മാരണങ്ങൾ വിട്ടൊഴിയാതെ അമേരിക്ക ചുഴലിക്കാറ്റിൽ മരണം 5 കടന്നു
ചരിത്രത്തിലാദ്യമായി അമേരിക്കയിലെ അന്‍പതു സംസ്ഥാനങ്ങളേയും ദുരന്ത മേഖലകളായി ട്രമ്ബ് പ്രഖ്യാപിച്ചു .ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണ സംഖ്യയുമുള്ള രാജ്യമായി അമേരിക്ക മാറിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത് .
ഇത്തരത്തിൽ കോവിഡ് മഹാമാരിയെ നേരിടുവാൻ അമേരിക്ക കിണഞ്ഞു പരിശ്രമിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ മറ്റൊരു ആഘാതം കൂടെ വന്നു ചേർന്നിരിക്കുന്നു ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ആറു പേര്‍ മരിച്ചു എന്നുള്ളതാണത്
യു.എസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ആറു പേര്‍ മരിച്ചു. ലൂസിയാന, ടെക്സസ്, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലൂസിയാനയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത് മണ്‍റോ നഗരത്തിലാണ്.
മണ്‍റോയില്‍ മാത്രം 200 ലേറെ വീടുകള്‍ തകര്‍ന്നതായാണ് വിലയിരുത്തല്‍. പലയിടത്തും വൈദ്യുതബന്ധം താറുമാറായിട്ടുണ്ട്. അലബാമ, ജോര്‍ജിയ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം മണിക്കൂറില്‍ 200 മീറ്റര്‍ വേഗതയില്‍ മിസിസിപ്പിയുടെ തെക്ക് ഭാഗത്തായാണ് ചുഴലിക്കാറ്റ് ആദ്യം ആഞ്ഞടിച്ചത്. മിസിസിപ്പിയില്‍ മൂന്നു പേരാണ് മരിച്ചത്. കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭൂരിഭാഗവും വീടിനുള്ളില്‍ തന്നെയായിരുന്നു.
https://www.facebook.com/Malayalivartha