മരണസംഖ്യ ഇത്രയുംകുറയുന്നത് കൊണ്ട് നവംബറിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിക്കുമെന്നും ട്രംപ്! കൊവിഡ് മരണം യുഎസില്‍ 70,000 കടന്നേക്കുമെന്ന് ട്രംപിന്റെ പ്രവചനം
കോവിഡ് മഹാമാരിയിൽ ഞെട്ടിയിരിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചതും അമേരിക്കയിലാണ്. ഇപ്പോഴിതാ യുഎസിലെ കൊവിഡ് മരണം 70,000 ആയേക്കുമെന്ന് പ്രവചിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മരണസംഖ്യ ഇത്രയും കുറയ്ക്കുന്ന തന്നെ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
നേരത്തെ മരണസംഖ്യ 60,000ല്‍ ഒതുങ്ങുമെന്നായിരുന്നു ട്രംപിന്റെ പ്രവചനം. കൊവിഡ് ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കേണ്ടതാണെങ്കിലും താന്‍ സ്വീകരിച്ച നടപടികള്‍മൂലം മരണം രണ്ട് ലക്ഷത്തിനപ്പുറം പോകില്ലെന്നും ട്രംപ് തുടക്കത്തില്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട വിയറ്റ്‌നാം യുദ്ധത്തില്‍ മരിച്ചതിലധികം അമേരിക്കക്കാര്‍ കൊവിഡ് ബാധിച്ച് ആഴ്ചകള്‍ക്കിടെ മരിച്ചാല്‍ പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ മരണസംഖ്യ കുറയ്ക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടത്. അധ്യയനവര്‍ഷംതന്നെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്നത് ആലോചിക്കണം എന്ന് ട്രംപ് ഗവര്‍ണര്‍മാരോട് നടത്തിയ ഫോണ്‍സംഭാഷണത്തില്‍ നിര്‍ദേശിച്ചു.
എന്നാല്‍, ഒരു ഗവര്‍ണറും ഇതിനോട് പ്രതികരിച്ചില്ലെന്ന് അസോസിയറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിടുക്കത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ദോഷമാകുമെന്നാണ് വിദ്യാഭ്യാസ അധികൃതരുടെ നിരീക്ഷണം. സ്‌കൂളുകളടക്കം ഏഴുതരം സ്ഥാപനങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ രോഗനിയന്ത്രണ കേന്ദ്രം (സിഡിസി) വൈറ്റ്ഹൗസിന് സമര്‍പ്പിച്ചിട്ടുണ്ട്.
ക്യാമ്ബുകള്‍, ശിശുപരിചരണകേന്ദ്രങ്ങള്‍, മതസ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, തൊഴില്‍സ്ഥലങ്ങള്‍, ബാറുകളും റസ്‌റ്റോറന്റുകളും എന്നിവയാണ് മറ്റ് ആറുതരം സ്ഥാപനങ്ങള്‍.
https://www.facebook.com/Malayalivartha