Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

ഉത്തര കൊറിയയില്‍ കിമ്മിനു പഞ്ചനക്ഷത്രചികിത്സ, പാവം പൊതുജനത്തിന് ഡ്രിപ്പിടാന്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍!

24 APRIL 2020 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലില്‍ അല്‍ ജസീറ വാര്‍ത്താ ചാനല്‍ നിരോധിച്ചു; തീരുമാനം ഉടന്‍ നടപ്പാക്കുക എന്ന നിര്‍ദേശത്തോടെ ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഉത്തരവില്‍ ഒപ്പുവച്ചു

ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...

ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റി വച്ചു...സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ദൗത്യം മാറ്റിവച്ചത്...റോക്കറ്റിന്റെ ഒരു വാൽവിൽ കണ്ടെത്തിയ തകരാറ് കാരണമാണ് ദൗത്യം മാറ്റിയത്...

റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍... ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു...

ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവന്‍ അതീവ ഗുരുതര നിലയിലെന്ന വാര്‍ത്തകള്‍ ഉത്തര കൊറിയ നിഷേധിച്ചു. കിം ജോങ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സൂങ്ങിന്റെ 108-ാം ജന്മദിനത്തിന് സിറിയന്‍ പ്രസിഡന്റ് ആശംസ അറിയിച്ചതിന് കിം നന്ദി അറിയിച്ച് കത്തെഴുതിയതായി ഉത്തര കൊറിയയിലെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മുന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 11-ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണു കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിനു ശേഷം ഏപ്രില്‍ 12-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ന്നു കിം അതീവ ഗുരുതര നിലയിലായി എന്നാണു സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ഉത്തര കൊറിയയിലെ ചലനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായി പ്രസിദ്ധീകരിക്കുന്ന ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഡെയ്ലി എന്‍കെ എന്ന വെബ്സൈറ്റില്‍, 36-കാരനായ കിം ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വീണ്ടെടുത്തെന്നാണു പറയുന്നത്. കിം വൈകാതെ പൊതുപരിപാടികളില്‍ സജീവമായി മടങ്ങിയെത്തുമെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് തുടരുന്നു.

കിം ജോങ് ഉന്നിനെ ചികിത്സിക്കുന്നത് തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹയാങ്‌സാനില്‍ കെട്ടിപ്പൊക്കിയ പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലാണ്. കിം ജോങ് ഉന്നിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ഇവിടെ ചികിത്സയുള്ളത്. 1994 ല്‍ പണികഴിപ്പിച്ച ആശുപത്രിയില്‍ അത്യാധുനിക ചികിത്സ രീതികളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും ജപ്പാനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബാംഗങ്ങളുടെ രക്ഷ കരുതിയാണ് ഹയാങ്‌സാനില്‍ ഈ പ്രത്യേക ആശുപത്രി കിം ജോങ് ഉന്‍ പണികഴിപ്പിച്ചത്. ഈ മേഖലയില്‍ ആശുപത്രി പണിയുന്നത് തന്റെ ജീവന്‍ രക്ഷിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ വിശ്വാസമെന്നും വെബ്‌സൈറ്റ് പറയുന്നു. കിമ്മിന്റെ ശസ്ത്രക്രിയ നിര്‍വഹിച്ച ഡോക്ടര്‍ ഹൃദയശസ്ത്രക്രിയയില്‍ നൈപുണ്യമുള്ളയാളാണെന്നും വിദേശരാജ്യങ്ങളില്‍ പരിശീലനം ലഭിച്ച വ്യക്തിയാണെന്നുമാണ് റിപ്പോര്‍ട്ട്. കിമ്മിന്റെ ഡോക്ടര്‍ക്കും കനത്ത സുരക്ഷയാണ് ഉത്തര കൊറിയ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍ക്കു ചുറ്റം അംഗരക്ഷകരുണ്ടെന്നും ഓരോ ചലനവും നിരീക്ഷണത്തിലാണെന്നും വെബ്‌സൈറ്റ് പറഞ്ഞുവയ്ക്കുന്നു.

ആണവായുധ നിര്‍വ്യാപന ഉടമ്പടിയില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറിയതിനെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ 1980-കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നത്. ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങളാണ് ഉത്തര കൊറിയയില്‍. തലസ്ഥാനമായ പ്യോങ്യാങ്ങിലെ ആശുപത്രികളില്‍ മാത്രമാണ് പേരിനെങ്കിലും മതിയായ സൗകര്യങ്ങള്‍ ഉള്ളത്. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ഉപയോഗിക്കുന്ന, കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെയുള്ളതെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എങ്കിലും കിം ജോങിനു വേണ്ടി പണിത ആശുപത്രിയില്‍ മികച്ച സംവിധാനമാണുളളത്. മതിയായ സൗകര്യങ്ങളോ വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക ഉപകരണങ്ങളോ രാജ്യാന്തര സൗകര്യങ്ങളുള്ള ലബോറട്ടറികളോ മരുന്നിനു പോലും ഇല്ലാത്ത രാജ്യത്ത് സ്വയംചികിത്സയ്ക്കു കിം പണിതീര്‍ത്ത പഞ്ചനക്ഷത്ര ആശുപത്രിയാണ് ഹയാങ്‌സാനിലെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിമ്മിനെ ഏപ്രില്‍ 12-ന് ആണ് ആശുപത്രിയിലാക്കിയതെന്നു ഡെയ്ലി എന്‍കെ പറയുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്കു വീക്കം സംഭവിച്ചതിനാല്‍ ആരോഗ്യപ്രശ്‌നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടര്‍ന്നു മൗണ്ട് കുംഗാങ്ങിലെ വില്ലയിലാണു കിം കഴിയുന്നത്. ഇവിടെയാണു ബാക്കി ചികിത്സ. 'കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പര്‍വതം സന്ദര്‍ശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്' പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു.

കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15-ന് നടന്ന ആഘോഷങ്ങളില്‍ കിം പങ്കെടുത്തിരുന്നില്ല. ആദ്യമായാണു ഉത്തര കൊറിയയുടെ സ്ഥാപകനായ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍നിന്നു കിം വിട്ടുനിന്നത്. എന്നാല്‍ ഏപ്രില്‍ 12ന് ഒരു എയര്‍ബേസ് കിം സന്ദര്‍ശിച്ചെന്നും യുദ്ധവിമാനങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്നും ഔദ്യോഗിക മാധ്യമം പറയുന്നു. രണ്ടുദിവസത്തിനു ശേഷം വിവിധോദ്ദേശ്യ ഹ്രസ്വദൂര കപ്പല്‍വേധ ക്രൂസ് മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിക്കുകയും ചെയ്തു. കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ കിമ്മിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കിം അതീവഗുരുതര നിലയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ യുഎസ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെയല്ല ഉത്തര കൊറിയയിലെ കാര്യങ്ങളെന്നു മറ്റു ചില രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. യുഎസ് ഉപരോധം ഉത്തര കൊറിയയെ തളര്‍ത്തുന്നുണ്ടെന്നുള്ളത് സത്യമാണ്. പല ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ട്. എങ്കിലും ഇവിടത്തെ ആരോഗ്യ രംഗം മികച്ചതാണെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (9 minutes ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (23 minutes ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (39 minutes ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (49 minutes ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (1 hour ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (1 hour ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (1 hour ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (1 hour ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (1 hour ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (2 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (2 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (2 hours ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (2 hours ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (3 hours ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

Malayali Vartha Recommends