'കേക്കിലെ മെഴുകുതിരി ഊതിക്കെടുത്താൻ എനിക്ക് ശ്വാസമെടുക്കാൻ പോലുംസാധിച്ചിരുന്നില്ല....'; കൊറോണ പിടിപെട്ട് മരിച്ചുപോകുമെന്ന് തോന്നിയ സാറ എന്ന യുവതി, എന്തും നേരിടാൻ മനസ്സിനെ പ്രാപ്തമാക്കിയിരുന്നു; അനുഭവം വൈറലാകുന്നു
കൊറോണ വൈറസിന്റെ ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ് ലോകം മുഴുവനും. എന്നിരുന്നാൽ തന്നെയും മരണസംഖ്യ ഉയരുന്നതായുള്ള വാർത്തകൾക്കിടയിലും രോഗം ഭേദമാകുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ടെന്ന വാർത്തകൾ ആശ്വാസം തന്നെയാണ്. അവരുടെ അനുഭവവും ലോകം ഏറെ ആകാംഷയോടെ തന്നെയാണ് കാതോർക്കുന്നത്. അത്തരത്തിൽ ലോകത്തോട് തന്റെ അനുഭവം പങ്കുവയ്ക്കുന്ന ഒരാളാണ് സാറ ഹാൾ. താൻ മരണത്തോട് മല്ലിട്ട ആ ദിനങ്ങളുടെ ഓർമ ലോകത്തോടു പങ്കുവയ്ക്കുകയാണ് സാറ.
അങ്ങനെ മാർച്ച് ആദ്യവാരത്തിലാണ് സാറയിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് എന്നാണ് സാറ വ്യക്തമാക്കുന്നത്. എന്നാൽ ശ്വാസകോശത്തിനും കരളിനുമെല്ലാം നേരത്തെ തന്നെ ചികിത്സ തേടുന്ന വ്യക്തിയായതിനാൽ അതിന്റെ അസ്വസ്ഥതകളായിരിക്കുമെന്ന് ആദ്യം കരുതിയിരുന്നു. ഇതേതുടർന്ന് ടീച്ചറായ സാറ സ്കൂളിൽ പോകാതെ വീട്ടില്‍ തന്നെ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.ഇത്തരത്തിൽ ചെറിയ രീതിയിലുള്ള ശ്വാസതടസമാണ് ആദ്യം അനുഭവപ്പെട്ടതെങ്കിലും ക്രമേണ ജലദോഷവും ബാധിക്കുകയുണ്ടായി. പിന്നെ ചെറിയ തോതിൽ ചുമയും. തുടർന്ന് സാധാരണയായി വരുന്ന ജലദോഷമായിരിക്കുമെന്നു കരുതി സാറ അത് കാര്യമാക്കിയിരുന്നില്ല. തുടർന്ന് വീട്ടില്‍ 14 ദിവസം ഐസൊലേഷനിൽ ഇരിക്കാൻ സാറ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ക്രമേണ നില വഷളാകുന്നതായി സാറയ്ക്ക് തോന്നുകയുണ്ടായി.
ഇതേതുടർന്ന് എൻഎച്ച്എസിൽ വിളിച്ച് തന്റെ അവസ്ഥ വിവരിക്കുകയുണ്ടായി. ശ്വസിക്കാന്‍ എനിക്ക് വളരെ പ്രയാസമായിരുന്നവെന്നും ഒപ്പം നിരന്തരം തലചുറ്റൽ അനുഭവപ്പെട്ടു എന്നുമൊക്കെ. മറ്റ് അസ്വസ്ഥതകൾ ഒന്നും അപ്പോൾ അനുഭവപ്പെടാത്തതുകൊണ്ട് എനിക്ക് ഭയം തോന്നിയിരുന്നില്ല. ഞാൻ വളരെ ശാന്തമായിരുന്നു. ധാരാളം വെള്ളം കുടിച്ചുവെന്നും സാറ പറഞ്ഞു. ധാരാളം വെള്ളം കുടിച്ചപ്പോൾ നല്ല ആശ്വാസം തോന്നിയിരുന്നു. എന്നാൽ, ആ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല എന്നതരത്തിലാണ് പിന്നെയുള്ളതെല്ലാം സംഭവിച്ചത്.
ശേഷം രണ്ടു ദിവസത്തിനു ശേഷം ജലദോഷം കൂടി. ശക്തമായ ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടു തുടങ്ങി. മാത്രമല്ല, ഛർദിയും തുടങ്ങിയിരുന്നു. ആശുപത്രിയിൽ പോകണോ എന്നകാര്യത്തിൽ സംശയിച്ച് എൻഎച്ച്എസിലേക്ക് വിളിക്കുകയും ചെയ്തു. അവർ വന്ന് പരിശോധിച്ച് രോഗം സ്ഥിരീകരിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ, മൂന്ന് തവണ വിളിച്ച ശേഷം മണിക്കൂറുകൾക്ക് ശേഷമാണ് ആംബുലൻസ് എത്തിയത് തന്നെ. എന്നാൽ ഇതിനിടെ തന്റെ അവസ്ഥ സുഹൃത്തിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം എത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്നും സാറ പറയുകയുണ്ടായി. തുടർന്ന് കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവായിരുന്നു ഫലം.
അങ്ങനെ ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനു ശേഷം സാറ ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. ഓർക്കണം കേക്കിലെ മെഴുകുതിരി ഊതിക്കെടുത്താൻ ശ്വാസമെടുക്കാൻ പോലുംസാധിച്ചിരുന്നില്ല. ആ ദിവസങ്ങളിൽ മരിച്ചു പോകുമെന്നു വരെ തോന്നി എന്നും എന്തും നേരിടാൻ മനസ്സിനെ പ്രാപ്തമാക്കിയിരുന്നതായും സാറ വെളിപ്പെടുത്തുകയുണ്ടായി. അതുകൊണ്ട് തന്നെ പരമാവധി വീട്ടിൽ തന്നെ കഴിയണമെന്നും സാറ അഭ്യർഥിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha