കോവിഡിനെ പ്രതിരോധിക്കാൻ ക്ഷയരോഗത്തിനെതിരായ പ്രതിരോധ വാക്‌സിന്‍; പരീക്ഷണവുമായി ഓസ്‌ട്രേലിയ
ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. രോഗവ്യാപനം തടയാനായി ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരും കിണഞ്ഞു പ്രവർത്തിക്കുകയാണ്. വൈറസിനെതിരായ പ്രതിരോധവാക്സിൻ സംവിധാനം ഇതുവരെയും കാര്യക്ഷമമാകാത്ത സാഹചര്യത്തിൽ ക്ഷയരോഗത്തിനെതിരായ പ്രതിരോധ വാക്‌സിന്‍ ഓസ്‌ട്രേലിയയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതായാണ് റിപ്പോർട്ട്. കോവിഡ്-19 ബാധിച്ചവരെ ചികിത്സിക്കുന്നവര്‍ അടക്കമുള്ളവര്‍ക്കാണ് ക്ഷയരോഗത്തിനെതിരായ വാക്‌സിന്‍ നല്‍കാനൊരുങ്ങുന്നത്.
ക്ഷയ രോഗത്തിനെതിരായ ബിസിജി വാക്‌സിന്‍ 100 വര്‍ഷത്തോളമായി ഉപയോഗിക്കുന്നുണ്ട്. ക്ഷയത്തിന് പുറമെ മൂത്രാശയ കാന്‍സറിന്റെ ആദ്യ ഘട്ട ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ജാഗരൂകമാക്കാനാണ് ഈ വാക്‌സിന്‍ പ്രയോഗിക്കുന്നത്.
ബിസിജി വാക്‌സിന്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നതിലൂടെ നിരവധി ബാക്ടീരയ, വൈറസ് ബാധകള്‍ക്കെതിരെ ശരീരം മികച്ച രീതിയില്‍ പ്രപതിരോധം തീര്‍ക്കുന്നുവെന്ന് മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. നിഗെല്‍ കുര്‍ടിസ് വ്യക്താമാക്കുന്നു.
ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ ഏതാണ്ട് 4,000 ആരോഗ്യപ്രവര്‍ത്തകരില്‍ വാക്‌സിന്‍ പ്രയോഗിക്കാനാണ് തീരുമാനം. പരീക്ഷിച്ച് വിജയിക്കാത്ത ഒരു വാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ ബിസിജി വാക്‌സിന്‍ നല്‍കുന്നതാണ് നല്ലതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഈ വാക്‌സിന്‍ എടുക്കുന്ന ആളിന്റെ തൊലിപ്പുറത്ത് പാടും ചിലരില്‍ ചില അസ്വസ്ഥതകളും ഉണ്ടാക്കും എന്നും വ്യക്തമാക്കുന്നു.
ലോകത്തെമ്ബാടും വര്‍ഷംതോറും 13 കോടി കുട്ടികള്‍ക്ക് ബിസിജി വാക്‌സിന്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യമാണ് ആരോഗ്യ വിദഗ്ധര്‍ പരിശോധിക്കുന്നത്. രോഗം പകരാന്‍ ഏറ്റവുമധികം സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയെന്നതാണ് മെല്‍ബണ്‍ അധികൃതര്‍ പരിശോധിക്കുന്നത്.
ആഫ്രിക്കയില്‍ നടന്ന പഠനത്തില്‍ ബിസിജി വാക്‌സിന്‍ ക്ഷയരോഗത്തിനെതിരെ മാത്രമല്ല രോഗങ്ങള്‍ക്ക് കാരണമാകാവുന്ന അണുബാധകളെയും തടയുമെന്നാണ് കണ്ടെത്തിയത്. വാക്‌സിന്‍ നല്‍കുന്നതിലൂടെ ശരീരത്തിന്റെ മൊത്തം പ്രതിരോധ ശേഷി വര്‍ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിക്കുമ്ബോള്‍ തന്നെ അവയ്‌ക്കെതിരെ ശരീരം ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ സമയമെടുക്കും. എന്നാല്‍ വാക്്‌സിനേഷന്‍ എടുത്ത ആളില്‍ രോഗാണുവിനെതിരെ ശ്വേതരക്താണുക്കള്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും ഗവേഷകര്‍ പറയുന്നു.
അതേസമയം ബിസിജി വാക്‌സിന്‍ കൊറോണയ്‌ക്കെതിറീ എത്രത്തോളം പ്രാവർത്തികമാണെന്ന് പറയാറായിട്ടില്ല. കൊറോണ ബാധിട്ടവരുടെ രക്ത സാമ്ബിള്‍ പരീക്ഷണത്തിന് മുമ്ബും അതിന് ശേഷവും ശേഖരിച്ചതിനു ശേഷം വിശദമായ പഠനത്തിനു ശേഷം മാത്രമേ പ്രാവർത്തികമാണോ എന്ന് അറിയാൻ സാധിക്കുകയുള്ളു .
https://www.facebook.com/Malayalivartha