നിസ്വാർത്ഥ സേവനത്തിന് ആദരം അർപ്പിച്ച് ബിബിസി വരെ രംഗത്ത്; ബ്രിട്ടനെ ഒരു നിമിഷം കണ്ണുനീരിലാഴ്ത്തി പ്രവാസി മലയാളി

കൊറോണ ബാധിച്ച് പ്രവാസലോകത്ത് നിരവധി മലയാളികളുടെ ജീവൻ പൊളിയുന്നതായുള്ള വാർത്തകളാണ് ദിനംപ്രതി കേൾക്കുന്നത്. എന്നാൽ ഒരു രാജ്യം മുഴുവനും ഒരു മലയാളി നഴ്സിനായി ആദരമർപ്പിക്കുമ്പോൾ വീണ്ടും പ്രവാസികളുടെ സേവനം നിര്ണായകമാകുകയാണ്. ബിബിസി പോലും ആ നിസ്വാർത്ഥ സേവനത്തെ പ്രശംസിക്കുകയുണ്ടായി.
ലണ്ടനിൽ കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് വെളിയന്നൂർ കുറ്റിക്കോട്ട് അനൂജ് കുമാറിനെപ്പറ്റിയാണ് ബിബിസി പ്രത്യേക വാർത്ത സംപ്രേഷണം ചെയ്തത്. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതേതുടർന്ന് അനൂജ് (44) ഉൾപ്പെടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി കഴിഞ്ഞ ദിവസം ബ്രിട്ടനിൽ ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു. ഒരു നാട് മുഴുവനും മൗനം അവലംബിച്ചപ്പോൾ ഓർക്കണം ആ നഴ്സിനെയും.
അതേസമയം അനൂജിന്റെ അമ്മ ജഗദമ്മ അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ് ഉള്ളത്. അനൂജിന്റെ ഇളയ മകൻ ഗോകുലും ഇവർക്കൊപ്പം തന്നെയാണ്. അച്ഛൻ പവിത്രൻ ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയിൽ നഴ്സാണ്. 15 വർഷം മുൻപ് ലണ്ടനിൽ പോയ അനൂജ് കഴിഞ്ഞ വർഷം ഏപ്രിലിൽ കുടുംബസമേതം നാട്ടിലേക്ക് എത്തുകയായിരുന്നു. ഇതിനുശേഷം അവരെ തേടിയെത്തുന്നത് മരണവർത്തയായിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചിരിക്കുന്നത്. ഭാര്യ സന്ധ്യ ലണ്ടനിൽ ആശുപത്രിയിലാണ് ഉള്ളത്. മൂത്ത മകൻ അകുലും ലണ്ടനിൽ തന്നെയാണ്.
അതേസമയം ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുൻപാണ്. പ്രമേഹം ഉണ്ടായിരുന്നതിനാൽ തന്നെ കൊവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സർക്കാർ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് സൂസൻ മാത്യൂസ് പറയുന്നു.
https://www.facebook.com/Malayalivartha
























