അമേരിക്കയിലെ കൊറോണ വൈറസ് പ്രതിരോധത്തിൽ പങ്കാളികളാകുന്ന മലയാളി റസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ
കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അതുകൊണ്ടുതന്നെ ലോക ഭീമൻ ഇപ്പോൾ അതിജീവനത്തിനായി പൊരുതുകയാണ്. എന്നാൽ ആ പോരാട്ടത്തിൽ അമേരിക്കയ്ക്ക് താങ്ങായി മലയാളികളും ഉണ്ട് എന്നത് ഇന്ത്യക്കു,പ്രത്യേകിച്ച് കേരളത്തിന് അഭിമാനിക്കാവുന്ന ഒന്നാണ് .അമേരിക്കയിലെ നാലായിരത്തില്‍പ്പരം ആശുപത്രികളിലായി നൂറുകണക്കിന് മലയാളി റസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍ പ്രഭാത- പ്രദോഷകാല വ്യതിയാനമില്ലാതെ കോവിഡ്-19 രോഗികളെ ശുശ്രൂഷിക്കുന്നു. ശക്തിയായ ശ്വാസതടസ്സത്തെതുടര്‍ന്ന് അതിവേഗത്തില്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി റൂം - കാഷ്വാലിറ്റിയിലേക്ക് എത്തിച്ചേരുന്ന നിമിഷംമുതല്‍ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെയോ അഥവാ അന്ത്യം സംഭവിക്കുന്നതുവരെയോ ഉള്ള മുഖ്യപരിചരണം റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍ തന്നെ. ദുരിതപൂര്‍ണ്ണമായ കോവിഡ്-19 ന്‍റെ ആരംഭകാലം മുതല്‍തന്നെ ഒരുദിവസംപോലും പൂര്‍ണ്ണ വിശ്രമം ലഭിക്കാതെ ആത്മാര്‍ത്ഥമായ ആതുര സേവനം നടത്തുന്ന അനേകം മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍ ഈ പട്ടണത്തില്‍തന്നെ കുറവല്ല.
കൊറോണ വൈറസ് പിടിപെട്ട രോഗികളും രോഗികളുടെ ബന്ധുക്കളും ആര്‍.ടി.കളുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കത്തുകളുടെ ഒരു പ്രവാഹമാണിപ്പോള്‍. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡിഫെഡും വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്പോണ്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ദബ്ര ബ്രിക്സും അമേരിക്കന്‍ ആര്‍.ടികളുടെ വിശ്രമരഹിതമായ കൊറോണ വൈറസ് രോഗികള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകളെ വിവിധ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ആയിരക്കണക്കിനുള്ള വെന്‍റിലേറ്ററുകളുടെ, കൊറോണവൈറസ് രോഗികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും രോഗികളുടെ സ്ഥിതിഗതികള്‍ക്കനുസൃതമായി വെന്‍റിലേറ്ററിന്‍റെ പ്രവര്‍ത്തനങ്ങളും വ്യതിയാനങ്ങളും കര്‍ക്കശമായി നിയന്ത്രിക്കുന്നത് ആര്‍.ടി.കള്‍ ആണ് . കൂടുതല്‍ സമയവും വേദനസംഹാരി മരുന്നുകള്‍ ഐ.വി. മുഖേന നല്‍കുന്നതുകൊണ്ടും ശ്വാസനാളത്തെ വെന്‍റിലേറ്ററുമായി ബന്ധിപ്പിച്ചതിനാലും രോഗികളുടെ സംസാരശക്തിയും ചലനവും താത്കാലികമായി നിറുത്തുക എന്നതാണ് രീതി. .
ഓരോ ആര്‍.ടി.കളും ഇന്‍റന്‍സീവ് കെയര്‍ നഴ്സുകളും നിശ്ചിത സമാറ്റിയതിലുമധികമാണ് ജോലി ചെയുന്നത്. . സ്വന്തം ജീവൻ പോലും ശ്രദ്ധിക്കാതെ 20 മിനുട്ടിലധികം കൊറോണവൈറസ് രോഗിയുടെ സമീപത്തിരുന്ന് ആര്‍ട്ടേറിയല്‍ ബ്ലഡ് സാമ്പിള്‍ ആര്‍.ടി.കള്‍ ശേഖരിക്കുന്നു. കണങ്കയ്യില്‍നിന്നോ കൈമടക്കില്‍നിന്നോ അരക്കെട്ടില്‍നിന്നോ ഉള്ള നാഡിയിടിപ്പില്‍നിന്നു ശേഖരിക്കുന്ന രക്തത്തിന്‍റെ ഘടകാംശം മനസ്സിലാക്കി വെന്‍റിലേറ്ററിന്‍റെ പ്രവര്‍ത്തന ഭേദഗതി വരുത്തുകയാണ് ചെയുന്നത് . അബോധാവസ്ഥയിലും സുബോധാവസ്ഥയിലും രോഗികള്‍ അതിവേദന അനുഭവിക്കുന്ന ഈ പ്രക്രിയ അർപ്പണ മനോഭാവത്തോടെയാണ് ആര്‍.ടി.കള്‍ ചെയ്യുന്നത്
182 രാജ്യളെ ബാധിച്ചിരിക്കുന്ന കൊറോണ ഭീതി രോഗികളോടു ഏറ്റവും അടുത്തു രോഗപരിപാലനം നടത്തുന്ന ആര്‍.ടി.കളുടെ വൈവിധ്യത്തെയോ നിശ്ചയ ദാര്‍ഢ്യത്തെയോ അല്പംപോലും അലട്ടിയില്ലാത്ത പ്രത്യേകത എന്നും ലോകമലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്. 6 ആഴ്ചകളിലധികമായി കൊറോണവൈറസ് രോഗികളുടെ ശ്വാസംമുട്ടലിനെ പരിരക്ഷിക്കുന്ന മലയാളി ആര്‍.ടി.കള്‍ സധൈര്യം തങ്ങളുടെ കൃത്യനിര്‍വ്വഹണം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കുടുംബങ്ങളുമായി പോലും ഇവർ പങ്കുവെക്കാറില്ല .
മരണത്തോടു മല്ലടിക്കുന്ന മഹാരോഗബാധിതരെ സധൈര്യം സമീപത്തിരുന്നു സമാശ്വാസത്തിനായി എന്നാൽ പലപ്പോഴുമിവർ ദുര്ബലരാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. രോഗവിമുക്തി നേടുവാനുള്ള സകല പരിരക്ഷണവും നൽകി പരാജയപ്പെടുന്ന അവസരങ്ങളില്‍ രോഗിയെ വെന്‍റിലേറ്ററില്‍നിന്നും വിഛേദിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. ബന്ധുക്കളുടെ പരിപൂര്‍ണ്ണ രേഖാമൂലമായ അനുമതിയോടും ഗവര്‍മെന്‍റ് നിയമാനുസരണത്തോടുംകൂടി വെന്‍റിലേറ്ററിന്‍റെ ചലനം നിശ്ശേഷം നിറുത്തല്‍ ചെയ്ത് മരണത്തിലേക്കുള്ള യാത്രയിലും വേദനയോടെ ദൃക്സാക്ഷികളായി നിൽക്കേണ്ടി വരാറുണ്ട് ആര്‍.ടി.കള്‍ക്ക്
https://www.facebook.com/Malayalivartha