ലോകമെങ്ങും കോവിഡ് എന്ന മഹാ വ്യാധി മരണ താണ്ഡവമാടുമ്പോഴും മനുഷ്യൻ പാഠം പഠിക്കുന്നില്ല ...ഇരുപതു വയസ്സുമാത്രം പ്രായമുള്ള സുന്ദരിയായ യുവതി ഭര്‍ത്താവിന്റെ പൈശാചിക പീഡനം കാരണം ദേഹം പൊള്ളി അടർന്ന് മുഖം തടിച്ചു വീർത്തു ആശുപത്രിയിൽ...
ലോകമെങ്ങും കോവിഡ് എന്ന മഹാ വ്യാധി മരണ താണ്ഡവമാടുമ്പോഴും മനുഷ്യൻ പാഠം പഠിക്കുന്നില്ല .ഇരുപതു വയസ്സുമാത്രം പ്രായമുള്ള സുന്ദരിയായ യുവതി ഭര്‍ത്താവിന്റെ പൈശാചിക പീഡനം കാരണം ദേഹം പൊള്ളി അടർന്ന് മുഖം തടിച്ചു വീർത്തു ആശുപത്രിയിൽ.....
കോവിഡ് –19 ബാധിത രാജ്യങ്ങളിൽ മുൻനിരയിലുള്ള ഇറാഖിൽ നിന്നാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത എത്തുന്നത് .
ഇറാഖില്‍ നജഫിലെ ആശുപത്രി കിടക്കയിലാണ് 20 വയസ്സുകാരി മാലക് ഹൈദര്‍ അല്‍ സുബൈദി എന്ന യുവതിയെ അഡ്മിറ്റ് ചെയ്തിട്ടുള്ളത്‍ . മുഖത്തും ശരീരത്തും പൊള്ളലേറ്റതിന്റെ പാടുകളുമായി അഡ്മിറ്റ് ചെയ്ത യുവതി ശരീരം മുഴുവന്‍ ബാന്‍ഡേജ് ഇട്ടിരിക്കുകയാണ്.. മുഖം തടിച്ചുവീര്‍ത്തതിനാൽ കണ്ടാല്‍ തിരിച്ചറാനാവാത്ത രീതിയില്‍ മാറിപ്പോയിരിക്കുന്നു സുന്ദരിയും ചെറുപ്പക്കാരിയുമായ സുബൈദി.
ഇറാഖിലെ മുഴുവൻ ജനങ്ങളും ഇപ്പോൾ സുബൈദിയുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുകയാണ് . സ്വന്തം ഭര്‍ത്താവും അയാളുടെ വീട്ടുകാരുമാണ് അവളെ ഈ അവസ്ഥയിൽ എത്തിച്ചത്.. ഭര്‍തൃപീഡനങ്ങളാല്‍ കരഞ്ഞു തളര്‍ന്ന് വേദനകൊണ്ട് പുളയുന്ന ഈ യുവതിയുടെ സങ്കടക്കാഴ്ച സമൂഹ മാധ്യമങ്ങളിൽ നിറയുമ്പോൾ ദുഃഖവും അമര്‍ഷവും ധാര്‍മിക രോഷവും ഇറാഖിൽ ഉയരുകയാണ് .
മൊഹമ്മദ് അല്‍ മയാലി എന്ന ആളുടെ രണ്ടാമത്തെ ഭാര്യയാണ് സുബൈദി. കഴിഞ്ഞ എട്ടുമാസമായി അച്ഛനമ്മമാരെ കാണാന്‍ പോലും ഭര്‍തൃവീട്ടുകാര്‍ യുവതിയെ അനുവദിച്ചിട്ടില്ല എന്ന് പറയുന്നു .മൊഹമ്മദ് അല്‍ മയാലി ഒരു പോലീസ് ഓഫീസർ ആണെന്നുള്ളതും പ്രത്യേകം പരാമര്ശിക്കപ്പെടുന്നുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിനെതിരെ ജനരോഷം ഉയരുകയാണ്
എന്നാല്‍ മയാലി ഫെയ്സ്ബുക്കില്‍ പറയുന്നത് സുബൈദിക്ക് മാനസിക രോഗമാണെന്നും സ്വയം തീ കൊളുത്തിയതാണെന്നുമാണ് ...മാത്രമല്ല ഭാര്യ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനായാണ് സ്വയം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയതെന്നാണ് ഇയാൾ പറയുന്നത്
എന്നാല്‍ സ്ത്രീ അനുകൂല സംഘടനകള്‍ ഈ വാദം തള്ളിക്കളയുന്നു. പച്ചക്കള്ളമാണെന്നും തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നു. സൈന്യത്തിലെ ഒരു കേണലിന്റെ മകനാണ് മയാലി. സ്വാധീനമുള്ളവനാകയാല്‍ അയാളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്.
ഗാര്‍ഹിക അതിക്രമം തെറ്റാണെന്നും അനുവദിക്കാനാകില്ലെന്നും ഇറാഖിന്റെ ഭരണഘടനയിലുണ്ടെങ്കിലും രാജ്യത്തിന്റെ പീനല്‍ കോഡ് അനുസരിച്ച് ഭാര്യമാരെ നേര്‍വഴിക്ക് നയിക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് അവകാശമുണ്ട്. അച്ചടക്കം പഠിപ്പിക്കാനും. ഈ നിയമത്തിന്റെ പിൻബലത്തോടെ രാജ്യത്തെ അഞ്ചിലൊന്ന് യുവതികളും വീടുകളില്‍ ഗാര്‍ഹിക അതിക്രമത്തിന് ഇരയാകുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ .
അതുകൊണ്ട് തന്നെ ഇറാഖിലെ നിയമവൃത്തങ്ങളില്‍ ഈ കേസ് വലിയ അത്ഭുതമൊന്നും ഉളവാക്കുന്നില്ല ദിവസവും ഇതേ രീതിയില്‍ നൂറുകണക്കിനു സ്ത്രീകളാണ് ആശുപത്രികളിലാക്കപ്പെടുന്നത് ..അവർക്കനുകൂലമായി ഒരു നിയമവും ഇതുവരെ ഉണ്ടായിട്ടില്ല എന്നും പറയുന്നു. കൃത്യമായ നിയമ സംവിധാനമില്ലാത്തതിനാല്‍ ഗാര്‍ഹിക അക്രമം ആവര്‍ത്തിക്കപ്പെടുന്നു. അവരുടെ നിരയിലെ ഒരു ഇര മാത്രമാണ് സുബൈദി അല്‍ മാലികി.
സുബേദിക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ അല്‍ മാലികി എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രചരണവും തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha