വിമാനക്കമ്പനികൾ ബുക്കിംഗ് ആരംഭിച്ചു; നിയന്ത്രണങ്ങളോടെ പറക്കാൻ അനുമതി, എന്നാൽ 80 കഴിഞ്ഞവരെ അനുവദിക്കില്ല,നിയന്ത്രണങ്ങൾ ഇങ്ങനെ
ലോക് ഡൗൺ മൂലം നിർത്തിവച്ച ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതായി റിപ്പോർട്ട്. എന്നാൽ മുന്നോട്ട് വയ്ക്കുന്ന ആദ്യ നിബന്ധന എന്നത് 80 വയസ്സിനു മേലുള്ളവർക്കു ആദ്യ ഭാഗത്തിൽ യാത്രാനുമതി നൽകേണ്ടതില്ലെന്നു തന്നെ. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം രോഗലക്ഷണമുള്ളവരെയും യാത്രയിൽ അനുവദിക്കില്ല. തുടർന്ന് യാത്രക്കാരുട മൊബൈൽ ഫോണിൽ ആരോഗ്യ സേതു ആപ് നിർബന്ധമാക്കുകയും ചെയ്യുന്നതായിരിക്കും. ഇവയടക്കമുള്ള നിബന്ധനകളോടെ സർവീസ് ആരംഭിക്കാനുള്ള നടപടികൾക്കു മന്ത്രാലയം തുടക്കമിട്ടു കഴിഞ്ഞു .
അതോടൊപ്പം തന്നെ അന്തിമ തീരുമാനം വരും മുൻപേ എയർ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികൾ ജൂൺ ഒന്നു മുതലുള്ള ആഭ്യന്തര, വിദേശ യാത്രകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തേക്ക് വരുകയാണ്. അതായത് കേരളത്തിൽനിന്നു ഡൽഹി, മുംബൈ അടക്കം വിവിധ നഗരങ്ങളിലേക്കും ഗൾഫിലേക്കും ടിക്കറ്റ് ലഭ്യമാണ്. എന്നാൽ വരുംദിവസങ്ങളിൽ 25 – 30 % സർവീസുകൾ ആരംഭിക്കുന്നതിനു തയാറാകാൻ പൈലറ്റുമാർക്ക് എയർ ഇന്ത്യ നിർദേശം നൽകിയിരിക്കുകയാണ്.
അതേസമയം രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ, യാത്രക്കാർ 3 മണിക്കൂർ മുൻപു വിമാനത്താവളത്തിലെത്തേണ്ടി വരുമെന്ന കർശന നിബന്ധനകളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. തുടർന്ന് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്ക് ഇൻ കൗണ്ടർ അടയ്ക്കുകയും ചെയ്യുന്നതായിരിക്കും.
എന്നാൽ തന്നെയും ലോക്ഡൗൺ ആരംഭിച്ച മാർച്ച് 25നു മുൻപു ടിക്കറ്റ് എടുത്തവർക്കു മുഴുവൻ തുകയും മടക്കിനൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇവർക്കു മറ്റൊരു തീയതിയിൽ ടിക്കറ്റ് മാറ്റിയെടുക്കാമെന്നാണു കമ്പനികളുടെ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 25നു ശേഷം ബുക്ക് ചെയ്തവർക്കു തുക തിരികെക്കിട്ടുന്നതായിരിക്കും .
https://www.facebook.com/Malayalivartha