'ഡി എൻ എ ടെസ്റ്റ് വരെ എന്റേതെന്ന് കരുതി....' 13 കാരനെ പീഡിപ്പിച്ചു ഭാര്യ ജന്മം കൊടുത്ത കുട്ടി; എല്ലാ സ്വപ്നവും തകർന്ന് ഡാനിയല്‍ റോബിന്‍സ്എന്ന യുവാവ്
ഏറെകാലത്തെ പ്രേണയം. പിന്നെ ശേഷം ഏറെ ആഗ്രഹിച്ച് കാത്തിരുന്ന കല്യാണം. ഭാര്യ ഒരു അമ്മയാകുന്നു എന്ന വാർത്ത മറ്റേതൊരു ഭർത്താവിനെയും പോലെ തന്നെ അവനെയും സന്തോഷിപ്പിച്ചു. എന്നാൽ ആ സന്തോഷത്തിന് ഏറെ ആയുസ്സുണ്ടായിരുന്നില്ല. ഒരു ഡിഎൻഎ ഫലം അറിഞ്ഞതിൽ പിന്നെ ഡാനിയല്‍ റോബിന്‍സ് എന്ന 21 വയസ്സുകാരന്‍. അതുവരെ തന്റേതെന്ന് കരുതിയ കുഞ്ഞിന്റെ അച്ഛന്‍ 13 വയസ്സുകാരനാണെന്ന് അറിഞ്ഞത് മുതലുണ്ടായ ദുഃഖം അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
അതോടോപ്പം അഞ്ചു വര്‍ഷമായി തനിക്കൊപ്പമുള്ള പങ്കാളി ഇങ്ങനെയൊക്കെ ചെയ്തു കൂട്ടിയതിലുള്ള മാനസികപ്രയാസവും. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറില്‍ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും നഴ്‌സറി ജീവനക്കാരിയുമായ ലീ കോര്‍ഡിസിന്റെ(20) ഭര്‍ത്താവാണ് ഡാനിയല്‍ റോബിന്‍സ് എന്ന യുവാവ്. ലീ കോര്‍ഡിസ് ജന്മം നല്‍കിയ പെണ്‍കുഞ്ഞിന്റെ അച്ഛന്‍ പതിമൂന്നുകാരനാണെന്നും നേരത്തെ തന്നെ തെളിഞ്ഞിരുന്നു. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത് ഡിഎന്‍എ ടെസ്റ്റിലൂടെയാണ്. പലതവണകളായി ലീ കോര്‍ഡിസ് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം വ്യക്തമാക്കുന്നത്. കേസില്‍ ഈ ആഴ്ച കോടതി വിധി പറയുവാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് ലീയുടെ ഭര്‍ത്താവ് ഡാനിയല്‍ റോബിന്‍സ് ബ്രിട്ടീഷ് മാധ്യമമായ 'ദി സണ്ണി'നോട് തന്റെ പ്രതികരണം ഉന്നയിച്ചത്.
കഴിഞ്ഞ സംഭവങ്ങളെല്ലാം ഒരു നരകത്തിലേതെന്ന് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും പക്ഷേ, ലീ ഒരു മോശപ്പെട്ട വ്യക്തിയാണെന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ഡാനിയല്‍ ഏറെ വേദനയോടെ പറയുകയുണ്ടായി. തുടർന്ന് ഭാര്യ ജയിലില്‍ പോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും യുവാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'അവളോടൊപ്പം അത്രയും മനോഹരമായ ജീവിതമായിരുന്നു. അവളും കുഞ്ഞും വീടും ജോലിയുമെല്ലാമായി സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, എല്ലാം പെട്ടെന്ന് അവസാനിക്കുകയുണ്ടായി. ഒപ്പം എന്റെ കുഞ്ഞ്, എന്റെ ഭാര്യ എല്ലാവരും പോയി. ഇനിയെന്താണ് എനിക്ക് ബാക്കിയുള്ളത്എന്നും ശരിക്കും ഹൃദയം തകരുന്ന അവസ്ഥയാണിത്'എന്നും ഡാനിയല്‍ പറയുന്നു.
'ലീയുടെ ഗര്‍ഭകാലവും കുഞ്ഞിന്റെ ജനനവുമെല്ലാമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ എന്നത്. ഒരു അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു. ആ ഡി.എന്‍.എ. ഫലം പുറത്തുവരുന്നത് വരെ ഏറ്റവും മനോഹരമായ ജീവിതമായിരുന്നു എന്റേത്' എന്നും ഡാനിയല്‍ പറഞ്ഞുകൊണ്ട് നിര്‍ത്തി.
അതോടൊപ്പം തന്നെ 2015-ല്‍ കോളേജ് പഠനകാലത്താണ് ലീയും ഡാനിയേലും അടുപ്പത്തിലാകുന്നത്. പിന്നീട് ലീ കോര്‍ഡിസ് നഴ്‌സറി ജീവനക്കാരിയാകുകയാണ് ചെയ്തത്. ഇതിനിടെയാണ് യുവതി ഒരു വീട്ടിലെ ജോലിക്കിടെ 13 വയസ്സുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. 2017 ജനുവരിയിലായിരുന്നു കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത് എന്നാണ് വെളിപ്പെടുത്തിയത്. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് തുടരുകയും ചെയ്തു. അതേവര്‍ഷം മെയ് മാസത്തില്‍ തന്നെ ലീയും ഡാനിയേലും വിവാഹിതരായെങ്കിലും ലീ 13 കാരനെ പീഡിപ്പിക്കുന്നത് തുടരുകയാണ് ചെയ്തത്. ഇതേതുടർന്ന് പീഡനവിവരം പുറത്തറിഞ്ഞപ്പോഴാണ് ലീ ജന്മം നല്‍കിയ കുഞ്ഞിന്റെ അച്ഛന്‍ 13 വയസ്സുകാരനാണെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha