കൊറോണയെഅനേരിടാന്‍ ദിവസവും മലേറിയയുടെ മരുന്ന് കഴിക്കാറുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്; അതും സിങ്കുമായി കൂട്ടിക്കലർത്തി ; കഴിക്കുന്നത് അമേരിക്കയിലെ തന്നെ കൊവിഡ് ടാസ്ക് ഫോഴ്സിലെ വിദഗ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന്
കൊവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെന്നും പറഞ്ഞ ട്രംപ് പ്രതിരോധത്തിനായാണ് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അമേരിക്കയിലെ തന്നെ കൊവിഡ് ടാസ്ക് ഫോഴ്സിലെ വിദഗ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന് കൂടിയാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ.
മലേറിയയക്കും ചില വാത സംബന്ധമായ അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. ഇത് കോവിഡ് 19 ന് ഫലപ്രദമാണെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. മരുന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് അമേരിക്ക നേരത്തെ ഇറക്കുമതി ചെയ്തിരുന്നു.
”ഞാനെല്ലാ ദിവസവും ഒരു ഗുളിക കഴിക്കും. സിങ്കുമായി കൂട്ടികലർത്തിയാണ് കഴിക്കാറുള്ളത്” അദ്ദേഹം പറഞ്ഞു. എന്തിനാണ് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നല്ലതാണെന്ന് ഞാൻ കരുതുന്നുവെന്നും, അത് കൊണ്ട് പല നല്ല അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് എന്നും ട്രംപ് കൂട്ടിച്ചേർത്തു.
താന്‍ മാത്രമല്ല, കോവിഡിനെതിരായ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പലരും ആ മരുന്ന് കഴിക്കുന്നുണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞത്. 'ആ മരുന്ന് കഴിക്കുന്നത് നല്ലതാണെന്ന് പലരും പറഞ്ഞു, എനിക്കും തോന്നി. അതുകൊണ്ട് എല്ലാ ദിവസവും കഴിക്കുന്നുണ്ട്.' കീടനാശിനികള്‍ കുത്തിവെയ്ക്കുന്നതാണ് കോവിഡ് 19 ന് നല്ലതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സ്വയം മരുന്ന് നിശ്ചയിച്ച് കഴിക്കുന്ന കാര്യം ആദ്യമായാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
നേരത്തെ തന്നെ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ സർക്കാരിലെ പലരുടെയും എതിർപ്പുകൾ വകവെക്കാതെയാണ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡിന് ശിപാർശ ചെയ്തത്.
”ഈ മരുന്ന് കഴിക്കുന്നവരുടെ ലിസ്റ്റ് കേട്ടാൽ നിങ്ങൾ തന്നെ ഞെട്ടും. ആരോഗ്യ പ്രവർത്തകരുൾപ്പെടെ നിരവധി ആളുകളാണ് ഇത് കഴിക്കുന്നത്. ഞാനും കഴിക്കുന്നുന്നുണ്ട്”. അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വൈറ്റ് ഹൗസിലെ തന്നെ തന്റെ ഡോക്ടർ ഈ മരുന്ന് കഴിക്കുന്നതിൽ തെറ്റില്ലെന്ന് തന്നോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കൂടെ നിർദേശ പ്രകാരമാണ് താനിത് കഴിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
”ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഈ മരുന്നിനെക്കുറിച്ച് നിങ്ങൾ എന്താണ് കരുതുന്നത് എന്ന്. അദ്ദേഹം പറഞ്ഞു താങ്കൾക്ക് ഇഷ്ടമെങ്കിൽ ആകാമെന്ന്. എനിക്ക് ഇഷ്ടമാണെന്ന് ഞാനും പറഞ്ഞു”. ട്രംപ് പറഞ്ഞു.
എന്നാല്‍ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഡ് അഡ്മിനിസ്‌ട്രേഷന്‍ കോവിഡ് 19 ന് ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൃദയത്തിന് ഗുരുതരമായ പ്രശ്‌നം ഉണ്ടാക്കുന്ന മരുന്നാണിതെന്നായിരുന്നു മുന്നറിയിപ്പ്. ഇത് തളളി കളഞ്ഞുവെന്നാണ് ട്രംപ് പരസ്യമായി വെളിപ്പെടുത്തിയത്.
ഈ മരുന്ന് ഇതുവരെ കോവിഡ് 19 ന് ഉപയോഗിക്കാമെന്ന് ഒരു വിദഗ്ദരും പറഞ്ഞിട്ടില്ല. ട്രംപിന് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടില്ല. രോഗത്തിനല്ല, പ്രതിരോധത്തിനാണ് ഈ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്.
അതേസമയം ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്നിന് നിരവധി പാർശ്വഫലങ്ങൾ ഉണ്ടെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദേശ പ്രകാരമല്ലാതെ ഈ മരുന്ന് കഴിക്കരുതെന്നും കൊവിഡ് ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നത് നല്ലതല്ലെന്നും എഫ്.ഡി.എ പറഞ്ഞു.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് 19 ന് ഫലപ്രദമാണെന്ന് പറഞ്ഞ് അംഗീകാരം നല്‍കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടെന്ന് അമേരിക്കയിലെ പ്രതിരോധ വാക്‌സിന്‍ സംബന്ധിച്ച ഏജന്‍സിയുടെ മുന്‍ തലവന്‍ റിക്ക് ബ്രൈറ്റ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബ്രൈറ്റിനെ വഞ്ചകന്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് ട്രംപ് ചെയതത്.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ്19 നെതിരെ കഴിക്കുന്നത് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുമെന്ന് വിവിധ മെഡിക്കല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ട്രംപിന്റെ സ്വയം ചികില്‍സ.
https://www.facebook.com/Malayalivartha