Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നഴ്‌സുമാര്‍ പ്രസവമെടുത്തത് ടോയ്‌ലെറ്റ് പേപ്പറുകളും കൈയിലുണ്ടായിരുന്ന തുണികളും ഉപയോഗിച്ച് ;പൊക്കിൾകൊടി മുറിച്ച് മാറ്റിയത് കൈകൊണ്ട്; വിരലുകൾ ചോരക്കുഞ്ഞിന്റെ വായിൽ തിരുകേണ്ടിവന്നു ; വെടിയൊച്ചകള്‍ക്ക് നടുവില്‍ പിറന്നുവീണ കുഞ്ഞ്; ഭയാനകം

19 MAY 2020 07:09 AM IST
മലയാളി വാര്‍ത്ത

പിറന്നുവീണ കുഞ്ഞുങ്ങളുടെ കരച്ചിലുകളും മാതാപിതാക്കളുടെ സന്തോഷങ്ങളും നിറഞ്ഞിരുന്ന ഇടമായിരുന്നു കാബൂളിലെ ബര്‍ച്ചി നാഷണല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡ്. പക്ഷെ ആ സന്തോഷങ്ങൾ അവസാനിക്കാൻ അധിക നിമിഷങ്ങൾ വേണ്ടി വന്നില്ല .ആശുപത്രിയിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ സ്ത്രീകളും നവജാത ശിശുക്കളും നഴ്‌സുമാരും കുട്ടികളും അടക്കം 24 പേരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 

കാബൂളിലെ ആശുപത്രി ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതൽ വിവരങ്ങൾ ആണ് പുറത്തു വരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആയുധധാരികളായ അക്രമികൾ ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും വാർഡിൽ ആക്രമണം നടത്തിയത്.ആയുധധാരികളായ മൂന്ന് പേരാണ് 55 കിടക്കകളുള്ള ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ വെടിവെപ്പ് നടത്തിയത്. സംഭവസമയത്ത് 26 അമ്മമാരും പ്രസവത്തിനായി പ്രവേശിപ്പിച്ച സ്ത്രീകളും വാര്‍ഡിലുണ്ടായിരുന്നു. ആക്രമണം കണ്ട് പത്ത് പേര്‍ സുരക്ഷിതമായി മുറികളില്‍ ഓടിയൊളിച്ചു. . ഇവരിൽ ഒരാൾക്ക് പ്രസവവേദന ആരംഭിച്ച നിലയിലുമായിരുന്നു.

ആശുപത്രിയിലെ ഓരോ മുറികളിലും കയറിയിറങ്ങി അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അതികഠിനമായ പ്രസവ വേദനയിലും തന്റെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ആ യുവതി എന്ന് അവർക്കൊപ്പം ഉണ്ടായിരുന്ന നഴ്സ് പറയുന്നു. ഒടുവിൽ ഏറെ പ്രയാസപ്പെട്ടാണ് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വൈദ്യസഹായം ശരിയായി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ നഴ്സ് തന്റെ കൈകൊണ്ടാണ് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചു മാറ്റിയത്. ടോയ്‌ലെറ്റ് പേപ്പറുകളും കൈയിലുണ്ടായിരുന്ന തുണികളും ഉപയോഗിച്ച് നഴ്‌സുമാര്‍ ആ പ്രസവമെടുത്തു.

തല മൂടാൻ ഉപയോഗിക്കുന്ന സ്കാർഫ് ഉപയോഗിച്ച് കുഞ്ഞിനെ മൂടുകയല്ലാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല എന്ന് അവർ പറയുന്നു.. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അക്രമികൾ തിരിച്ചറിയാതിരിക്കാൻ ആ അമ്മയ്ക്ക് വിരലുകൾ ചോരക്കുഞ്ഞിന്റെ വായിൽ തിരുകേണ്ടിവന്നു എന്നും നഴ്സ് പറയുമ്പോൾ എത്ര ഭീകരമായിരുന്നു കാബൂളിലെ ആ ദിനം എന്നത് നടുക്കമുളവാക്കുന്നു
26 ഗർഭിണികളാണ് ആക്രമണം നടന്ന സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നത്. അഫ്ഗാൻ സുരക്ഷാ സേന അംഗങ്ങൾ എന്ന രീതിയിലാണ് ആക്രമികൾ ആശുപത്രിയിലേക്ക് പ്രവേശിച്ചത്. മരിച്ചവരിൽ 11 ഗർഭിണികൾ ഉൾപ്പെടുന്നു. ഇവരിൽ മൂന്ന് പേർ പ്രസവ മുറിയിൽ നവജാതശിശുക്കൾക്കൊപ്പമാണ് കൊല്ലപ്പെട്ടത്. അഞ്ചു പേർക്ക് സാരമായി മുറിവേറ്റു.
പ്രസവ ശേഷം ആശുപത്രിയിൽ കഴിയുകയായിരുന്ന അഞ്ച് അമ്മമാരെയും അക്രമികൾ കൊന്നൊടുക്കി. ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായി സുരക്ഷാ മുറികൾ ഒരുക്കുന്നത് അഫ്ഗാനിലെ ആശുപത്രികളിൽ പതിവാണ്. പത്ത് പേർ ഈ മുറിയിൽ കയറിയാണ് രക്ഷപ്പെട്ടത്. ഇവർക്കൊപ്പം സുരക്ഷാ മുറിയിൽ പ്രവേശിച്ച നഴ്സാണ് പ്രസവ സമയത്ത് യുവതിക്ക് തുണയായത്.
അഫ്ഗാൻ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ മൂന്ന് അക്രമികളെയും ഒടുവിൽ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനുശേഷം 18 കുഞ്ഞുങ്ങളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പലവിധത്തിലുള്ള ഭീകരാക്രമണങ്ങള്‍ക്ക് ഈ രാജ്യം സാക്ഷ്യംവഹിച്ചതാണ്. പക്ഷേ, ചൊവ്വാഴ്ച ഇവിടെ സംഭവിച്ചത് വാക്കുകള്‍ക്കതീതമായ സംഭവമാണെന്നായിരുന്നു എം.എസ്.എഫ്. മേധാവിയായ ബോന്നോട്ടിന്റെ പ്രതികരണം. ചുമരുകളില്‍ തറച്ചിരിക്കുന്ന വെടിയുണ്ടകള്‍, ചോര തളംകെട്ടി നില്‍ക്കുന്ന മുറികള്‍, കത്തിക്കരിഞ്ഞ വാഹനങ്ങള്‍, ഇത് ശരിക്കും ഞെട്ടലുണ്ടാക്കുന്നു- അദ്ദേഹം പറഞ്ഞു.
നിരവധി തവണ ഭീകരാക്രമണങ്ങളുണ്ടായ പ്രദേശമാണെങ്കിലും ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ വാര്‍ഡ് ലക്ഷ്യമാക്കി ഒരു ആക്രമണമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends