'അടിവസ്ത്രം' കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ ; കൊവിഡ് 198 പ്രതിരോധത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്കുകള്‍ക്ക് പകരം ചൈന തങ്ങളുടെ ഉറ്റ സുഹൃത്തായ പാക്കിസ്ഥാന് നല്‍കിയത് 'അടിവസ്ത്രം' കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ ആണെന്ന് റിപ്പോര്‍ട്ട്
കോവിഡ് 19 ലോക രാഷ്ട്രങ്ങളെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സുരക്ഷാ സാമഗ്രികളുടെ കാര്യത്തിലും രാജ്യങ്ങൾ ധൗര്ലഭ്യം നേരിടുകയാണ്. കൊവിഡ് 198 പ്രതിരോധത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്കുകള്‍ക്ക് പകരം ചൈന തങ്ങളുടെ ഉറ്റ സുഹൃത്തായ പാക്കിസ്ഥാന് നല്‍കിയത് 'അടിവസ്ത്രം' കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഒരു പാക് വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
പാകിസ്ഥാനിലേക്ക് ഉയര്‍ന്ന നിലവാരമുള്ള മാസ്കുകള്‍ അയക്കുമെന്ന് മുമ്ബ് ചൈന വ്യക്തമാക്കിയിരുന്നു. ഇത് പ്രതീക്ഷിച്ചിരിരുന്ന സാഹചര്യത്തിലാണ് അടിവസ്ത്രം കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ പാകിസ്ഥാന് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. പാകിസ്ഥാന് വൈദ്യസഹായം വാഗ്ദാനം ചെയ്ത ചൈന അടിവസ്ത്രത്തില്‍ നിന്ന് നിര്‍മ്മിച്ച മാസ്കുകള്‍ അയച്ചുകൊണ്ട് പാകിസ്ഥാനെ കബളിപ്പിച്ചു. 'ചൈന നെ ചുന ലഗ ദിയ' (ചൈന ഞങ്ങളെ ബന്ധിപ്പിച്ചു), വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പാകിസ്ഥാന്‍ ചാനലിന്റെ അവതാരകന്‍ പറഞ്ഞു.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഉൾപ്പടെ ആരോഗ്യ സംവിധാനം ദുർബലമായ രാജ്യങ്ങളിൽ കൊവിഡ് ബാധ പടർന്നാൽ കാര്യങ്ങൾ കൈ വിട്ട് പോകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങളും മറ്റും കൊണ്ടു പോകുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി ഒരു ദിവസം തുറക്കണമെന്ന് ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ നിന്നുള്ള മാസ്കുകളും മറ്റ് പ്രതിരോധ സാമഗ്രികളും നിലവാരം തീരെയില്ലാത്തതാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഇവ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. പാകിസ്ഥാനില്‍ കൊവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ കൊവിഡിനെ നിസാരമായാണ് നോക്കിക്കാണുന്നതെന്നാണ് പ്രധാന വിമര്‍ശനം. രാജ്യത്ത് ഇരുപത്തഞ്ചുപേരാണ് രോഗബാധമൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ മരണസംഖ്യ ഇതില്‍ക്കൂടുതലാണെന്നും രാജ്യത്ത് പലഭാഗത്തെയും ജനങ്ങള്‍ക്കും കൊവിഡിനെപ്പറ്റി സാമാന്യവിവരംപോലുമില്ലെന്നാണ് മറ്റൊരുവിമര്‍ശനം.
https://www.facebook.com/Malayalivartha