അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്.... രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം എട്ടരലക്ഷം കടന്നു....
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്. അവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം എട്ടരലക്ഷം കടന്നു. ലോകത്താകെ മരണം 189000 കടന്നു. രോഗം ആദ്യംകണ്ട ചൈനയില്‍ മരണസംഖ്യ ഒരാഴ്ചയോളമായി 4632ല്‍ തുടരുന്നു. അതേസമയം കോവിഡ് ബാധയും മരണവും കുറവുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഒരാഴ്ചയ്ക്കിടെ രോഗബാധ 43 ശതമാനം വര്‍ധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അവിടെ ഇതുവരെ 1247 പേരാണ് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതലാളുകള്‍ മരിച്ച ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മരണസംഖ്യ 15000 കടന്നു. അവിടെ മരണനിരക്കില്‍ കുറവ് കാണുന്നുണ്ട്. 474 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ചൈനയില്‍ വിദേശത്തുനിന്ന് വന്ന ആറുപേരടക്കം 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ലാത്ത 27 പേര്‍ക്ക് കൂടി രോഗമുണ്ട്. ഇതോടെ ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം 984 ആയി.
ആകെ മരണത്തില്‍ മൂന്നാമതുള്ള സ്‌പെയിനില്‍ (22157) വ്യാഴാഴ്ച, തുടര്‍ച്ചയായി മൂന്നാംദിവസവും മരണസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായി. 440 മരണമാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 4600ല്‍പരം ആളുകള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അവിടെ രോഗം ബാധിച്ചവരുടെ എണ്ണം 213024 ആയി. ബ്രിട്ടനില്‍ 638 പേര്‍ കുടി മരിച്ചപ്പോള്‍ മരണസംഖ്യ 18738 ആയി.
മരണസംഖ്യ ബുധനാഴ്ച കാല്‍ലക്ഷം കടന്ന ഇറ്റലിയിലും മരണസംഖ്യ കുറഞ്ഞുവന്നശേഷം വ്യാഴാഴ്ച നേരിയ വര്‍ധനയുണ്ടായി. 464 പേര്‍ കൂടി മരിച്ചപ്പോള്‍ 25549 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 21700 കടന്നു. ഇറാനില്‍ 90 പേര്‍കൂടി മരിച്ചതോടെ മരണം 6483 ആയി. തെക്കനമേരിക്കയില്‍ ആകെ മരണത്തില്‍ മൂന്നില്‍രണ്ടോളം ബ്രസീലിലാണ്. അവിടെ മൂവായിരം കടന്നു.
കോവിഡ്-19 ഭീതിക്കൊപ്പം അമേരിക്കയില്‍ തൊഴിലില്ലായ്മ ഭീതിയും രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകളായി 26.4 ദശലക്ഷം ആളുകളാണ് രാജ്യത്ത് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.
കഴിഞ്ഞയാഴ്ച 4.4 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ഏപ്രിലില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുന്നതാണ് അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിന് ഇത്രയധികം ആളുകള്‍ അപേക്ഷിക്കാന്‍ കാരണം.
കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയില്‍ ഇപ്പോള്‍ സുലഭമാണെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ വേണ്ടത്ര റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കുന്നില്ലെന്ന് ഗവര്‍ണര്‍മാര്‍ പരാതിപ്പെട്ടിട്ടുമുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനു മുന്നോടിയായി പരമാവധി ആളുകളെ കോവിഡ് ടെസ്റ്റിനു വിധേയമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള തീയതികള്‍പോലും നിശ്ചയിച്ചുകഴിഞ്ഞു. ന്യൂയോര്‍ക്ക് സംസ്ഥാനത്തു റാപ്പിഡ് ടെസ്റ്റ് ദിനംപ്രതി ഇരുപതിനായിരത്തില്‍നിന്ന് നാല്പതിനായിരം ആയി ഉയര്‍ത്തിയിട്ടുണ്ട്.
ഇതിനിടെ തിങ്കളാഴ്ച പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ബുധനാഴ്ച വൈകുന്നേരം പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ഇതുപ്രകാരം നിയമപരമായി അമേരിക്കയിലേക്കു കുടിയേറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്ഥിര താമസക്കാരുടെ വീസ പ്രോസസിംഗ് രണ്ടു മാസത്തേക്കു തടഞ്ഞിട്ടുണ്ട്. രണ്ടു മാസം കഴിഞ്ഞ് ഇതു പുനഃപരിശോധിക്കും. എന്നാല്‍, നിയമപരമായി വിവാഹിതരായ അമേരിക്കന്‍ പൗരന്മാര്‍ക്ക് അവരുടെ പങ്കാളികളെ കൊണ്ടുവരുന്നതിനെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ആരോഗ്യമേഖലയില്‍ ഉള്ളവരെയും ഈ ഉത്തരവ് ബാധിക്കില്ല.
കോവഡ് മൂലം 2.2 കോടി ആളുകള്‍ക്കാണ് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. പുതിയ ജോലി ലഭിക്കാന്‍ അവര്‍ക്കു പ്രഥമ പരിഗണന ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയതെന്നു ട്രംപും അദ്ദേഹത്തെ അനുകൂലിക്കുന്നവരും അവകാശപ്പെടുന്നു.
എന്നാല്‍, ഇപ്പോഴത്തെ വിവാദങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ അടവാണെന്നു മറുപക്ഷം ആരോപിക്കുന്നു.
ആഫ്രിക്കയില്‍ വ്യാഴാഴ്ചവരെ ആകെ 26000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്ബ് 16000 പേര്‍ക്കായിരുന്നു. മുന്‍ ആഴ്ച 29 ശതമാനമായിരുന്നു രോഗബാധയില്‍ വര്‍ധന. ഈ നിരക്കാണ് ആശങ്കയ്ക്കിടയാക്കുന്നത്. 130 കോടിയോളം ജനസംഖ്യയുള്ള ആഫ്രിക്കയില്‍ ആകെ അഞ്ച് ലക്ഷത്തോളം പരിശോധനയേ നടന്നിട്ടുള്ളൂ. അവിടെ നിയന്ത്രിക്കാനായില്ലെങ്കില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിച്ചേക്കും എന്ന് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പുണ്ട്.
അതേസമയം കോവിഡ് ബാധയും മരണവും കുറവുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഒരാഴ്ചയ്ക്കിടെ രോഗബാധ 43 ശതമാനം വര്‍ധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അവിടെ ഇതുവരെ 1247 പേരാണ് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതലാളുകള്‍ മരിച്ച ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മരണസംഖ്യ 15000 കടന്നു. അവിടെ മരണനിരക്കില്‍ കുറവ് കാണുന്നുണ്ട്. 474 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ചൈനയില്‍ വിദേശത്തുനിന്ന് വന്ന ആറുപേരടക്കം 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ലാത്ത 27 പേര്‍ക്ക് കൂടി രോഗമുണ്ട്. ഇതോടെ ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം 984 ആയി.
ആകെ മരണത്തില്‍ മൂന്നാമതുള്ള സ്‌പെയിനില്‍ (22157) വ്യാഴാഴ്ച, തുടര്‍ച്ചയായി മൂന്നാംദിവസവും മരണസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായി. 440 മരണമാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 4600ല്‍പരം ആളുകള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അവിടെ രോഗം ബാധിച്ചവരുടെ എണ്ണം 213024 ആയി. ബ്രിട്ടനില്‍ 638 പേര്‍ കുടി മരിച്ചപ്പോള്‍ മരണസംഖ്യ 18738 ആയി.
മരണസംഖ്യ ബുധനാഴ്ച കാല്‍ലക്ഷം കടന്ന ഇറ്റലിയിലും മരണസംഖ്യ കുറഞ്ഞുവന്നശേഷം വ്യാഴാഴ്ച നേരിയ വര്‍ധനയുണ്ടായി. 464 പേര്‍ കൂടി മരിച്ചപ്പോള്‍ 25549 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 21700 കടന്നു. ഇറാനില്‍ 90 പേര്‍കൂടി മരിച്ചതോടെ മരണം 6483 ആയി. തെക്കനമേരിക്കയില്‍ ആകെ മരണത്തില്‍ മൂന്നില്‍രണ്ടോളം ബ്രസീലിലാണ്. അവിടെ മൂവായിരം കടന്നു.
ആഫ്രിക്കയില്‍ വ്യാഴാഴ്ചവരെ ആകെ 26000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്ബ് 16000 പേര്‍ക്കായിരുന്നു. മുന്‍ ആഴ്ച 29 ശതമാനമായിരുന്നു രോഗബാധയില്‍ വര്‍ധന. ഈ നിരക്കാണ് ആശങ്കയ്ക്കിടയാക്കുന്നത്. 130 കോടിയോളം ജനസംഖ്യയുള്ള ആഫ്രിക്കയില്‍ ആകെ അഞ്ച് ലക്ഷത്തോളം പരിശോധനയേ നടന്നിട്ടുള്ളൂ. അവിടെ നിയന്ത്രിക്കാനായില്ലെങ്കില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിച്ചേക്കും എന്ന് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പുണ്ട്.
"
https://www.facebook.com/Malayalivartha