ചൈനയെയും പാകിസ്താനെയും മലര്‍ത്തിയടി ഇന്ത്യന്‍ വ്യോമ സേന; ആകാശത്തു നിന്ന് ആകാശത്തേക്ക് അയക്കാന്‍ കഴിയുന്ന മിസൈലുകള്‍ക്കും ആകാശത്തു നിന്ന് ഭൂമിയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന മിസൈലുകള്‍ക്കും തുല്യമായ മിസൈലുകള്‍ ചൈനക്കും പാകിസ്ഥാനും ഇല്ല
ലോക രാജ്യങ്ങളിലെ വ്യോമാക്രമണ ശേഷിയില്‍ പാക്കിസ്ഥാനെയും ചൈനയേയും മറികടന്ന് ഇന്ത്യ. ഇതിന് കരുത്തായത് ഫ്രാന്‍സുമായി ഒപ്പിട്ട കരാറാണ്. കരാര്‍ പ്രകാരം ജൂലൈ അവസാനത്തോടെ നാല് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കെത്തുന്നുണ്ട്. മെയ് മാസത്തില്‍ അവ ഇന്ത്യയില്‍ എത്തേണ്ടതായിരുന്നുവെങ്കിലും കൊറോണ കാരണം മാറ്റിവയ്ക്കുകയാിരുന്നു. രണ്ടു സീറ്റുകളുള്ള മൂന്ന് റഫാല്‍ പരിശീലന വിമാനങ്ങളും ഒരു സീറ്റുള്ള യുദ്ധ വിമാനവും ജൂലൈ അവസാനം പഞ്ചാബിലെ അംബാല സേനാവിമാനത്താവളത്തില്‍ എത്തും. മെയ്ക്ക് ഇന്‍ ഇന്ത്യക്കു മുന്‍പ് ഒപ്പിട്ട കരാറാണ് ഇത് മാത്രമല്ല ഈ വിമാനങ്ങളുടെ പരിചരണവും മറ്റും ഇനി ഇന്ത്യന്‍ കമ്പനികളില്‍ നിന്നുതന്നെയാകും എന്നുള്ളതാണ്.
ആദ്യ വിമാനം 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രണ്‍ കമാന്‍ഡിങ്ങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും കൂടിയാകും എത്തിക്കുക. വരുന്ന വഴിക്ക് ആകാശത്തു വച്ച് ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലില്‍ പെട്രോള്‍ നിറയ്ക്കും. ഫ്രാന്‍സില്‍ നിന്ന് ഒറ്റയടിക്ക് ഇന്ത്യയില്‍ എത്താമെങ്കിലും പത്തു മണിക്കൂര്‍ പറത്തല്‍ പൈലറ്റുമാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ ഇടയ്ക്ക് മധ്യേഷ്യയിലെ ഫ്രഞ്ച് സഖ്യരാജ്യങ്ങളില്‍ ഇറക്കും.
ആദ്യ ബാച്ചിലെ ഏഴു പൈലറ്റുമാരുടെ പരിശീലനം ഫ്രഞ്ച് സേനാത്താവളത്തില്‍ പൂര്‍ത്തിയായി. ലോക്ഡൗണ്‍ കഴിയുന്നതോടെ രണ്ടാം ബാച്ച് ഫ്രാന്‍സില്‍ പരിശീലനത്തിന് പോകും. ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരം ലഭിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ ആദ്യ സെറ്റ് കഴിഞ്ഞാഴ്ച വലിയ ചരക്കു വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിച്ചിരുന്നു. ദീര്‍ഘദൂര മീറ്റിയോര്‍ മിസൈലുകളും മറ്റും ഘടിപ്പിച്ച റഫാല്‍ ലോകത്തെ ഏറ്റവും കരുത്തേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്. ഇത് ലഭിക്കുന്നതോടെ വ്യോമാക്രമണ ശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെയും ചൈനയേയും മറികടക്കും. ആകാശത്തു നിന്ന് ആകാശത്തേക്ക് അയക്കാന്‍ കഴിയുന്ന മിസൈലുകള്‍ക്കും ആകാശത്തു നിന്ന് ഭൂമിയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന മിസൈലുകള്‍ക്കും തുല്യമായ മിസൈലുകള്‍ ഈ രാജ്യങ്ങള്‍ക്കില്ല എന്നുള്ളതാണ് ഇന്ത്യയുടെ കരുത്ത് കൂട്ടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.
മൊത്തം 36 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്നത്. ആദ്യബാച്ചിലെ നാലെണ്ണത്തില്‍ മൂന്നെണ്ണം ഇരട്ട സീറ്റുള്ളവയാണ്. വിമാനം പറത്തുന്നതിന് ആദ്യഘട്ടത്തില്‍ ഏഴ് പൈലറ്റുമാര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ബാച്ചിനെ ഉടന്‍ പരിശീലനത്തിനായി ഫ്രാന്‍സിലേക്ക് അയയ്ക്കും.
എന്താണ് റാഫേലിന്റെ പ്രത്യേകത എന്താണ് എന്ന് നോക്കാം
മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനമാണ് ഫ്രാന്‍സിലെ ഡാസാള്‍ട്ട് കമ്പനി വികസിപ്പിച്ചെടുത്ത റാഫേല്‍. ഇത്തരം വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുവാന്‍ ഇന്ത്യന്‍ വ്യോമ സേന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്ത്യ കണ്ടതില്‍വച്ച് ഏറ്റവും വലിയ ആയുധക്കരാണ് റാഫേലിന് വേണ്ടി നടത്തിയത്. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റാഫേല്‍.
റാഫേല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് , ഖത്തര്‍ വ്യോമസേനകള്‍ എന്നിവരാണ്.ഒന്നോ രണ്ടോ പേര്‍ക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്റര്‍. 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയര്‍ ടു സര്‍ഫെഴ്സ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റാഫേല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ച റഫാലിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.
https://www.facebook.com/Malayalivartha