ജനങ്ങള്‍ പട്ടിണിയിലേക്കും കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും നീങ്ങുന്നു; പാകിസ്ഥാന്‍ ജനത നേരിടുന്ന ദയനീയാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി അഭിഭാഷകന്‍
കൊവിഡ്19 ലോകമെമ്പാടും പടരുകയാണ്. രോഗത്തെ പിടിച്ചു നിർത്താനുള്ള പെടാപാടിലാണ് ലോക രാജ്യങ്ങൾ. ഈ സാഹചര്യത്തിൽ പാകിസ്ഥാന്‍ ജനത നേരിടുന്ന ദയനീയാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകന്‍.. പാക് അധീന കശ്മീരിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഹമ്മദ് ബക്കര്‍ മെഹ്ദിയാണ് പാകിസ്ഥാനില്‍ രോഗബാധ വ്യാപിക്കുകയാണെന്നും ജനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും പരിചരണവും ലഭിക്കുന്നില്ലെന്നുമുല്ല ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്..
ചോദ്യം ചെയ്യുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും ക്വാറന്റീന്റെ മറവില്‍ പാക്സ ര്‍ക്കാര്‍ തടവിലാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. മാസ്ക്കുകളും സാനിറ്റൈസറുകളും ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്നും വൈറസ് വ്യാപനവും സര്‍ക്കാരിന്റെ പിടിപ്പുകേടും രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതിയെ തകര്‍ത്തുവെന്നും മെഹ്ദി പറയുന്നു
സര്‍ക്കാര്‍ ഇതുവരെ ആശ്വാസകരമായ ഒരു പാക്കേജ് പോലും പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. ജനങ്ങള്‍ പട്ടിണിയിലേക്കും കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും നീങ്ങുകയാണ്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് നീങ്ങിയാല്‍ സ്ഥിതിഗതികള്‍ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ വരുമെന്നും മെഹ്ദി മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ ആരോഗ്യ സംവിധാനം കുറ്റമറ്റതാക്കണമെന്നും ഇല്ലെങ്കില്‍ ജനങ്ങള്‍ എപ്രകാരം പ്രവര്‍ത്തിക്കുമെന്ന് പ്രവചിക്കാന്‍ സര്‍ക്കാരിനോ ഐ എസ് ഐക്കോ സാധിച്ചേക്കില്ലെന്നും മുഹമ്മദ് ബക്കര്‍ മെഹ്ദി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha