Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര ഫണ്ടില്ലാതെ സിപിഐ വകുപ്പുകള്‍ക്കും രക്ഷയില്ല... പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി, ഫണ്ടിനേക്കാൾ പ്രധാനം നയമെന്ന് ബിനോയ്; ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്


സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


  ലോഡ്ജിലെ കൊലപാതകം:. പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ


  കിരീടം ഉറപ്പിച്ച് തലസ്ഥാനം... എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...

ഉത്തര കൊറിയയില്‍ കിമ്മിനു പഞ്ചനക്ഷത്രചികിത്സ, പാവം പൊതുജനത്തിന് ഡ്രിപ്പിടാന്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍!

24 APRIL 2020 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

കൊടുങ്കാറ്റ കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!

പടിഞ്ഞാറൻ തുർക്കിയിലെ ബാലികേസിർ പ്രവിശ്യയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം;കെട്ടിടങ്ങൾ തകർന്നു, ആളപായം ഇല്ല

യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി

പട്ടാളവേഷത്തില്‍ പുടിന്‍…പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ...14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്... 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി..

പാകിസ്ഥാൻ-അഫ്‌ഗാൻ ഏറ്റുമുട്ടൽ...അഫ്‌ഗാൻ-പാക് അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ, അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടമായതായി പാകിസ്ഥാൻ..25 ഭീകരർക്കും മരണം സംഭവിച്ചു...

ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവന്‍ അതീവ ഗുരുതര നിലയിലെന്ന വാര്‍ത്തകള്‍ ഉത്തര കൊറിയ നിഷേധിച്ചു. കിം ജോങ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സൂങ്ങിന്റെ 108-ാം ജന്മദിനത്തിന് സിറിയന്‍ പ്രസിഡന്റ് ആശംസ അറിയിച്ചതിന് കിം നന്ദി അറിയിച്ച് കത്തെഴുതിയതായി ഉത്തര കൊറിയയിലെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മുന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 11-ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണു കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിനു ശേഷം ഏപ്രില്‍ 12-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ന്നു കിം അതീവ ഗുരുതര നിലയിലായി എന്നാണു സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ഉത്തര കൊറിയയിലെ ചലനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായി പ്രസിദ്ധീകരിക്കുന്ന ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഡെയ്ലി എന്‍കെ എന്ന വെബ്സൈറ്റില്‍, 36-കാരനായ കിം ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വീണ്ടെടുത്തെന്നാണു പറയുന്നത്. കിം വൈകാതെ പൊതുപരിപാടികളില്‍ സജീവമായി മടങ്ങിയെത്തുമെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് തുടരുന്നു.

കിം ജോങ് ഉന്നിനെ ചികിത്സിക്കുന്നത് തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹയാങ്‌സാനില്‍ കെട്ടിപ്പൊക്കിയ പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലാണ്. കിം ജോങ് ഉന്നിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ഇവിടെ ചികിത്സയുള്ളത്. 1994 ല്‍ പണികഴിപ്പിച്ച ആശുപത്രിയില്‍ അത്യാധുനിക ചികിത്സ രീതികളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും ജപ്പാനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബാംഗങ്ങളുടെ രക്ഷ കരുതിയാണ് ഹയാങ്‌സാനില്‍ ഈ പ്രത്യേക ആശുപത്രി കിം ജോങ് ഉന്‍ പണികഴിപ്പിച്ചത്. ഈ മേഖലയില്‍ ആശുപത്രി പണിയുന്നത് തന്റെ ജീവന്‍ രക്ഷിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ വിശ്വാസമെന്നും വെബ്‌സൈറ്റ് പറയുന്നു. കിമ്മിന്റെ ശസ്ത്രക്രിയ നിര്‍വഹിച്ച ഡോക്ടര്‍ ഹൃദയശസ്ത്രക്രിയയില്‍ നൈപുണ്യമുള്ളയാളാണെന്നും വിദേശരാജ്യങ്ങളില്‍ പരിശീലനം ലഭിച്ച വ്യക്തിയാണെന്നുമാണ് റിപ്പോര്‍ട്ട്. കിമ്മിന്റെ ഡോക്ടര്‍ക്കും കനത്ത സുരക്ഷയാണ് ഉത്തര കൊറിയ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍ക്കു ചുറ്റം അംഗരക്ഷകരുണ്ടെന്നും ഓരോ ചലനവും നിരീക്ഷണത്തിലാണെന്നും വെബ്‌സൈറ്റ് പറഞ്ഞുവയ്ക്കുന്നു.

ആണവായുധ നിര്‍വ്യാപന ഉടമ്പടിയില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറിയതിനെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ 1980-കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നത്. ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങളാണ് ഉത്തര കൊറിയയില്‍. തലസ്ഥാനമായ പ്യോങ്യാങ്ങിലെ ആശുപത്രികളില്‍ മാത്രമാണ് പേരിനെങ്കിലും മതിയായ സൗകര്യങ്ങള്‍ ഉള്ളത്. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ഉപയോഗിക്കുന്ന, കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെയുള്ളതെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എങ്കിലും കിം ജോങിനു വേണ്ടി പണിത ആശുപത്രിയില്‍ മികച്ച സംവിധാനമാണുളളത്. മതിയായ സൗകര്യങ്ങളോ വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക ഉപകരണങ്ങളോ രാജ്യാന്തര സൗകര്യങ്ങളുള്ള ലബോറട്ടറികളോ മരുന്നിനു പോലും ഇല്ലാത്ത രാജ്യത്ത് സ്വയംചികിത്സയ്ക്കു കിം പണിതീര്‍ത്ത പഞ്ചനക്ഷത്ര ആശുപത്രിയാണ് ഹയാങ്‌സാനിലെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിമ്മിനെ ഏപ്രില്‍ 12-ന് ആണ് ആശുപത്രിയിലാക്കിയതെന്നു ഡെയ്ലി എന്‍കെ പറയുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്കു വീക്കം സംഭവിച്ചതിനാല്‍ ആരോഗ്യപ്രശ്‌നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടര്‍ന്നു മൗണ്ട് കുംഗാങ്ങിലെ വില്ലയിലാണു കിം കഴിയുന്നത്. ഇവിടെയാണു ബാക്കി ചികിത്സ. 'കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പര്‍വതം സന്ദര്‍ശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്' പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു.

കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15-ന് നടന്ന ആഘോഷങ്ങളില്‍ കിം പങ്കെടുത്തിരുന്നില്ല. ആദ്യമായാണു ഉത്തര കൊറിയയുടെ സ്ഥാപകനായ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍നിന്നു കിം വിട്ടുനിന്നത്. എന്നാല്‍ ഏപ്രില്‍ 12ന് ഒരു എയര്‍ബേസ് കിം സന്ദര്‍ശിച്ചെന്നും യുദ്ധവിമാനങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്നും ഔദ്യോഗിക മാധ്യമം പറയുന്നു. രണ്ടുദിവസത്തിനു ശേഷം വിവിധോദ്ദേശ്യ ഹ്രസ്വദൂര കപ്പല്‍വേധ ക്രൂസ് മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിക്കുകയും ചെയ്തു. കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ കിമ്മിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കിം അതീവഗുരുതര നിലയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ യുഎസ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെയല്ല ഉത്തര കൊറിയയിലെ കാര്യങ്ങളെന്നു മറ്റു ചില രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. യുഎസ് ഉപരോധം ഉത്തര കൊറിയയെ തളര്‍ത്തുന്നുണ്ടെന്നുള്ളത് സത്യമാണ്. പല ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ട്. എങ്കിലും ഇവിടത്തെ ആരോഗ്യ രംഗം മികച്ചതാണെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ്  (5 minutes ago)

സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് ഇന്ന് പദവിയിൽ സ്ഥാനക്കയറ്റമോ സ്ഥലമാറ്റമോ പ്രതീക്ഷിക്കാവുന്നതാണ്  (21 minutes ago)

അടുത്ത വർഷം കണ്ണൂരിൽ സ്കൂൾ കായികമേള  (40 minutes ago)

സ്വർണവിലയിൽ ഇടിവ്....  (51 minutes ago)

കൊടുങ്കാറ്റ കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!  (54 minutes ago)

ഇരുമ്പു കമ്പികൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്  (59 minutes ago)

വിമാനത്താവളങ്ങൾ അടച്ചു ട്രെയിനുകൾക്കും പണി "മൊൻത" വിഴുങ്ങുന്നു ചുഴലിക്കാറ്റി സംഭവിക്കുന്നത്  (1 hour ago)

കരമനയാറിന്റെ തീരത്തെ ആഴാങ്കൽ നടപ്പാത    (1 hour ago)

നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി ആതിഥേയത്വം വഹിക്കും.  (1 hour ago)

ശബരിമലയിലെ സ്വർണകവർച്ചാ കേസിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് എസ്‌ ഐ ടി  (1 hour ago)

രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി  (1 hour ago)

ചുഴറ്റിയടിച്ച് ‘മൊൻത’ കേരളത്തിൽ ഇന്ന് അവധി..? അടുത്ത മണിക്കൂറിൽ വിമാനങ്ങൾ റദ്ദാക്കി ..!  (2 hours ago)

പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി,  (2 hours ago)

മൊൻത ഉടൻ തീരം തൊടും സർവ്വനാശം..വിമാനത്താവളങ്ങൾ അടച്ചു..! ജനങ്ങളെ ഒഴിപ്പിക്കുന്നു..! ചെന്നൈയെ വിഴുങ്ങും..!  (2 hours ago)

കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ...  (2 hours ago)

Malayali Vartha Recommends