അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ക്യൂബ.... ഈ ദുരിത കാലത്തും അമേരിക്ക ഉപരോധം തുടരുന്നത് ക്രൂരമായ നടപടിയാണെന്ന് ക്യൂബ
ട്രംപിന്റെ ഹുങ്ക് തീര്‍ക്കാന്‍. ഒടുവില്‍ ചുണക്കുട്ടികള്‍ ഇറങ്ങി. ആ കൊച്ചു രാജ്യത്തിന് മുന്നില്‍ മുട്ടുമടക്കി. ദുരിത കാലത്തും ഇത് തുടരുന്നത് ആളുകളെ കൂട്ടമായി കൊന്നൊടുക്കുന്നതിനേക്കാള്‍ ക്രൂരം. അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ക്യൂബ. കൊവിഡ് പടര്‍ന്ന് പിടിച്ച രാജ്യങ്ങളിലേക്ക് പറന്നിറങ്ങി ആതുര രംഗത്ത് തങ്ങളുടേതായ സഹായം ഉറപ്പ് വരുത്തുകയാണ് ക്യൂബ എന്ന കൊച്ചു രാജ്യം. ഇവരുടെ നല്ല പ്രവൃത്തിക്ക് ലോക രാജ്യങ്ങളില്‍ നിന്ന് നിറഞ്ഞ കൈയ്യടിയും ലഭിക്കുന്നു. എന്നാല്‍, ക്യൂബ ഇപ്പോള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
അമേരിക്കയുടെ ഉപരോധമാണ് കാരണമായി ക്യൂബ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ക്യൂബ. ഈ ദുരിത കാലത്തും ഉപരോധം തുടരുന്നത് ക്രൂരമായ നടപടിയാണെന്ന് ക്യൂബ ആരോപിക്കുന്നു.അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം ന്യായികരിക്കാന്‍ കഴിയില്ല. അതും നീണ്ട വര്‍ഷങ്ങളായി ഒരു രാജ്യം മറ്റൊരു രാജ്യത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ക്യൂബന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടര്‍ തുറന്നടിച്ചു.
ആരോഗ്യ മേഖലയെ ഇത് സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സമയത്തും ഉപരോധം നിലനില്‍ക്കുന്നത് ക്രൂരതയാണ്. ആളുകളെ കൂട്ടമായി കൊന്നൊടുക്കുന്നതിനേക്കാള്‍ ക്രൂരമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയുടെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനാ കിറ്റുകളും മാസ്‌കുകളും അടങ്ങുന്ന ചൈനീസ് ചരക്ക് കപ്പല്‍ എത്തിയിട്ടില്ലെന്ന് ക്യൂബ പരാതിപ്പെട്ടിരുന്നു. മരുന്നുകളും അനുബന്ധ സാധനങ്ങളും ലഭ്യമാക്കുവാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഇരട്ടി വില കൊടുത്ത് ദൂരെ സ്ഥലങ്ങളില്‍ നിന്നും വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യൂബയില്‍ ഇതുവരെ 564 കൊറോണ വൈറസ് ബാധ കേസുകളും 15 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1962ലാണ് അന്ന് പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി ക്യൂബയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha