പാമ്പ് മുതല്‍ വവ്വാല്‍ ഇറച്ചി വരെ മാർക്കറ്റിൽ ഇപ്പോഴും സുലഭം ..കൊവിഡ് 19ന്റെ ഉത്ഭവ സ്ഥാനം ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റാണെന്നാണ് പറയുന്നത്. മരപ്പട്ടി, പാമ്പ് , നായ എന്ന് വേണ്ട കണ്ണിൽ കണ്ട ജീവികളെയെല്ലാം ജീവനോടെയും മാംസമായും വില്ക്കുന്ന മാർക്കറ്റുകളാണ് ഇവ.. കൊറോണ വന്നിട്ടും പഠിക്കാത്തവർ ഇനി എന്ന് നന്നാവാൻ ?

കൊറോണ വൈറസ് ലോകം മുഴുവൻ മരണം വിതറി പിടിതരാതെ താണ്ഡവം തുടരുകയാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും ഈ മഹാമാരിയെ ഒതുക്കാൻ രാപകലില്ലാതെ ശ്രമിക്കുന്നുമുണ്ട്. എന്നാലും പാഠം പഠിച്ചില്ല എന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തുവരുന്നത്
കൊവിഡ് 19ന്റെ ഉത്ഭവ സ്ഥാനം ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റാണെന്നാണ് പറയുന്നത്. മരപ്പട്ടി, പാമ്പ് , നായ എന്ന് വേണ്ട കണ്ണിൽ കണ്ട ജീവികളെയെല്ലാം ജീവനോടെയും മാംസമായും വില്ക്കുന്ന മാർക്കറ്റുകളാണ് ഇവ.
ഇത്തരം മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചത് എന്ന് ലോകം മുഴുവൻ പറയുമ്പോഴും വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള ജീവികളെ വില്ക്കുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും സജീവമാണ്.
കംബോഡിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വെറ്റ് മാര്‍ക്കറ്റുകളിലെ ചെറിയ കൂടുകളില്‍ തിങ്ങി നിറഞ്ഞ് കഴിയുന്ന ജീവികളുടെ ചിത്രങ്ങളും വീഡിയോകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം.
കോഴി,പാമ്പ് , തവള, മുയല്‍ തുടങ്ങി കുരങ്ങ് വരെയുള്ള ജീവികളെ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആണ് വില്പനയ്ക്ക് വച്ചിരിക്കുന്നത് . ചൈനയിലെ വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകളില്‍ വില്പനയ്ക്ക് വച്ചിരുന്ന വവ്വാലുകളില്‍ നിന്നാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതെന്ന് വിശ്വസിക്കുമ്പോഴും വവ്വാല്‍ വില്പനയ്ക്ക് യാതൊരു കുറവുമില്ല. ഇപ്പോഴും വവ്വാലിന്റെ ഇറച്ചിയുടെ രുചി അറിഞ്ഞവർക്ക് കൊറോണയൊന്നും പ്രശ്നമല്ല...
മൃഗസംരക്ഷണ സംഘടനയായ പെറ്റ നടത്തിയ അന്വേഷണത്തിലാണ് ഏഷ്യന്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഫിലിപ്പീന്‍സിലെ മാർക്കറ്റുകളിൽ മൃഗങ്ങളുടെ രക്തം നിറഞ്ഞ ഇടങ്ങളിലൂടെ നടക്കുന്ന അറവുകാർ ഇപ്പോഴും നിത്യ കാഴ്ചയാണത്രെ . ഒരു ഗ്ലൗസ് പോലുമില്ലാതെയാണ് ഇവർ പക്ഷികളുടെയും പന്നികളുടെയും മാംസം മുറിക്കുന്നത്.
വിയറ്റ്നാമില്‍ നായയുടെ തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വേവിച്ച് കൂനകൂട്ടിയിട്ടിരിക്കുന്നു. തൊട്ടടുത്ത് തന്നെ കൂട്ടില്‍ തങ്ങളുടെ ഊഴം കാത്തുകിടക്കുന്ന നിസഹായരായ ജീവികളുമുണ്ട് . എല്ലാ മാര്‍ക്കറ്റുകളിലും ജീവികളുടെ രക്തവും അവശിഷ്ടവും വെള്ളവുമൊക്കെ നിറഞ്ഞ വൃത്തിഹീനമായ അന്തരീക്ഷമാണ്
സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം അഥവാ സാര്‍സ് എന്ന മാരക രോഗത്തിന് കാരണക്കാരായി വിശേഷിപ്പിക്കപ്പെടുന്നത് വെരുകുകളെ ആണ്. ഇവയും ജീവനോടെ തന്നെ ഏഷ്യന്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ സുലഭം . കൊവിഡിന്റെ കാരണക്കാരായ വവ്വാലുകളെയാകട്ടെ ഇന്തോനേഷ്യയില്‍ കൂടുകളില്‍ തൂക്കിയിട്ടിരിക്കുകയാണ് . ഒപ്പം കുഞ്ഞു ബോക്സുകളില്‍ പാമ്പുകളെയും വില്പനയ്ക്ക് വച്ചിട്ടുണ്ട് .
ഇത്തരം കാഴ്ചകളുടെ വീഡിയോ ദൃശ്യങ്ങളുമായി ലോകമെമ്പാടുമുള്ള വെറ്റ് മാര്‍ക്കറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി 'പെറ്റ' വീണ്ടും ലോകാരോഗ്യ സംഘടനയെ സമീപിക്കാനൊരുങ്ങുകയാണ്.
ഇതിനു മാംസാഹാരപ്രിയരായവരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടാകുമെന്നാണ് 'പെറ്റ' പ്രതീക്ഷിക്കുന്നത് . വെറ്റ് മാര്‍ക്കറ്റുകള്‍ നിരോധിക്കാത്ത പക്ഷം മറ്റൊരു മഹാമാരിയ്ക്ക് കൂടി ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പെറ്റ സ്ഥാപകനായ ഇന്‍ഗ്രിഡ് ന്യൂകിര്‍ക് പറഞ്ഞു. മാരക വൈറസുകളുടെ ടൈം ബോംബുകള്‍ പോലെയാണ് വെറ്റ് മാര്‍ക്കറ്റുകള്‍. സാര്‍സ്, എബോള, മെര്‍സ്, പന്നിപ്പനി തുടങ്ങി നിരവധി രോഗങ്ങളുടെ ഉത്ഭവ കേന്ദ്രം കൂടിയാണ് വെറ്റ് മാര്‍ക്കറ്റുകള്‍.
2002ല്‍ തെക്കന്‍ ചൈനയില്‍ 700 ലേറെ പേരെ കൊന്നൊടുക്കിയ സാര്‍സ് ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് ഉത്ഭവിച്ചത്. പക്ഷിപ്പനി മാര്‍ക്കറ്റുകളില്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ വില്പനയ്ക്ക് വച്ചിരിക്കുന്ന പക്ഷികളില്‍ നിന്നും മറ്റും മനുഷ്യരിലേക്ക് പകരും.
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പോലും വെറ്റ് മാര്‍ക്കറ്റുകളില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട് . വെരുകും ഈനാംപേച്ചിയും പോലുള്ള ജീവികളെ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. എന്നിട്ടും ഇവ രണ്ടിന്റെയും ഇറച്ചി ചൈനയിലെ വൈറ്റ് മാർക്കറ്റുകളിൽ ഇപ്പോഴും ലഭ്യമാണ്
https://www.facebook.com/Malayalivartha























