തങ്ങളെ ഒറ്റപ്പെടുത്തുന്ന അമേരി ക്കയ്ക്ക് തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ബീജിംഗ്; ചൈനീസ് ഗ്ലോബല്‍ ടൈംസാണ് റിപ്പോർട്ട് പുറത്തുവിട്ടത്
കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ തങ്ങളെ ഒറ്റപ്പെടുത്തുന്ന അമേരി ക്കയ്ക്ക് തിരിച്ചടി നല്‍കാന്‍ ബീജിംഗ് ഭരണകൂടം ഒരുങ്ങുന്നതായി സൂചന. അമേരിക്കന്‍ പൗരന്മാരേയും സ്ഥാപനങ്ങളേയും മറ്റ് ഉദ്യോഗസ്ഥന്മാരേയും ചൈനയുടെ മണ്ണില്‍ പരമാവധി ബുദ്ധിമുട്ടിക്കാനുള്ള നിയമ നടപടികളാണ് ചൈന തയ്യാറാക്കുന്നതെന്ന വാർത്തകൾ ചൈനീസ് ഗ്ലോബല്‍ ടൈംസ് പത്രം പുറത്തുവിട്ടിരിക്കുകയാണ്.
ചൈനക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നിരോധനം തന്നെ നടപ്പാക്കണമെന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭ സംയുക്ത പ്രമേയം പാസ്സാക്കുകയും ചര്‍ച്ചകള്‍ നടക്കുന്നതും തടയാനാണ് ചൈനയുടെ ശ്രമം. അമേരിക്കയക്കെതിരെ ആവുന്ന നിയന്ത്രണങ്ങള്‍ ഏതൊക്കെ മേഖലകളില്‍ നടപ്പാക്കുമെന്നത് രഹസ്യമാക്കിയിരിക്കുകയാണ് കമ്യൂണിസ്റ്റ് ചൈനയെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
സ്വന്തം അലംഭാവവും കെടുകാര്യസ്ഥതയും മൂടിവെയ്ക്കാന്‍ തങ്ങളെ കരുവാക്കുന്ന അമേരിക്കയുടെ നടപടിടെ ചൈനയുടെ വിദേശകാര്യവകുപ്പ് ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിലെ മന്ത്രിമാരേയും മറ്റ് ഉദ്യോഗസ്ഥന്മാരേയും വിലക്കാനും നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുമുള്ള തന്ത്രങ്ങളാണ് ചൈന പയറ്റുന്നത്.
ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നിലവില്‍ ഏറെ സംശയത്തോടെയുള്ള ലോകാരോഗ്യ സംഘടനയുടെ നടപടികളെ പരാമര്‍ശിച്ചിരിക്കുന്നത്. ‘ തങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങള്‍ ഉടന്‍ അറിയിക്കും. മിക്കവാറും അടുത്താഴ്ച തന്നെ.’ ട്രംപിന്റെ പ്രസ്താവന അമേരിക്കയിലെ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്.
കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നടപടികളും ട്രംപിന്റെ പ്രസ്താവനകളും ഐക്യരാഷ്ട്രസഭയുടെ വരെ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും ലോകാരോഗ്യ സംഘടനയെ ട്രംപ് പരാമര്‍ശിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നും ഉണ്ടായ വൈറസിനെക്കുറിച്ച് ലോകത്തെ അറിയിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും ചൈനയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് മുന്നേ ആരോപിച്ചിരുന്നു. ട്രംപിന് പുറകേ ബ്രിട്ടണും യൂറോപ്പ്യന്‍ യൂണിയനും ചൈനക്കെതിരേയും ലോകാരോഗ്യ സംഘടനയുടെ നടപടികള്‍ക്കെതിരേയും രംഗത്തുവന്നിരുന്നു. ലോകാരോഗ്യ സംഘടനക്ക് വാര്‍ഷികമായി നല്‍കിവരുന്ന ഫണ്ട് നല്‍കുന്ന കാര്യം പുന:പരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞത് വലിയ ചര്‍ച്ചയായികഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha