ആദ്യ ജെറ്റ് യാത്ര; ഭയത്തോടെ ബട്ടൺ മാറ്റി അമർത്തി, 2500 അടി ഉയരത്തില്‍നിന്ന് താഴേക്ക് പതിച്ചു
ആദ്യ യാത്രകൾ എന്നും ഓർത്തിരിക്കാൻ ഏവർക്കും ഇഷ്ടമാണ്. എന്നാൽ പലതും ഭയത്തൽ അബദ്ധങ്ങൾ സംഭവിക്കുകയും ചെയ്ത വാർത്തകൾ നാം കേട്ടറിഞ്ഞതുമാണ്. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ജെറ്റ് വിമാനത്തിൽ ആദ്യമായി സഞ്ചരിച്ച 64കാരൻ അബദ്ധത്തിൽ 'സീറ്റ് ഇജെക്റ്റർ' ബട്ടൺ അമർത്തിയതിൽ വിമാനത്തിൽ നിന്നും പുറത്തേക്ക് വീണു. ഫ്രാൻസിലാണ് സംഭവം നടന്നത്. ആദ്യയാത്ര ആയതിനാൽ തന്നെ ഇദ്ദേഹത്തിൽ ഭയം ഉടലെടുത്തിരുന്നു. ആയതിനാൽ തന്നെ ആദ്യ ജെറ്റ് യാത്ര നടത്തിയ ഇയാൾ അബദ്ധത്തിൽ 2500 അടി ഉയരത്തിൽനിന്നാണ് താഴേക്ക് പതിക്കുകയുണ്ടായി. കരുതിയിരുന്ന പാരച്യൂട്ട് പ്രവർത്തിച്ചതിനാൽ ഭാഗ്യവശാൽ വലിയ പരിക്കുകളില്ലാതെ ഇദ്ദേഹം രക്ഷപ്പെട്ടു.
കഴിഞ്ഞ വർഷം മാർച്ചിൽ സൈനിക ആയുധ കമ്പനിയിലെ എക്സിക്യൂട്ടീവായ 64കാരനായി 'ദസാൾട്ട് റഫേൽ ബി' ജെറ്റ് വിമാനത്തിൽ സഹപ്രവർത്തകൻ ഒരുക്കിയ അപ്രതീക്ഷിത ഉല്ലാസ യാത്രയിലായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലെ എയർ ബേസിൽ എത്തിയ ശേഷമാണ് സഹപ്രവര്‍ത്തകന്‍ ഒരുക്കിയ യാത്രയെക്കുറിച്ച് ഇയാൾ അറിഞ്ഞത് തന്നെ. അതോടൊപ്പം തന്നെ ഇദ്ദേഹത്തിന് സൈനിക വിമാനത്തിൽ സഞ്ചരിച്ചുള്ള മുൻപരിചയം ഉണ്ടായിരുന്നില്ല.
യാത്രയിലാകെ ഭയന്നുവിറച്ചിരുന്ന 64കാരൻ ഭയം മറികടക്കാൻ എന്തിലെങ്കിലും മുറുകെ പിടിക്കാനുളള ശ്രമത്തിലായിരുന്നു സീറ്റിലെ ഇജക്റ്റർ ബട്ടൺ അബദ്ധത്തിൽ അമർത്തിയത് എന്ന് ഫ്രാൻസ് വ്യോമയാന അന്വേഷണ വിശകലന ബ്യൂറോ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ താഴേക്ക് പതിച്ച ഉടൻ പാരച്യൂട്ട് പ്രവർത്തിച്ചതിനാൽ വലിയ പരിക്കില്ലാതെ ഇയാള്‍ക്ക് എയർബേസിന് സമീപത്തേക്ക് ഇറങ്ങാനായത്. എന്നാൽ തന്നെയും ഹെൽമറ്റ് കൃത്യമായി ധരിക്കാത്തതിനാല്‍ സാരമായ പരിക്കുകള്‍ പറ്റിയിരുന്നു. സഹയാത്രികൻ വേഗം ഇജക്റ്റ് ചെയ്ത ആഘാതത്തിൽ മുഖത്ത് ചെറിയ പരിക്കേറ്റെങ്കിലും പൈലറ്റ് സുരക്ഷിതമായി ജെറ്റ് വിമാനം ലാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha