24 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനിടെ കാബൂള്‍ ആശുപത്രിയില്‍ പ്രസവം, അമ്മയും കുഞ്ഞും രക്ഷപ്പെട്ടു
അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ 24 പേര്‍ കൊല്ലപ്പെട്ടു. അതേസമയം പ്രസവ വാർഡിൽ അപ്പോൾ പ്രസവിച്ച അമ്മയും കുഞ്ഞും ശക്തമായ ആക്രമണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സുഖമായിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രസവവാർഡിലാണ് ആക്രമണം ഉണ്ടായത് എന്നതിനാൽ 18 പിഞ്ചുകുട്ടികള്‍ക്ക് അമ്മമാരെ നഷ്ടപ്പെട്ടു. . ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ആക്രമണത്തിൽ കൊല്ലപ്പെട്ടവർ ഏറെയും പ്രസവം കഴിഞ്ഞ് ചികിത്സയിലായിരുന്ന സ്ത്രീകളായിരുന്നു എന്നതാണ് ഏറ്റവും ദുഖകരമായ അവസ്ഥ
' പല ആക്രമണങ്ങളും ശവശരീരങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ പ്രസവിച്ച ഉടനെ സ്ത്രീകള്‍ വെടിയേറ്റ് മരിച്ച് വീണത് കാണേണ്ടി വരികയെന്നത് വളരെ ദുഃഖകരമാണ്' മന്ത്രി പറഞ്ഞു. പ്രസവിക്കുന്നതിന് വേണ്ടി ആശുപത്രിയിലെത്തിയപ്പോഴാണ് ഹിജാര്‍ എന്ന യുവതി വെടിയേറ്റ് മരിക്കുന്നത്. ഇവരുടെ ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ടു.
ഇതിനിടെ ആക്രമണം നടക്കുമ്പോള്‍ ലേബര്‍ റൂമില്‍ ആയിരുന്ന യുവതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന് മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് അറിയിച്ചു. ഈ സംഘടനയാണ് സ്ത്രീകളുടെ വാര്‍ഡ് നിയന്ത്രിക്കുന്നത്.
55 കിടക്കകളുള്ള സ്ത്രീ വാര്‍ഡാണ് ആശുപത്രിയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇവിടെ 5400 കുട്ടികളാണ് ഇവിടെ ജനിച്ചത്. ആക്രമണത്തിന് ശേഷം കുട്ടികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇങ്ങനെ മാറ്റിയ കുട്ടികളെ യഥാർത്ഥ രക്ഷിതാക്കളെ ഏൽപ്പിക്കുക എന്നതാണ് ഇപ്പോൾ ആശുപത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
നവജാത ശിശുക്കളെ കാണാനില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ പരാതിപ്പെടുന്നുണ്ടായിരുന്നു.., ഇവര്‍ക്ക് പിന്നീട് കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്
https://www.facebook.com/Malayalivartha