വരുമാനനഷ്ട്ടവും മൂലം നിത്യച്ചിലവിനും മൃഗങ്ങളുടെ ഭക്ഷണത്തിനും മൃഗശാല അധികൃതർ കഷ്ടപ്പെടുന്നു... മൃഗശാലയിലെ മൃഗങ്ങളെ തന്നെ ഭക്ഷണമായി കൊടുക്കുവാൻ തീരുമാനിച്ച് ജർമൻ മൃഗശാല!
മൃഗശാലയിലെ മൃഗങ്ങളെ തന്നെ ഭക്ഷണമായി കൊടുക്കുവാൻ തീരുമാനിച്ച് ജർമൻ മൃഗശാല. കോറോണവൈറസ് ലോക്ക് ഡൗൺ മൂലം വരുമാനം നഷ്‌ടമായ ജർമൻ മൃഗശാലയാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
വരുമാനനഷ്ട്ടവും മൂലം നിത്യച്ചിലവിനും മൃഗങ്ങളുടെ ഭക്ഷണത്തിനും മൃഗശാല അധികൃതർ കഷ്ടപ്പെടുകയാണ്. ഒരു മാസം മുമ്പാണ് രാജ്യത്തെ മൃഗസംരക്ഷണ സങ്കേതങ്ങൾ ജർമൻ ചാൻസലർ ആഞ്ചേല മെർക്കൽ നോട് 100 മില്യൺ യൂറോ സഹായം അഭ്യർത്ഥിച്ചത് . ഈ അഭ്യര്ഥനക്ക് അനുകൂലമായ മറുപടി ഒന്നും ലഭിച്ചിരുന്നില്ല.
അതിന് പിന്നാലെയാണ് ഇത്രയും കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്. കൊല്ലേണ്ട മൃഗങ്ങളുടെ പട്ടിക തയ്യാറാക്കിയതായി മൃഗശാല അധികൃതർ വെളിപ്പെടുത്തി.എന്നാൽ ഏതൊക്കെയാണ് കൊല്ലപ്പെടാൻ പോകുന്നത് എന്ന് പറഞ്ഞിട്ടില്ല . ഇങ്ങനെ മൃഗങ്ങളെ സംരക്ഷിച്ചാലും മൃഗശാലയുടെ സാമ്പത്തിക ബാധ്യതകൾ തീരുന്നില്ല .
മൃഗശാലയിലെ പല മൃഗങ്ങൾക്കും വളരെയധികം ആഹാരം ആവശ്യമാണ് . പെൻഗ്വിൻ , സീൽ തുടങ്ങിയവയ്ക്ക് എന്നും വലിയ അളവിൽ മീൻ ആവശ്യമാണ് . എന്നാൽ ഇത് നല്കാൻ ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ സാധ്യമല്ല . മൃഗങ്ങളെ പട്ടിണിക്കും ഇടുന്നതിലും ഭേദം അവയെ കൊല്ലുന്നതാണ് എന്നാണു മൃഗശാലാ അധികൃതരുടെ നിലപാട്.
ബെർലിൻ മൃഗശാലയിൽ അടുത്തയിടെ ഉണ്ടായ ഇരട്ട പണ്ടകളെ ഓൺലൈൻ ആയി കാണാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് . ഇതിൽ നിന്നുമൊക്കെ വരുമാനം ഉണ്ടെങ്കിലും അവ മൃഗശാലയുടെ നിത്യ ചിലവിനുള്ളതിനു പര്യാപ്തമല്ല .
ലോക്ക് ഡൌൺ മൂലം മൃഗശാലക്കു ഉണ്ടാകുന്ന വരുമാനനഷ്ടം €175,000 ആയാണ് കണക്കാക്കപ്പെടുന്നത് . മറ്റു സ്ഥാപനങ്ങളെ പോലെ മൃഗശാല അടച്ചുപൂട്ടി ഇടാൻ സാധ്യമല്ല. ഭക്ഷണം , കൂടുകൾ വൃത്തിയാക്കൽ, എന്നിവയൊക്കെ എന്നും ചെയ്യേണ്ടതായി ഉണ്ട് . അതുകൊണ്ടു തന്നെ ദൈനംദിനചിലവുകൾക്കായി വരുമാനം അത്യാവശ്യമാണ് .
https://www.facebook.com/Malayalivartha