കൊവിഡ് 19; ലോകമൊട്ടാകെ സ്ഥിതി അതിരൂക്ഷം...മരണസംഖ്യയിൽ ചൈനയെ മറികടന്ന് അമേരിക്ക... കൊവിഡ് 19 ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ച നാലാമത്തെ രാജ്യമായി അമേരിക്ക...24 മണിക്കൂറിനുള്ളില്‍ മരിച്ചത് 290 പേര്
ലോകമൊട്ടാകെ മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 3431ലേറെ പേരാണ് യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചത് . രോഗം ബാധിച്ചവരുടെ എണ്ണം 1,75,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 290 പേര്‍ മരണമടഞ്ഞു. കൊവിഡ് 19 ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ച നാലാമത്തെ രാജ്യമായി അമേരിക്ക മാറിയിരിക്കുകയാണ് . ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് . ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 499 പേര്‍ മരിച്ചു. മരണ സംഖ്യ ഇതോടെ 3523 ആയി. 12,730 പേര്‍ക്കാണ് അമേരിക്കയില്‍ പുതിയതായി രോഗം ബാധിച്ചത്. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,249 ആയി.
ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 837 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 12,428 ആയി. സ്‌പെയിനില്‍ 553 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണസംഖ്യ 8,269 ആയി. ചൈനയില്‍ പുതിയതായി അഞ്ച് പേര്‍ മാത്രമാണ് മരിച്ചത്. 3305 പേരാണ് ചൈനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. അതേസമയം, ചൈന കണക്കുകള്‍ മറച്ചുവെച്ചതാണെന്നും യഥാര്‍ത്ഥ മരണസംഖ്യ പുറത്തുവിട്ടതിനേക്കാള്‍ എത്രയോ മടങ്ങാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ലോകമൊട്ടാകെ കോവിഡ് വ്യാപനം അനിയന്ത്രിതമാകുകയാണ്. രോഗികളുടെ എണ്ണം എട്ടുലക്ഷമായി . ഇന്ത്യയിൽ ഇതുവരെ 1397 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. 35 പേര് ഇന്ത്യയിൽ രോഗബാധയേറ്റ് മരിച്ചു. കേരളത്തിൽ 241 പേർക്ക് രോഗബാധയേറ്റു. മരണം രണ്ടായി.
https://www.facebook.com/Malayalivartha