ചൈനയുടെ കച്ചവടം പൂട്ടികെട്ടണം ഈ കൊലച്ചതി അനുവദിക്കില്ല പിങ്ങിന്റെ കരണകുറ്റിക്ക് കിട്ടിയ അടി; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ അഭിപ്രായം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സ്വന്തം ജനത രോഗമുക്തി നേടി എന്ന് ഉറക്കെ പ്രചരിച്ചുകൊണ്ടു ഈ വൈറസിന്റെ ഉറവിടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വുഹാൻ നഗരത്തിൽ തന്നെ മത്സ്യ മാംസാദി സാധനങ്ങൾ വിറ്റു കൊണ്ട് വീണ്ടും ലോക ജനതയെ വെല്ലുവിളിക്കുകയാണ് ചൈനീസ് ഭരണകൂടം എന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ അഭിപ്രായം ലോകരാജ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ലോകരാജ്യങ്ങൾ അതിജീവനത്തിനായി പൊരുതുമ്പോൾ ,ആഗോളമഹാമാരിയായ കോവിഡ് 19 നിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരം തുറന്നു പ്രവർത്തിക്കുന്നതും അവിടുത്തെ വെറ്റ് മാർക്കറ്റ് അഥവാ മൽത്സ്യ മാംസാദികൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കുന്നതും ശക്തമായ എതിർപ്പിന് കാരണമായി മാറിയിരിക്കുകയാണ് .
നിലവിൽ ചൈന നടത്തുന്നത് മുതലെടുപ്പാണെന്നും മനപൂർവ്വമല്ലെന്നു പറഞ്ഞാൽ കൂടി ലോകം ഇന്നനുഭവിക്കുന്ന ഈ വിപത്തിനു കാരണം ചൈന തന്നെയാണ് എന്നുമാണ് ഇപ്പോൾ പല
രാജ്യങ്ങളും തുറന്നടിക്കുന്നത് .ലോകത്താകമാനം അറുപത്തിനായിരത്തോടടുത്തു മരണം ഉണ്ടാകുന്നസാഹചര്യത്തിലും എല്ലാം അതിജീവിച്ചു എന്ന വീമ്പു പറഞ്ഞു പഴയതിനേക്കാൾ ശക്തരാണ് എന്ന് വരുത്തിത്തീർക്കാനുള്ള തീവ്രശ്രമമാണ് ചൈനയ്ക്കുള്ളത് എന്നാണ് പല രാജയങ്ങളുടെയും പരോക്ഷമായ ആക്ഷേപം .ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുറന്നു പ്രവർത്തിലോകമാകെ കോവിഡ് വൈറസ് പടർന്ന സാഹചര്യത്തിൽ ചൈനയിലെ മൃഗങ്ങളുടെ മാംസം വില്‍ക്കുന്ന വെറ്റ് മാർക്കറ്റുകൾക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രംഗത്ത് വന്നിരിക്കുകയാണ് . യുഎന്നും ലോകാരോഗ്യ സംഘടനയും(ഡബ്ല്യുഎച്ച്ഒ) ചൈനയിലെ മാർക്കറ്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോറിസണ്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു ചൈനയിലെ ഇത്തരം മാർക്കറ്റുകളിൽനിന്നാണെന്നാണു കരുതുന്നത്.
അതിനാൽ തന്നെ ലോക ഇന്നനുഭവിക്കുന്ന ഈ വിപത്തു നിയന്ത്രിക്കാൻ പെടാപ്പാട് പെടുമ്പോൾ വീണ്ടും സമാനമായ പ്രക്രിയകൾ അവലംബിച്ചത് ചോദ്യം ചെയ്യേണ്ട കരയാം തന്നെയാണ് എന്നാണ് ഓസ്‌ട്രേലിയയുടെ പക്ഷം . ഇവ വലിയ ‘റിസ്ക്’ ആണ് ഉണ്ടാക്കുന്നതെന്നും ലോകത്തിന്റെ മൊത്തം ക്ഷേമം പരിഗണിച്ചു നടപടി സ്വീകരിക്കണമെന്നും ഓസ്‍ട്രേലിയൻ പ്രധാനമന്ത്രി പ്രതികരിച്ചു.ലോകത്താകമാനം നാശം വിതച്ച കോവിഡ് 19 വൈറസിൽ നിന്നും ചൈന മുക്തമായിരിക്കുന്നു എന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ കണക്കുകൾ വ്യക്തമാകുന്നത് .ഹ്യൂബ പ്രവിശ്യയിൽ മാത്രമായി ഇത് ചുരുങ്ങിയത് ചൈനയുടെണ് വലിയ വിജയം തന്നെയാണ് എന്നത് ലോകരാജ്യങ്ങൾ അംഗീകരിച്ച കാര്യം തന്നെയാണ്.
എന്നാൽ കോവിഡ്പകർച്ചവ്യാധിക്ക് ശേഷവും മറ്റൊരു വൈറസ് പൊട്ടി പുറപെട്ടതായും അഭ്യൂഹങ്ങൾ പരന്നിരുന്നു.നിലവിൽ ചൈനയിൽ മുഴുവൻസമയ മാക്സ് നിർമാണ പ്രവർത്തനങ്ങൾ നടത്തി വരികയാണ് .ലോകരാജ്യങ്ങളിൽ നിന്നും പരമാവധി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതിനെ കൊള്ളയടിയായി പോലും അമേരിക്ക പരോക്ഷമായി ചിത്റരീകരിച്ചിരുന്നു .ഒപ്പം ചൈനയുടെ കണക്കുകൾ വിശ്വസനീയമല്ല എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു .നിലവിൽ ചൈനയുടെ ഈ നടപടികൾ എല്ലാം ലോകരാജ്യങ്ങൾക്ക് കനത്ത വെല്ലുവിളിയായി തന്നെയാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha