Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ലോകം പറയുന്നു ..കേരളത്തെ ചൈന കണ്ടു പഠിച്ചിരുന്നെങ്കിൽ...ആ ദിവസങ്ങളിൽ ഷി ചിങ്‌ പിംഗ് ചെയ്‌തത്‌  

16 APRIL 2020 04:16 PM IST
മലയാളി വാര്‍ത്ത

ഡിസംബറിൽ വൂഹാനിൽ കോവിഡ്-19 ആദ്യമായി റിപ്പോർട്ട് ചെയ്തതുമുതൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നതിൽ ചൈനീസ് ഭരണകൂടത്തിനു പരാജയം സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് . ജനുവരി 12നാണ് പ്രസിഡൻറ് ഷി ജിൻപിങ് കോവിഡിനെ കുറിച്ച് ചൈനീസ് ജനതക്ക് മുന്നറിയിപ്പു നൽകിയത്.അപ്പോഴേക്കും 3000ത്തിലേറെ ആളുകളിൽ വൈറസ് എത്തിയിരുന്നു. ജനുവരി 14 മുതൽ 20 വരെയുള്ള വിലപ്പെട്ട ആറുദിവസം ഭരണകൂടം ഒന്നുംചെയ്യാതെ വെറുതെനിന്നു. അതിനു ലോകം വലിയ വിലയാണ് നൽകേണ്ടിവന്നത്.

ജനുവരി അഞ്ചുമുതൽ 17 വരെ വൂഹാനിൽ മാത്രമല്ല, ചൈനയിലുടനീളം രോഗബാധിതർ നിറഞ്ഞു. നിർഭാഗ്യവശാൽ അത് രഹസ്യമാക്കിവെക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം.എന്നാൽ, വിവരം മറച്ചുപിടിച്ചെന്ന റിപ്പോർട്ടുകൾ ചൈനീസ് സർക്കാർ ആവർത്തിച്ച് നിഷേധിക്കുകയാണ്. വൈറസിനെ കണ്ടെത്തിയ ഉടൻ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ് അവരുടെ വാദം. എന്നാൽ ചൈന ആ ആറു ദിവസം സമയോചിതമായി ഇടപെട്ടിരുന്നുവെങ്കിൽ ഇന്ന് ലോകം മുഴുവൻ കാർന്നു തിന്നുന്ന ഭീമനായി കൊറോണ വൈറസ് പടർന്നു പിടിക്കില്ലായിരുന്നു എന്നുതന്നെയാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
ഈ സമയത്ത് ചൈനക്ക് പാഠമാകുകയാണ് കേരളം. ഒരിക്കൽ കേരളം കീഴടക്കാൻ വന്ന നിപയെയും ഇപ്പോൾ കൊറോണയെയും അതിജീവിക്കാനുള്ള കേരള മോഡൽ അതിരുകൾക്കപ്പുറത്തും പ്രശംസപാത്രമാകുകയാണ്..


ഓരോ രാത്രിയിലും പനിയുണ്ടെന്നു പറഞ്ഞ് ഓരോരുത്തരും വിളിക്കുമ്പോള്‍ അത് 'നിപ'യാകുമോ എന്ന പേടിയായിരുന്നു. എല്ലാം കൈവിട്ടുപോകുന്ന പോലെ. പക്ഷേ, ഭയം പുറത്ത് കാണിച്ചുകൂടാ.ഞാന്‍ തളര്‍ന്നാല്‍ എല്ലാവരും തളര്‍ന്നുപോവും...'-ഇത് കേരളത്തിലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ വാക്കുകളാണ്. നിപ എന്ന വൈറസ്ബാധ ആദ്യമായി കേരളത്തെ കീഴടക്കാൻ ശ്രമിച്ചപ്പോൾ തന്റെ മനസിലുണ്ടായ ചിന്തകളെ വരച്ചിടുകയായിരുന്നു ടീച്ചർ ഈ വാക്കുകളിലൂടെ.കേരളത്തിന് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും മറുപേരാണ് ഇപ്പോള്‍ 'നിപ'.പൊതുജനാരോഗ്യ രംഗത്ത് യു.എന്‍. അംഗീകാരംവരെ നേടിക്കൊടുത്ത 'കേരള മോഡല്‍'. 2018-ല്‍ കോഴിക്കോട്ട് 17 പേരുടെ ജീവനെടുത്ത 'നിപ' എന്ന മഹാവ്യാധി 2019-ല്‍ എറാണാകുളത്തെ പറവൂരിലേക്ക് എത്തിയപ്പോഴേക്കും നിപ പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ടുപോയിരുന്നു.

നിപയെ കീഴടക്കിയതിനു പിന്നില്‍ അരങ്ങിലും അണിയറയിലുമുണ്ടായിരുന്ന ഒെേട്ടറപ്പേരുടെ ജാഗ്രതയുണ്ട്, ഉറക്കമൊഴിച്ചുള്ള കാവലുകളുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുതല്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ചവരിലേക്കുവരെ നീളുന്ന കരുതലിന്റെ, സമര്‍പ്പണത്തിന്റെ ചങ്ങലയാണത്.

കൊച്ചിയില്‍ അപകടകാരിയായ വൈറസിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പേ പഴുതടച്ച ക്രമീകരണങ്ങളുമായി കൊച്ചി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ആരോഗ്യ-സന്നദ്ധസേവാ പ്രവര്‍ത്തകരും രംഗത്തിറങ്ങിയിരുന്നു.ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുന്‍ഗണനാപ്പട്ടികയിലുള്ള, മരണനിരക്ക് ഏറ്റവും കൂടുതലുള്ള രോഗം. റിപ്പോര്‍ട്ട് ചെയ്ത സമയത്തുതന്നെ 17 പേരുടെ ജീവനെടുത്ത വൈറസിനെക്കുറിച്ച് കൂടുതല്‍ ഭീതിപരത്തിയാല്‍ സ്ഥിതി വഷളാകുമായിരുന്നു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളില്‍ നിന്നായി നാലായിരത്തോളം പേര്‍ക്ക്, ബോധവത്കരണവും പരിശീലനവും നല്‍കി. പുണെയില്‍ നിന്ന് 'ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റി ബോഡീസ്' കൊച്ചിയിലെത്തിച്ചെങ്കിലും ഈ മരുന്ന് ആര്‍ക്കും നല്‍കേണ്ട സാഹചര്യമുണ്ടായില്ല എന്നതും ശ്രദ്ധേയം.നിപയെ നേരിട്ട കോഴിക്കോടിന്റെ വിജയമാതൃകയാണ് കൊച്ചിയിലും പ്രാവര്‍ത്തികമാക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ വലിപ്പച്ചെറുപ്പം നോക്കാതെ പ്രവര്‍ത്തിച്ചതാണ് നിപയെ പ്രതിരോധിക്കാന്‍ സഹായകമായത്. ദ്രുതഗതിയില്‍ വൈറസിനെ തുരത്താന്‍ സഹായകമായത് ഈ കൂട്ടായ്മയാണ്. ഓരോ വിഭാഗവും അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു.

നിപ എന്ന രോഗ സാധ്യത മനസിലാക്കിയതുമുതല്‍ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവന്‍ ഒരുമിച്ച് നീങ്ങി. തിരുവനന്തപുരത്തുനിന്നുള്ള ഏകോപനവും കോഴിക്കോട് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചും എണ്ണയിട്ട യന്ത്രം പോലെയായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം. പിന്നീട് നിപ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങി. എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ചത്. മറ്റ് സര്‍ക്കാര്‍ വകുപ്പുകളും എല്ലാ സഹായവുമായി ആരോഗ്യവകുപ്പിന് ഒപ്പം തന്നെ ഉണ്ടായിരുന്നു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയമുള്ള രണ്ടായിരത്തിലധികം പേരെ നിരീക്ഷിച്ചു. ജാഗ്രതയോടെയും കൂട്ടായുമുളള പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതും. നിപ നിയന്ത്രണവിധേയമായശേഷവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഭയം ജനത്തെ കീഴടക്കിയപ്പോഴും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ രോഗബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറായത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏവരും ശ്ലാഘിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ കേരളത്തിൽ ഭയത്തിന്റെ വിത്ത് വിതയ്ക്കാൻ പോലും നിപ പരാജയപ്പെട്ടു .കേരളം ഒറ്റകെട്ടായി നിന്ന്,മുൻകരുതലുകൾ സ്വീകരിച്ചു നിപയെ അതിജീവിച്ചു..എന്നാൽ ചൈനയിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചപ്പോൾ ലോകം കണ്ട കാഴ്ച മറ്റൊന്നായിരുന്നു.

വൈറസ്‌ വ്യാപനം തിരിച്ചറിഞ്ഞിട്ടും ചൈന ആറുദിവസം മൗനം പാലിക്കുകയായിരുന്നു .രാജ്യം നോവല്‍ കൊറോണ വൈറസ്‌ മഹാമാരിയെ നേരിടാന്‍ പോകുകയാണെന്നു തിരിച്ചറിഞ്ഞിട്ടും ജനങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‍കുന്നതില്‍ ചൈന പരാജയപ്പെട്ടെന്നു റിപ്പോര്‍ട്ട്‌. ഉന്നത ഉദ്യോഗസ്‌ഥര്‍ രഹസ്യമായി വൈറസ്‌ വ്യാപനം സ്‌ഥിരീകരിച്ച്‌ ആറു ദിവസങ്ങള്‍ക്കു ശേഷം വുഹാന്‍ നഗരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത വലിയ മേള നടന്നു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരാനും തുടങ്ങിയിരുന്നു.
രോഗം തിരിച്ചറിഞ്ഞ്‌ ആറു ദിവസത്തിനു ശേഷം ജനുവരി 20 നാണു ചൈനീസ്‌ പ്രസിഡന്റ്‌ സീ ചിന്‍പിങ്‌ ഇതേക്കുറിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‍കിയതെന്നു വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട്‌ ചെയ്‌തു.
അപ്പോഴേക്കും ചൈനയില്‍ മൂവായിരത്തിലധികംപേര്‍ രോബാധിതരായി. മറ്റു പല രാജ്യങ്ങളും തുടക്കത്തില്‍ കൃത്യമായ നടപടിയെടുക്കന്നതില്‍ പരായപ്പെട്ടിരുന്നു. എന്നാല്‍, രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യത്തുണ്ടായ വീഴ്‌ചയ്‌ക്കു ലോകം കൊടുക്കേണ്ടി വന്നത് ലക്ഷങ്ങളുടെ ജീവനായിരുന്നു.അതെ,ചൈന ആ ആറു ദിവസം പാഴാക്കാതിരുന്നെങ്കിൽ ...കേരളത്തെ കണ്ടു പഠിച്ചിരുന്നെങ്കിൽ..അതിജീവനം എത്രയോ നാളുകൾക്കു മുൻപുതന്നെ സാധ്യമായേനെ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (2 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (4 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends