അന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ...; അമേരിക്കൻ നയതന്ത്ര രേഖകൾ ലോകത്തോട് പറയുന്നത് അങ്ങേയറ്റം ആശങ്കകൾ ഉളവാക്കുന്ന വസ്തുതകൾ
നമ്മൾ ഭയപെട്ടതുതന്നെ. അമേരിക്കൻ നയതന്ത്ര രേഖകൾ ലോകത്തോട് പറയുന്നത് അങ്ങേയറ്റം ആശങ്കകൾ ഉളവാക്കുന്ന വസ്തുതകളാണ്. വുഹാൻ ലാബിൽ അമേരിക്ക സംശയിച്ചത് തന്നെയാണ് നടന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വസ്തുതകൾ, 2018 ൽ യുഎസ് നയതന്ത്ര പ്രതിനിധിയും ബീജിംഗ് എംബസിയിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനും ചേർന്ന് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ നിരവധി തവണ സന്ദർശിച്ചിരുന്നു എന്ന വസ്തുത. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ വുഹാൻ ലാബിലെ പ്രവർത്തനങ്ങളെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ഈ യുഎസ് നയതന്ത്ര പ്രതിനിധി വുഹാൻ ലാബിലെത്തി പരിശോധന നടത്തിയപ്പോൾഞെട്ടിക്കുന്ന കണ്ടെത്തലുകളായിരുന്നു അന്ന് ശ്രദ്ധയിൽ പെട്ടത്. ഇക്കാര്യങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിനെ കൃത്യമായി അവർ അറിയിക്കുകയും ചെയ്തു. അതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2018 ൽ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നിരുന്നത് ആ പ്രദേശങ്ങളിലെ വവ്വാലുകളെ സംബന്ധിച്ച നിരീക്ഷണ പഠനങ്ങളായിരുന്നു. ഏറ്റവും ശ്രദ്ദേയമായത് കൊറോണ വൈറസ് വവ്വാലുകളിൽ കാണപെടുന്നതിനെ കുറിച്ചുള്ള പഠനങ്ങളായിരുന്നു. കൊറോണ വൈറസ് ശേഖരണവും വുഹാൻ വൈറോളജി ലാബിൽ നടന്നിരുന്നു. കൊറോണ വൈറസിന്റെ വിവിധ ജനിതക ഘടനകളെ കുറിച്ചുള്ള പഠനങ്ങളായിരുന്നു ഏറിയ ഭാഗവും. യുഎസ് പരിശോധനയിൽ വ്യക്തമായ ഒരു കാര്യം യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയായിരുന്നു ഈ വൈറോളജി ലാബ് പ്രവർത്തിച്ചിരുന്നത് എന്നാണ്. ഗവേഷകർ ഒന്നും തന്നെ കൃത്യമായ സുരക്ഷാ പ്രതിരോധങ്ങൾ സ്വീകരിച്ചിരുന്നില്ല.
അമേരിക്കൻ നയതന്ത്ര പ്രതിനിധികൾ അന്നേ ഭയപ്പെട്ടിരുന്ന ഒരു വസ്തുത ഉണ്ടായിരുന്നു, അവർ പറഞ്ഞത് സാർസിന് സമാനമായ ഒരു വൈറസ് ഒരുപക്ഷെ ജന്മമെടുത്തേക്കാം എന്നാണ്. ഇക്കാര്യങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിനെ കൃത്യമായി അവർ അറിയിക്കുകയും ചെയ്തു. തുടർന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കൃത്യമായ മുന്നറിയിപ്പാണ് ചൈനക്ക് നൽകിയത്. വുഹാൻ വൈറോളജി ലാബിന്റെ സുരക്ഷയെ സംബന്ധിച്ച തങ്ങൾക്ക് ആശങ്ക ഉണ്ടെന്നും കർശന നടപടിയെടുക്കണമെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആവശ്യപ്പെട്ടത്. ഇതിനു അമേരിക്കയുടെ സഹായ സഹകരണങ്ങൾ ആവശ്യപെടാമെന്നും യുഎസ് അറിയിച്ചു. അത്രയേറെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അമേരിക്കക്ക് അറിയാൻ കഴിഞ്ഞതെന്ന് വ്യക്തം.
കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha