മഹാ ദുരന്തത്തിന് കാരണമായിട്ടും അത്യാർത്തി തീരാതെ ചൈന; ഒടുവിൽ തായ്‌വാന്റെ മുഖമടച്ചുള്ള അടി
ലോകത്തെ ഒന്നടങ്കം കോവിഡ് 19 എന്ന പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടും അത്യാർത്തി തീരാതെ ചൈന. ലോകാരോഗ്യ സംഘടനയിൽ പങ്കാളിത്തം ലഭിക്കാൻ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിച്ചാൽ അംഗത്വം നൽകാമെന്നാണ് ചൈനയുടെ നിർദ്ദേശം.
എന്നാൽ ചൈനക്ക് മുഖമടച്ചുള്ള അടിയാണ് തായ്‌വാന്റെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. ചൈന മുന്നോട്ട് വച്ച് വ്യവസ്ഥ തായ്‌വാൻ തള്ളി. ചൈനയുടെ നിർദേശം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് തായ്‌വാൻ ആരോഗ്യ മന്ത്രി ചെൻ ഷിഹ് ചുംഗ് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. തായ്‌വാൻ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശം നിരസിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിനിടെ അടുത്തയാഴ്ച ഡബ്ല്യു.എച്ച്.ഒയുടെ നിർണായക സമ്മേളനം നടക്കാനിരിക്കെയാണ് ചൈന തായ്‌വാന് മുന്നിൽ വ്യവസ്ഥ വച്ചത്. കൊവിഡ് 19 പടരാൻ തുടങ്ങിയത് മുതൽ ചൈനയും ലോകാരോഗ്യ സംഘടനയും വിവരങ്ങൾ നൽകുന്നില്ലെന്നാണ് തായ്‌വാന്റെ പ്രധാന ആരോപണം.ഡബ്ല്യു.എച്ച്.ഒ അംഗത്വമില്ലാത്ത തായ്‌വാൻ ഡബ്ല്യു.എച്ച്.ഒ അസംബ്ലിയിൽ നിരീക്ഷകരായി പങ്കെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇതിനെ ചൈന ശക്തമായി എതിർക്കുകയാണ്. ചൈനയുടെ ഒരു പ്രവിശ്യ മാത്രമാണ് തായ്‌വാനെന്നും പ്രത്യേക രാജ്യമായി കണ്ട് അംഗത്വം നൽകേണ്ടെന്നുമാണ് ചൈനയുടെ നിലപാട്. അമേരിക്കയുടെ ശക്തമായ പിന്തുണയാണ് തായ്‌വാന് ഡബ്ല്യു.എച്ച്.ഒ പങ്കാളിത്തത്തിനായി ശ്രമിക്കാൻ കരുത്ത് പകരുന്നത്.
തുടക്കം മുതല്‍ അമേരിക്ക ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ശത്രുത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ലോകശക്തിയാകാനുള്ള പോരാട്ടത്തിലാണ് ഇരു രാജ്യങ്ങളും. എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസിന്‍റെ കാര്യത്തില്‍ അമേരിക്ക മാത്രമല്ല ചൈനയ്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശേഷം അയല്‍രാജ്യമായ ഇന്ത്യയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്.
വൈറസ് മനുഷ്യസൃഷ്‍ടിയല്ലെങ്കിലും ഉത്തരവാദി രോഗവ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്നാണ് യുഎസ് പറയുന്നത്. വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ട്രംപ് പറയുന്നത്. വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതല്ലെങ്കിലും രോഗവ്യാപനം മറച്ചുവെച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. രോഗവ്യാപനം തുടങ്ങി ഒരു മാസത്തോളമായിട്ടാണ് ചൈന വിവരങ്ങള്‍ പുറത്തുവിട്ടത്. മാത്രമല്ല, വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് ചൈനീസ് ഗവേഷകര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. വൈറസിനെ തിരിച്ചറിഞ്ഞതിന് ശേഷവും ചൈന വിവരങ്ങള്‍ സ്വന്തം ജനങ്ങളില്‍ നിന്ന് പോലും മറച്ചുവെക്കുകയും ലോകത്തെയാകെ മഹാദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണുണ്ടായത്. കണക്കുകളും ചൈന മറച്ചുവെച്ചതായി ആരോപണമുണ്ട്. യുഎസ് മാത്രമല്ല, ഇപ്പോള്‍ ചൈനയെ ചോദ്യം ചെയ്യുന്നത്. വൈറസ് എങ്ങനെ പടര്‍ന്നു എന്നതിന് ചൈന ഉത്തരം പറയണമെന്നാണ് ബ്രിട്ടന്‍, ഓസ്ട്രേലിയ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ഏറ്റവും ഒടുവില്‍ അയല്‍രാജ്യമായ ഇന്ത്യയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു.
കൊറോണ വൈറസ് ലാബില്‍ സൃഷ്‍ടിക്കപ്പെട്ടതാണെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‍കരി കഴിഞ്ഞദിവസം പറഞ്ഞത്. വൈറസ് സ്വാഭാവികമായി പ്രകൃതിയില്‍ ഉണ്ടായതല്ലെന്നും ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും വ്യക്തമായി ബോധ്യപ്പെട്ടതായാണ് ഗഡ്‍കരി പറഞ്ഞത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇന്ത്യ സംശയം ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha