പറക്കാനൊരുങ്ങി വിമാനങ്ങൾ; ഉള്ളതിൽ മൂന്നിൽ ഒരു ഭാഗം സീറ്റുകൾ ഒഴിപ്പിച്ചുകൊണ്ട് യാത്ര തുടങ്ങാൻ നീക്കം, നിർണായക നീക്കവുമായി വിമാനക്കമ്പനികൾ
കൊറോണ വൈറസ് വ്യാപനംമൂലം ലോകവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത് വിമാനക്കമ്പനികള്‍ തന്നെയാണ്. തലചായ്ക്കാൻ പോലും ഇടമില്ലാതെ മണിക്കൂറിന് ലക്ഷങ്ങൾ നൽകിയാണ് പാർക്ക് ചെയ്തിരിക്കുന്നത് പോലും. എന്നാൽ ഇതിനോടകം തന്നെ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കി സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. പല കമ്പനികളും. തുടർന്ന് യാത്രക്കാര്‍ തമ്മില്‍ അകലം ഉറപ്പുവരുത്തിക്കൊണ്ട് സീറ്റുകള്‍ ക്രമീകരിച്ച് സര്‍വീസ് നടത്തുന്നതിന് സര്‍ക്കാരുകളില്‍നിന്ന് അനുമതി നേടാനാണ് കമ്പനികളുടെ നീക്കം എന്നത്.
ഒരു വിമാത്തിൽ ഉള്ള സീറ്റുകളുടെ മൂന്നില്‍ ഒന്ന് ഭാഗം ഒഴിച്ചിട്ട് യാത്രക്കാര്‍ക്കിടയില്‍ അകലം ഉറപ്പുവരുത്താനാണ് വിസ്സ് എയര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി മേധാവി ജോസെഫ് വരാഡി വ്യക്തമാക്കിയിരിക്കുകയാണ്. മൂന്നു സീറ്റുകളുടെ നിരയില്‍ നടുക്കുള്ള സീറ്റുകള്‍ ഒഴിച്ചിടാനാണ് ഉദ്ദേശിക്കുന്നത് തന്നെ. ഇങ്ങനെ വിമാനത്തിന്റെ മൂന്നിലൊന്ന് സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കുകയുള്ളു. അത്തരത്തിൽ 180 സീറ്റുകളുള്ള വിമാനത്തില്‍ 120 സീറ്റുകളില്‍ മാത്രമായിരിക്കും യാത്രക്കാര്‍ക്കായി നല്‍കുകയെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇപ്പോൾ ലോകം നേരിടുന്ന കൊറോണ വൈറസ് വ്യാപനം മൂലം വിമാന കമ്പനികള്‍ക്ക് 31400 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത് തന്നെ. ഇത് വളരെ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് വിമാന കമ്പനികളുടെ ആഗോള സംഘടനയായ അയാട്ട (IATA) വ്യക്തമാക്കിയിരിക്കുകയാണ്.
ഇത്തരത്തിൽ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാലും വിമാനസര്‍വീസുകളിലുള്ള നിയന്ത്രണം കര്‍ശനമായി തുടരാനാണ് സാധ്യത കാണാൻ കഴിയുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക മാത്രമാണ് പോംവഴി എന്നത്. നടുവിലെ സീറ്റുകള്‍ ഓഴിച്ചിട്ട് സുരക്ഷിത അകലം ഉറപ്പുവരുത്തി വിമാനയാത്ര അനുവദിക്കുന്നത് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും അയാട്ട വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha