സർവീസ് നടത്താനൊരുങ്ങി യുഎഇയുടെ ഇത്തിഹാദും എമിറേറ്റ്സും; ലോക്ക് ഡൗൺ അവസാനിക്കാനിരിക്കുന്ന 14ന് ശേഷം പ്രതീക്ഷയിൽ ഇന്ത്യ
കൊറോണ വൈറസ് വ്യാപനം മൂലം കനത്ത പ്രതിസന്ധിയാണ് ഗൾഫ് രാഷ്ട്രങ്ങളിൽ സംബജാതമായത്. ഇതേതുടർന്ന് രാജ്യാന്തര വിമാനസർവീസുകൾ പോലും നിർത്തിവയ്ക്കുകയുണ്ടായി. എന്നാൽ പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന എമിറേറ്റ്സ് രാജ്യാന്തര യാത്രാ സർവീസുകൾ 6ന് ആരംഭിക്കുമെങ്കിലും ദുബായിൽ നിന്നുള്ളവരെ വിവിധ രാജ്യങ്ങളിൽ എത്തിക്കാനാവും സർവീസുകൾ ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇത്തിഹാദ് നാളെ മുതൽ രാജ്യാന്തര സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ലണ്ടൻ ഹീത്രു, ഫ്രാങ്ക്ഫർട്ട്, പാരിസ്, ബ്രസൽസ്, സൂറിക് എന്നീ നഗരങ്ങളിലേക്കാണ് എമിറേറ്റ്സിന്റെ ആദ്യ സർവീസുകൾ നടക്കാനിരിക്കുന്നത്. എമിറേറ്റ്സിന്റെ ഓൺലൈനിലൂടെ മാത്രമാണ് ബുക്കിങ് നടത്താനാകുക. എന്നാൽ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽ( ജിഡിഎസ്) ബൂക്കിങ് അനുമതി നൽകിയിട്ടില്ല.
അതോടൊപ്പം തന്നെ ദുബായിലുള്ളവരെ ഈ രാജ്യങ്ങളിൽ എത്തിച്ച ശേഷം ചരക്കുമായിട്ടാകും മടക്കയാത്ര. ഒപ്പം യാത്രാവിലക്കുള്ള രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ചർച്ചകൾ നടത്തിയ ശേഷം മാത്രമാവും യാത്രക്കാരെ കൊണ്ടുപോകുക. യാത്രക്കാരും ഇക്കാര്യം അതത് നയതന്ത്ര കാര്യാലയങ്ങളിൽ വിളിച്ച് ഉറപ്പു വരുത്തണമെന്നും എമിറേറ്റ്സ് അധികൃതർ അറിയിപ്പിൽ പറയുകയുണ്ടായി. ഇന്ത്യയിലേക്ക് 14ന് ശേഷം മാത്രമാവും സർവീസുകളെന്ന് ഇന്ത്യൻ നയതന്ത്ര അധികൃതർ വ്യക്തമാക്കുകയുണ്ടായി. ശുചീകരണം, അണുനശീകരണം എന്നിവയ്ക്ക് അതീവ പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരോ സർവീസിനു ശേഷവും ഇവ കാര്യക്ഷമമായി നടത്തുമെന്നും എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം മാർച്ച് 25നാണ് എമിറേറ്റ്സ് വിമാന സർവീസ് നിർത്തിവച്ചത്.
എന്നാൽ നാളെ മുതൽ സാധാരണ സർവീസുകൾ ആരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചെങ്കിലും അതത് രാജ്യങ്ങളിലെ നയതന്ത്ര അധികൃതരുടെ അനുമതിക്ക് വിധേയമായിട്ടാകും സർവീസ്.സോൾ, മെൽബൺ, സിംഗപ്പൂർ, മനില, ബാങ്കോക്ക്, ജക്കാർത്ത, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കാവും ആദ്യ സർവീസുകളെന്നും അറിയിക്കുകയുണ്ടായി. ദുബായിൽ കുടുങ്ങിയവരെ എത്തിക്കാൻ അമേരിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇത്തിഹാദ് റിലീഫ് ഫ്ലൈറ്റ് സർവീസ് നടത്തിയിരുന്നത്.
അതേസമയം ഇന്ത്യയിലെ ലോക്ഡൗൺ 14ന് അവസാനിക്കുന്നതോടെ യുഎഇയിലേക്കുള്ള യാത്രാവിമാന സർവീസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാൻ ഇതോടെ വഴിയൊരുങ്ങുന്നതായിരിക്കും. രാജ്യത്തുനിന്നുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാമെന്ന് കരുതുന്നതായി സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറയുകയുണ്ടായി. അതോടൊപ്പം തന്നെ കോവിഡ് വ്യാപന സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യാന്തര വിമാന സർവീസുകൾക്ക് കഴിഞ്ഞമാസം 22 മുതലാണ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരന്മാരെ കൊണ്ടുപോകാൻ 18 സർവീസുകൾ ആരംഭിക്കുമെന്ന് എയർഇന്ത്യ ചെയർമാൻ രാജീവ് ബൻസാൽ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha