നാണം കെട്ട് ലോകാരോഗ്യ സംഘടന; ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ് പറയുമ്പോൾ ലോകം ആശങ്കയിലാകുന്നു
ആ നിലവിളി ശബ്ദം ഇപ്പോൾ കേൾക്കുന്നത് ലോകാരോഗ്യ സംഘടനയിൽ നിന്നായിപ്പോയി. ലോകം മൂക്കത്ത് വിരൽ വയ്ക്കുന്നു . മനുഷ്യരെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട ലോകാരോഗ്യ സംഘടനയ്ക്ക് ഇത് എന്തുപറ്റി. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ് പറയുമ്പോൾ ലോകം ആശങ്കയിലാകുന്നു.
ട്രംപ് ചോദിക്കുന്ന ചല വസ്തുതകളുണ്ട്. കഴിഞ്ഞ വര്ഷം ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നൽകിയത് 400 ദശലക്ഷം ഡോളർ ആണ്. അതുകൊണ്ട് ലോകത്തിനു എന്ത് പ്രയോജനം? കോവിഡ് 19 രോഗവ്യാപനം ചൈനയിൽ തുടങ്ങിയ അന്നുമുതൽ വെറും ചൈന സെൻട്രിക് മാത്രമായിപ്പോയി ലോകാരോഗ്യ സംഘടന. ഈ രോഗത്തിൻറെ വ്യാപ്തിയെ കുറിച്ചോ വ്യാപനത്തിന്റെ തീവ്രതയെ കുറിച്ചോ മനസിലാക്കി ലോകത്തോട് പറയാൻ ലോകാരോഗ്യ സംഘടനാ ശ്രമിച്ചില്ല. പകരം ചൈനക്ക് സ്തുതി പാടുകയായിരുന്നു.
രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ജനുവരി 14 ന് ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തത് തന്നെ കോവിഡ് രോഗം മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരില്ല എന്നാണ്. അതും ചൈനീസ് അധികൃതർ പറയുന്നത് അപ്പാടെ വിഴുങ്ങി. ഇങ്ങനെയൊരു ലോകാരോഗ്യ സംഘടന നമുക്ക് എന്തിനാണ്. ലോകാരോഗ്യസംഘടന തലവൻ തെദ്രോസ് അഥാനം ഗെബ്രേസിയുസിനെതിരെ നേരിട്ടുള്ള ആക്രമണമാണ് ട്രംപ് ഉൾപ്പെടെയുള്ള പാശ്ചാത്യ ലോക തലവന്മാർ നടത്തിയത്.
തെദ്രോസിന്റെ പഴയകാല ചരിതം വിളമ്പിയാണ് ആ ആക്രമണങ്ങൾ നടത്തിയത് തന്നെ.. തെദ്രോസ് എത്യോപ്യയിലെ ആരോഗ്യമന്ത്രിയായിരുന്നപ്പോളും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴുമൊക്കെ തീവ്ര കമ്യൂണിസ്റ്റ് നേതാവ് ആയിരുന്നു. മാത്രമല്ല മുഴുവൻ സമയ രാഷ്ട്രീയക്കാരനായിരുന്ന തേദ്രോസ് ഷി ജിൻ പിംങിന്റെ പെറ്റായിരുന്നു. ചൈനയിൽ പലപ്പോഴും സന്ദർശനം നട്സാത്തിയിട്ടുള്ള തേദ്രോസ് ഷി ജിൻ പിംങിന്റെ അടുത്ത സുഹൃത്തായിരുന്നു. അതുകൊണ്ടുതന്നെ ചൈനയോടുള്ള വാത്സല്യം ലോകാരോഗ്യ സംഘടനക്ക് ഇത്തിരി കൂടുതലായിരുന്നു എന്നുതന്നെയാണ് പാശ്ചാത്യ രാജ്യങ്ങൾ പറഞ്ഞത്.
കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha