നെഞ്ചിടിപ്പോടെ പ്രമുഖ താരങ്ങൾ ; ചോർന്നത് സ്വകാര്യ വിവരങ്ങള്‍ ; നടി പ്രിയങ്ക ചോപ്രയടക്കം നിരവധി പ്രമുഖ താരങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
ഈ കൊവിഡ് കാലത്ത് പ്രമുഖ താരങ്ങളെ വിടാതെ പിന്തുടര്‍ന്ന് ഹാക്കര്‍മാര്‍. നടി പ്രിയങ്ക ചോപ്രയടക്കം നിരവധി പ്രമുഖ താരങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിയമസ്ഥാപനത്തില്‍ ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണത്തിലൂടെയാണ് നിരവധി പ്രമുഖ താരങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മൊത്തം 756 ജിബി ഡേറ്റയാണ് ചോര്‍ത്തിയത്.
സെലിബ്രിറ്റികളുമായുളള കരാറുകള്‍, ഫോണ്‍ നമ്ബറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, വ്യക്തിഗത കത്തിടപാടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രിയങ്കയ്ക്ക് പുറമേ ലേഡി ഗാഗ, മഡോണ, നിക്കി മിനാജ്, ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ തുടങ്ങിയ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാം എന്നാണ് പുറത്തുവരുന്ന വിവരം.
നിയമ സ്ഥാപനമായ ഗ്രുബ്മാന്‍ ഷെയര്‍ മീസെലാസ് ആന്‍ഡ് സാക്സിയാണ് പ്രിയങ്ക അടക്കം ഹോളിവുഡിലെ പ്രമുഖരുടെ നിയമസംബന്ധിയായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഹാക്കര്‍മാര്‍മാര്‍ നടത്തിയത് റാന്‍സെംവെയര്‍ ആക്രമണമാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ നിയമ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് gsmlaw.com ഹാക്കിങ്ങിനു ശേഷം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
സെലിബ്രിറ്റികള്‍ക്ക് പുറമേ അന്താരാഷ്ട്ര കമ്ബനികളും ഈ സ്ഥാപനത്തിന്‍റെ ഉപയോക്താക്കളാണ് എന്നതാണ് ഹാക്കിംഗിന്‍റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നത്. ഡിസ്കവറി, ഇഎംഐ മ്യൂസിക് ഗ്രൂപ്പ്, ഫെയ്സ്ബുക്, എച്ച്‌ബിഒ, ഐമാക്സ്, എംടിവി, എന്‍ബിഎ എന്റര്‍ടൈന്‍മെന്റ്, പ്ലേബോയ് എന്റര്‍പ്രൈസസ്, സാംസങ് ഇലക്‌ട്രോണിക്സ്, സോണി കോര്‍പ്പറേഷന്‍ സ്പോട്ടിഫൈ, ട്രിബിക്ക ഫിലിം ഫെസ്റ്റിവല്‍, യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പ്, വൈസ് മീഡിയ ഗ്രൂപ്പ് തുടങ്ങിയ വിനോദ രംഗത്തും, ടെക്നോളജി രംഗത്തും വമ്ബന്മാരായ കമ്ബനികള്‍ ജിഎസ്‌എം ലോക ഉപയോക്താക്കളാണ്. ചോര്‍ന്ന വിവരങ്ങള്‍ ഇതുവരെ ഡാര്‍ക്ക് വെബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വില്‍പ്പനയ്ക്ക് വന്നിട്ടില്ലെന്നാണ് ചില എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പുകള്‍ നല്‍കുന്ന സൂചന.
കോവിഡ് കാലമെത്തിയതോടെ ഹാക്കർമാർ സജീവമായി കളത്തിലിറങ്ങിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ ആരോഗ്യസേതു ആപ്ലിക്കേഷൻ ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി ഫ്രഞ്ച് എത്തിക്കൽ ഹാക്കർ എലിയട്ട് ആൽഡേഴ്‌സൻ മുന്നോട്ട് വന്നിരുന്നു.
തൊട്ടുപിന്നാലെ ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാൻ തന്നെ സമീപിച്ചെന്ന വാദവുമായി ഹാക്കർ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെ 5 പേർക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു, സൈനിക ആസ്ഥാനത്തെ രണ്ട് പേർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. പാർലമെന്റിൽ ഒരു ജീവനക്കാരനും ആഭ്യന്തര മന്ത്രാലയത്തിൽ മൂന്ന് പേർക്കും രോഗബാധയുണ്ടായി ’ എന്ന് ഹാക്കർ ട്വീറ്റ് ചെയ്തു.ആരോഗ്യ സേതു ആപ്പിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ച് വിശദമായ ലേഖനം ഉടൻ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഹാക്കറുടെ അവസാന സന്ദേശം.
https://www.facebook.com/Malayalivartha