ചൈനയുടെ കള്ളത്തരം പൊളിഞ്ഞു; മരിച്ചത് 42,000ത്തിലേറെ പേർ, സർക്കാരിന്റെ വാദം പൊളിച്ചടുക്കി പ്രദേശവാസികൾ
ചൈനയുടെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോൾ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ചൈനയുടെ കർശന നിയന്ത്രണങ്ങൾ മൂലം ഒരുവിധത്തിൽ വൈറസിനെ പിടിച്ചുനിർത്താനായെങ്കിലും ചൈന പലതും മറച്ചുവയ്ക്കുന്നതായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ ചൈന സാധാരണ ജീവിതത്തിലേക്ക് വരുന്നതായാണ് റിപ്പോർട്ട്.
ഇതേതുടർന്ന് കൊറോണ വൈറസ് പിടിപെട്ട് മരിച്ചവരുടെ എണ്ണം ചൈന മറച്ചുവയ്ക്കുന്നതായി റിപ്പോർട്ട്. 3,300 പേർ മരിച്ചുവെന്നാണ് ചൈനീസ് അധികൃതർ വെളിപ്പെടുത്തുന്നത്. എന്നാൽ വുഹാനിൽമാത്രം കുറഞ്ഞത് 42,000 പേർ മരിച്ചെന്ന് പ്രദേശവാസികൾ പറയുന്നതായി പ്രമുഖ മാധ്യമായ ബ്രിട്ടിഷ് മാധ്യമം ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് ചൈന വെളിപ്പെടുത്തിയത്. ഹുബെയ് പ്രവിശ്യയിൽമാത്രം 3,182 പേരാണ് മരിച്ചതെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ വുഹാനിലുള്ള പ്രദേശവാസികൾ ഈ കണക്ക് തെറ്റാണെന്ന് പറയുന്നു. വൈറസ് ബാധമൂലം മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം ബന്ധുക്കൾക്കു വിട്ടുനൽകിയിരുന്നു. ഇതുമൂലം ദിവസവും 500 ചിതാഭസ്മ കലശങ്ങളാണ് അധികൃതർ വിട്ടുനൽകിയിരുന്നത്. എന്നാൽ വുഹാനിൽമാത്രം ഏഴ് ദഹിപ്പക്കൽ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. അതായത് 24 മണിക്കൂറിനുള്ളിൽ 3,500 പേരുടെ ചിതാഭസ്മ കലശങ്ങൾ വിട്ടുകൊടുത്തുകൊണ്ടിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ ഹാൻകൗ, വുചാങ്, ഹൻയാങ് എന്നിവിടങ്ങളിലെ ദഹിപ്പിക്കൽ കേന്ദ്രങ്ങളിൽനിന്ന് ഏപ്രിൽ 5ന് മുൻപായി ചിതാഭസ്മ കലശങ്ങൾ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത് 12 ദിവസത്തിനിടയ്ക്ക് ആകെ 42,000 ചിതാഭസ്മ കലശങ്ങൾ വിട്ടുനൽകിയിട്ടുണ്ട് എന്നതാണ് കണക്ക്. ഇതേതുടർന്ന് ഹാൻകുവിൽനിന്ന് 5000 കലശങ്ങൾ വിട്ടുനൽകിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
കണക്കുകൾ പ്രകാരം 50 മില്യൺ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രവിശ്യ രണ്ടുമാസത്തെ ലോക്ഡൗണിനുശേഷം അടുത്തിടെയാണ് തുറന്നുകൊടുത്തത്. കൊറോണയില്ലെന്ന ഗ്രീൻ ഹെൽത് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാർച്ച് 25 മുതൽ പ്രവിശ്യ വിടാൻ അനുമതിയും നൽകിയിരുന്നു. വൈറസ് വ്യാപനത്തെ തുടർന്ന് ജനുവരി 23നാണ് ഹുബെയ് പ്രവിശ്യ അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ വുഹാനിലേക്കും തിരിച്ചുമുള്ള യാത്ര ഏപ്രിൽ 8 വരെ വിലക്കിയിരുന്നത് ഇതുവരെ നീക്കിയിട്ടില്ല.
https://www.facebook.com/Malayalivartha