കൊറോണ ബിയറിന്റെ ഉത്പാദനം നിര്‍ത്തുന്നതെന്ന് നിര്‍മാതാക്കള്‍; ലോകം നേരിടുന്ന പ്രതിസന്ധി കാണാതിരിക്കാനാവില്ല, നിര്‍മാണവും വിതരണവും നിര്‍ത്തുന്നു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസിന്റെ അതേ പേരുള്ള ലോകപ്രശസ്തമായ ബിയര്‍ ഉത്പാദന കമ്ബനി നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുന്നു. അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാ വ്യാവസായികോത്പാദനവും ഏപ്രില്‍ 30 വരെ നിര്‍ത്തി വെക്കണമെന്ന് ഗവണ്‍മെന്റ് ഉത്തരവ് നല്‍കിയിരുന്നു. ഇതിനാലാണ് ബിയറിന്റെ ഉത്പാദനം നിര്‍ത്തുന്നതെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. നിലവില്‍ ഉത്പാദനം വളരെ കുറച്ചിരിക്കുകയാണെന്നും തൊട്ടടുത്ത ദിവസങ്ങളില്‍ ബിയറിന്റെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ലോകത്ത് ഏറ്റവുമധികം കയറ്റുമതിയുള്ള ബ്രാന്‍ഡ് ആണ് കൊറോണ.
വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെത്തുടര്‍ന്നാണ് ബിയല്‍ നിര്‍മാതാക്കളായ ഗ്രൂപോ മോഡലോ നിര്‍മാണം നിര്‍ത്തിവെക്കുകയാണെന്ന് അറിയിച്ചത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ മാത്രം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. മറ്റൊരു പ്രമുഖ കമ്പനിയായ ഹെയ്‌നെകന്‍ വെള്ളിയാഴ്ചയോടെ ബിയര്‍ നിര്‍മാണവും വിതരണവും നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ ബിയര്‍ വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
വൈറസ് വ്യാപനത്തെ തുടര്‍ന്ന് മീമുകളിലും ട്രോളുകളിലുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് കൊറോണ ബിയര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൊറോണ ബിയറിന്റെ ഉപഭോക്താക്കള്‍ ബിയറുപയോഗം നിര്‍ത്തിയതായും യുഎസിലേക്കുള്ള കയറ്റുമതിയില്‍ 40 ശതമാനം കുറവ് വന്നതായും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗ്രൂപോ മോഡലോ ഇത് നിഷേധിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച മെക്സിക്കോയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം 1,000 കഴിഞ്ഞതോടെയാണ് മെക്സിക്കൻ സർക്കാർ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ നിർബന്ധിതരായത്. ഇതുവരെ 1,510 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 50 ആയി ഉയരുകയും ചെയ്തിരുന്നു.
മെക്‌സിക്കോയില്‍ 1,500 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 50 പേര്‍ മരിക്കുകയും ചെയ്തു.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ കുടുങ്ങിയത് പാവങ്ങള്‍ ആണെന്ന് പൊതുവെ പറയുമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അടികൊണ്ടത് മദ്യപാനികള്‍ക്കാണ്. 21 ദിവസം ഒരു തുള്ളി മദ്യം ലഭിക്കാതെ പരക്കം പായുകയാണ് ഇവര്‍. മദ്യം ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല.
ഇപ്പോള്‍ മംഗളൂരുവില്‍ മദ്യവില്‍പ്പനശാല കുത്തിക്കുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചിരിക്കുകയാണ്. ഉള്ളാലിലുള്ള മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ തകര്‍ത്താണ് അകത്ത് കടന്നത്.
വില കൂടിയ ബ്രാന്‍ഡുകളും വില കുറഞ്ഞ ബ്രാന്‍ഡുകളും കള്ളന്മാര്‍ കവര്‍ന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടെ സമ്ബൂര്‍ണ മദ്യനിരോധനമായിരുന്നു. തെളിവ് നശിപ്പിക്കാനായി കടയിലെ സിസിടിവി റെക്കോഡറും കള്ളന്മാര്‍ കൊണ്ടുപോയതായാണ് വിവരം. അടുത്ത കടയില്‍ കയറി പത്ത് പാക്കറ്റ് സിഗററ്റും അടിച്ചുമാറ്റിയ ശേഷമാണ് കള്ളന്മാര്‍ കടന്നുകളഞ്ഞത്.
https://www.facebook.com/Malayalivartha