Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഉത്തര കൊറിയയില്‍ കിമ്മിനു പഞ്ചനക്ഷത്രചികിത്സ, പാവം പൊതുജനത്തിന് ഡ്രിപ്പിടാന്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍!

24 APRIL 2020 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവന്‍ അതീവ ഗുരുതര നിലയിലെന്ന വാര്‍ത്തകള്‍ ഉത്തര കൊറിയ നിഷേധിച്ചു. കിം ജോങ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സൂങ്ങിന്റെ 108-ാം ജന്മദിനത്തിന് സിറിയന്‍ പ്രസിഡന്റ് ആശംസ അറിയിച്ചതിന് കിം നന്ദി അറിയിച്ച് കത്തെഴുതിയതായി ഉത്തര കൊറിയയിലെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മുന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 11-ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണു കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിനു ശേഷം ഏപ്രില്‍ 12-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ന്നു കിം അതീവ ഗുരുതര നിലയിലായി എന്നാണു സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ഉത്തര കൊറിയയിലെ ചലനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായി പ്രസിദ്ധീകരിക്കുന്ന ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഡെയ്ലി എന്‍കെ എന്ന വെബ്സൈറ്റില്‍, 36-കാരനായ കിം ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വീണ്ടെടുത്തെന്നാണു പറയുന്നത്. കിം വൈകാതെ പൊതുപരിപാടികളില്‍ സജീവമായി മടങ്ങിയെത്തുമെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് തുടരുന്നു.

കിം ജോങ് ഉന്നിനെ ചികിത്സിക്കുന്നത് തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹയാങ്‌സാനില്‍ കെട്ടിപ്പൊക്കിയ പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലാണ്. കിം ജോങ് ഉന്നിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ഇവിടെ ചികിത്സയുള്ളത്. 1994 ല്‍ പണികഴിപ്പിച്ച ആശുപത്രിയില്‍ അത്യാധുനിക ചികിത്സ രീതികളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും ജപ്പാനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബാംഗങ്ങളുടെ രക്ഷ കരുതിയാണ് ഹയാങ്‌സാനില്‍ ഈ പ്രത്യേക ആശുപത്രി കിം ജോങ് ഉന്‍ പണികഴിപ്പിച്ചത്. ഈ മേഖലയില്‍ ആശുപത്രി പണിയുന്നത് തന്റെ ജീവന്‍ രക്ഷിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ വിശ്വാസമെന്നും വെബ്‌സൈറ്റ് പറയുന്നു. കിമ്മിന്റെ ശസ്ത്രക്രിയ നിര്‍വഹിച്ച ഡോക്ടര്‍ ഹൃദയശസ്ത്രക്രിയയില്‍ നൈപുണ്യമുള്ളയാളാണെന്നും വിദേശരാജ്യങ്ങളില്‍ പരിശീലനം ലഭിച്ച വ്യക്തിയാണെന്നുമാണ് റിപ്പോര്‍ട്ട്. കിമ്മിന്റെ ഡോക്ടര്‍ക്കും കനത്ത സുരക്ഷയാണ് ഉത്തര കൊറിയ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍ക്കു ചുറ്റം അംഗരക്ഷകരുണ്ടെന്നും ഓരോ ചലനവും നിരീക്ഷണത്തിലാണെന്നും വെബ്‌സൈറ്റ് പറഞ്ഞുവയ്ക്കുന്നു.

ആണവായുധ നിര്‍വ്യാപന ഉടമ്പടിയില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറിയതിനെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ 1980-കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നത്. ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങളാണ് ഉത്തര കൊറിയയില്‍. തലസ്ഥാനമായ പ്യോങ്യാങ്ങിലെ ആശുപത്രികളില്‍ മാത്രമാണ് പേരിനെങ്കിലും മതിയായ സൗകര്യങ്ങള്‍ ഉള്ളത്. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ഉപയോഗിക്കുന്ന, കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെയുള്ളതെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എങ്കിലും കിം ജോങിനു വേണ്ടി പണിത ആശുപത്രിയില്‍ മികച്ച സംവിധാനമാണുളളത്. മതിയായ സൗകര്യങ്ങളോ വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക ഉപകരണങ്ങളോ രാജ്യാന്തര സൗകര്യങ്ങളുള്ള ലബോറട്ടറികളോ മരുന്നിനു പോലും ഇല്ലാത്ത രാജ്യത്ത് സ്വയംചികിത്സയ്ക്കു കിം പണിതീര്‍ത്ത പഞ്ചനക്ഷത്ര ആശുപത്രിയാണ് ഹയാങ്‌സാനിലെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിമ്മിനെ ഏപ്രില്‍ 12-ന് ആണ് ആശുപത്രിയിലാക്കിയതെന്നു ഡെയ്ലി എന്‍കെ പറയുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്കു വീക്കം സംഭവിച്ചതിനാല്‍ ആരോഗ്യപ്രശ്‌നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടര്‍ന്നു മൗണ്ട് കുംഗാങ്ങിലെ വില്ലയിലാണു കിം കഴിയുന്നത്. ഇവിടെയാണു ബാക്കി ചികിത്സ. 'കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പര്‍വതം സന്ദര്‍ശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്' പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു.

കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15-ന് നടന്ന ആഘോഷങ്ങളില്‍ കിം പങ്കെടുത്തിരുന്നില്ല. ആദ്യമായാണു ഉത്തര കൊറിയയുടെ സ്ഥാപകനായ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍നിന്നു കിം വിട്ടുനിന്നത്. എന്നാല്‍ ഏപ്രില്‍ 12ന് ഒരു എയര്‍ബേസ് കിം സന്ദര്‍ശിച്ചെന്നും യുദ്ധവിമാനങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്നും ഔദ്യോഗിക മാധ്യമം പറയുന്നു. രണ്ടുദിവസത്തിനു ശേഷം വിവിധോദ്ദേശ്യ ഹ്രസ്വദൂര കപ്പല്‍വേധ ക്രൂസ് മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിക്കുകയും ചെയ്തു. കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ കിമ്മിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കിം അതീവഗുരുതര നിലയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ യുഎസ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെയല്ല ഉത്തര കൊറിയയിലെ കാര്യങ്ങളെന്നു മറ്റു ചില രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. യുഎസ് ഉപരോധം ഉത്തര കൊറിയയെ തളര്‍ത്തുന്നുണ്ടെന്നുള്ളത് സത്യമാണ്. പല ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ട്. എങ്കിലും ഇവിടത്തെ ആരോഗ്യ രംഗം മികച്ചതാണെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends