Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും.... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്....  


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..

ചെന്നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന അലാസ്കന്‍ ദ്വീപ് ; ഇനി അവശേഷിക്കുന്നത് ആകെ 5 എണ്ണം , കാരണമിതാണ്...  

23 APRIL 2020 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാര അന്തരിച്ചു

തായ് ലാൻഡ്   മുൻ രാജ്ഞി സിരികിത് കിറ്റിയാകര അന്തരിച്ചു ...

മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി.. ഏഴ് മക്കളെ വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കിയത്..പ്രദേശത്ത് നിര്‍ത്തിയിട്ട കാറിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്..

ബിബിസിയ്ക്ക് വല്ലാതെ ചൊറിയുന്നു ; ജെൻ ഇസഡ് നിശബ്ദത പാലിക്കുന്നത് ഭയം കൊണ്ടല്ല ബുദ്ധിയുള്ളതുകൊണ്ടാണെന്ന് ആ മറുതായോട് ആരേലും ഒന്ന് പറയുമോ .......

ഒരു കിലോ തക്കാളിക്ക് 600 പാകിസ്ഥാൻ രൂപയായി ; അഫ്ഗാനിസ്ഥാൻ അതിർത്തി അടച്ചുപൂട്ടൽ കാരണം അവശ്യ സാധനങ്ങളുടെ വില പാകിസ്ഥാനിൽ കുതിച്ച് ഉയരുന്നു

അലാസ്കയിലെ പ്രിന്‍സ് വെയ്ൽല്‍സ് ദ്വീപിൽ ഒരു ശൈത്യകാലം കൊണ്ട് ചെന്നായ്ക്കള്‍ ഏതാണ്ട് പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടിരിക്കുകയാണ് . സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടോ പകര്‍ച്ച വ്യാധികൊണ്ടോ അല്ല മറിച്ച് നിയമപരമായ വേട്ട മൂലമാണ് ഈ കൂട്ട കുരുതി. . ഈ ദ്വീപിലെ 170 ചെന്നായ്ക്കളില്‍ 165 എണ്ണത്തിനെയാണ് 2019-2020 ശൈത്യകാലത്ത് വേട്ടക്കാര്‍ കൊന്നൊടുക്കിയത്. ടോംഗാസ് എന്ന് പേരുള്ള ദേശീയ സംരക്ഷിത വനമേഖലയിലാണ് ഇത് സംഭവിച്ചതെന്നതാണ് മറ്റൊരു പ്രധാന വസ്തുത . ട്രോഫി ഹണ്ട് എന്ന പേരിലാണ് ഈ ക്രൂരത അരങ്ങേറുന്നത്

വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് തടയാന്‍ വര്‍ഷത്തിലൊരിക്കന്‍ നടത്തുന്ന ഒന്നാണ് ട്രോഫി ഹണ്ട്. യുഎസിലും, കാനഡിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്കയില ചില രാജ്യങ്ങളിലുമെല്ലാം ഇത് വ്യാപകമാണ്. മുന്‍കൂര്‍ ലൈസന്‍സ് നല്‍കിയ ശേഷമാണ് വേട്ടക്കാരെ വേട്ടയാടാന്‍ അനുവദിക്കുക. ഇങ്ങനെ ലൈസന്‍സിനായി വലിയ തുകയാണ് സർക്കാറിലേക്ക് അടക്കേണ്ടി വരിക. എന്നാല്‍ പലപ്പോഴും ഈ ട്രോഫി ഹണ്ട് നിയമത്തിന്‍റ പരിധിയില്‍ നില്‍ക്കാറില്ലെന്നതാണ് വസ്തുത.

യുഎസിന്‍റെ നിയന്ത്രണത്തിലുള്ള അലാസ്കയില്‍ സംഭവിച്ചതും മറ്റൊന്നല്ല. എണ്ണം നിയന്ത്രിക്കുന്നതിനായി ചെന്നായ്ക്കളെ വേട്ടയാടാന്‍ നല്‍കിയ അനുമതിയാണ് ഒരു ദ്വീപിലെ ചെന്നായ് വംശത്തെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന അവസ്ഥയിലേക്കെത്തിച്ചത്. ആനിമല്‍ ട്രാപ്പിങ് എന്നറിയപ്പെടുന്ന ട്രോഫി ഹണ്ടിങ് രീതിയാണ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് ദ്വീപില്‍ വേട്ടക്കാര്‍ അവലംബിച്ചത്. മൃഗങ്ങളെ കെണിയില്‍ കുടുക്കി പിടികൂടിയ ശേഷം അവയെ കൊല്ലുന്നതാണ് ഈ രീതി.


യുഎസ് ഫോറസ്റ്റ് സര്‍വീസ് തന്നെ നടപ്പിലാക്കുന്ന വൂള്‍ഫ് മാനേജ്മെന്‍റ് പ്രോഗ്രാമിന്‍റ ഭാഗമായി ചെന്നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനാണ് അധികൃതര്‍ വേട്ടയ്ക്കുള്ള അനുമതി നല്‍കിയത്. ചെന്നായ്ക്കളുടെ എണ്ണം വർധിച്ചത് പ്രദേശത്തെ മാനുകളുടെ നിലനില്‍പ്പിനു പോലും ഭീഷണിയായ അവസ്ഥയിലേക്കെത്തിയതോടെയാണ് ഇത്തരം ഒരു അനുമതി നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത്തരം അനുമതികള്‍ നല്‍കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് ഒരു മേഖലയില്‍ തന്നെയുള്ള ചെന്നായ്ക്കള്‍ കൂട്ടത്തോടെ വേട്ടയാടപ്പെടാന്‍ കാരണമായതും.

ഒരു ജീവിയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള ശ്രമത്തിനൊപ്പം അവയുടെ നിലനില്‍പ്പ് കൂടി ഉറപ്പു വരുത്തണമെന്ന ബോധമില്ലാതെ പോയതാണ് ഈ പ്രതിസന്ധിയിലേക്കു വഴിവച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. പ്രിന്‍സ് ഓഫ് വെയ്ല്‍സ് ഒരു ദ്വീപ് ആയതിനാല്‍ ഈ മേഖലയിലെ ചെന്നായ്ക്കളെ കെണിയില്‍ കുടുക്കാന്‍ എളുപ്പമാണ് എന്നതാണ് വേട്ടക്കാരെ കൂട്ടത്തോടെ ഇവിടേക്കെത്തിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ദ്വീപുകളില്‍ നിന്ന് പിടികൂടേണ്ട ചെന്നായ്ക്കളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നതാണ് ഇവരുടെ വാദം.


2018 ലെ സെന്‍സസ് അനുസരിച്ചാണ് ഈ മേഖലയില്‍ ഉള്ളത് 170 ചെന്നായ്ക്കളാണെന്ന് കണക്കാക്കുന്നത്. അപ്പോള്‍ ദ്വീപില്‍ ഇനി അവശേഷിക്കുന്നത് വെറും അഞ്ച് ചെന്നായ്ക്കള്‍ മാത്രമാണ്. ഈ സ്ഥിതി ചെന്നായ്ക്കളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാമെന്നാണ് ഇപ്പോഴത്തെ ഭയം. കാരണം ഇവയുടെ വേട്ട ഒഴിവാക്കിയാലും കാലാവസ്ഥാ വ്യതിയാനവും, ജൈവ വ്യവസ്ഥയുടെ നാശവും മലിനീകരണവുമുള്‍പ്പടെ മറ്റ് പ്രതിസന്ധികളും ഒക്കെ ഈ ചെന്നായ്ക്കൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം വരെ ചെന്നായ്ക്കളുടെ എണ്ണം കുറയ്ക്കാനായി ശ്രമിച്ച അധികൃതര്‍ക്ക് ഇനി വരുന്ന വര്‍ഷങ്ങളില്‍ അവയുടെ നിലനില്‍പ്പ് ഉറപ്പു വരുത്തുന്നതിനായി സംരക്ഷണം ഉറപ്പു വരുത്തേണ്ട സാഹചര്യമാവും വരാൻ പോകുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ....  (17 minutes ago)

200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വർഷങ്ങൾ പഴക്കമുള്ള റെക്കോഡുകളടക്കം  (44 minutes ago)

വിജ്ഞാൻ രത്‌ന പുരസ്‌കാരം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ജയന്ത് നാർലിക്കറിന്  (56 minutes ago)

പിണറായി വിജയന് സലാലയിൽ വമ്പിച്ച വരവേൽപ്പ്  (1 hour ago)

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു    (1 hour ago)

ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും  (1 hour ago)

സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ഭർത്താവ് മരിച്ചു....ഭാര്യയെ രക്ഷപ്പെടുത്തി  (1 hour ago)

പണത്തിന് വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു  (7 hours ago)

കോതമംഗലത്തെ സ്വകാര്യ ബസിനെതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല; ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍  (7 hours ago)

മന്ത്രിസഭയെ മുഖ്യമന്ത്രി കബളിപ്പിച്ചെന്ന് വി ഡി സതീശന്‍  (8 hours ago)

പഠിക്കാത്തതിന് ശകാരിച്ച അമ്മയെ 14 കാരന്‍ കൊലപ്പെടുത്തി  (8 hours ago)

വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്ക്കരണത്തിന് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് എം എ ബേബി  (8 hours ago)

അടിമാലി ദേശീയപാതയില്‍ മണ്ണിടിച്ചില്‍; കുടുംബം മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്  (8 hours ago)

കോട്ടയത്ത് ട്രെയിനിടിച്ച് വയോധികന്‍ മരിച്ചു  (9 hours ago)

ഐടിഐ കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

Malayali Vartha Recommends