പാകിസ്ഥാനിലും കൊവിഡ് വൈറസ് ബാധ ഉണ്ടെങ്കിലും മരണ നിരക്ക് കുറവാണ് .. 2.1 ശതമാനം മാത്രമാണ് പാകിസ്ഥാനിലെ മരണനിരക്ക്. മറ്റ് രാജ്യങ്ങളില്‍ ഇത് ഏഴ് ശതമാനം വരെ എത്തി നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് പാകിസ്ഥാനിൽ ആശ്വാസം ഉണ്ടാക്കുന്നുണ്ട്
പാകിസ്ഥാനിലും കൊവിഡ് വൈറസ് ബാധ ഉണ്ടെങ്കിലും മരണ നിരക്ക് കുറവാണ് .. 2.1 ശതമാനം മാത്രമാണ് പാകിസ്ഥാനിലെ മരണനിരക്ക്. മറ്റ് രാജ്യങ്ങളില്‍ ഇത് ഏഴ് ശതമാനം വരെ എത്തി നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് പാകിസ്ഥാനിൽ ആശ്വാസം ഉണ്ടാക്കുന്നുണ്ട് .
നിലവില്‍ 15000 ത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്..ഇതിൽ 44 ആളുകളുടെ നില അതീവഗുരുതരമായി തുടരുന്നു ..4 മണിക്കൂറിനുള്ളില്‍ 26 പേർ മരിച്ചു. ഇതോടെ പാകിസ്ഥാനിൽ കോവിഡ് മരണനിരക്ക് 343ല്‍ എത്തി. പാക്ക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് മൊയിദ് യൂസഫ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്
നിലവില്‍ പാക്കിസ്ഥാനില്‍ 15,521 കൊവിഡ് രോഗികളാണുള്ളത് .. പ്രധാന കേന്ദ്രങ്ങളായ സിന്ധില്‍ മാത്രം 5,695 രോഗികളാണ് ഉള്ളത് ..പഞ്ചാബ് പ്രവശ്യയില്‍ 5,827 ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടതല്‍ പ്രവാസികള്‍ തിരികെ എത്തിയാൽ രോഗവ്യാപനം ഉയരുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്.മെയ് ആദ്യ വാരത്തോടെ തന്നെ 7,500 പ്രവാസി പാകിസ്ഥാനികളെ തിരികെ എത്തിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്
കഴിഞ്ഞ ദിവസം 181 ഡോക്ടര്‍ മാര്‍ക്കും 55 നഴ്സുമ്മാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.. ഇതോടെ 400 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ് സ്ഥിരീകരിച്ചതിനാൽ ആശുപത്രികളില്‍ പരിഭ്രാന്തി പരക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. . രാജ്യത്ത് മൊത്തം രോഗമുക്തി നേടിയത് 3,425 ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്ത് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും പാകിസ്ഥാനില്‍ താരതമ്യേന മരണനിരക്ക് കുറവാണെന്നാണ് അഭിപ്രായപ്പെടുന്നത്. മരിക്കുന്നതില്‍ 80 ശതമാനവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളയാളുകളാണ്. മറ്റുള്ളവര്‍ അർബുദം, ഹൃദയ സംബന്ധമായ രോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുമാണെന്നു അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha