Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ഹോങ്കോങ് ജനതയ്ക്ക് ഇരട്ടപ്രഹരം... അമേരിക്കയുമായുള്ള വ്യാപാരത്തില്‍ വന്‍ ഇടിവ് വന്നു സാമ്പത്തിക നഷ്ടം ഉണ്ടായാലും വേണ്ടില്ല ഒരുകാരണവശാലും ഹോങ്കോങ്ങിനെ കൈപ്പിടിയില്‍ നിന്നും വിട്ടുകളയരുതെന്ന ഉറച്ച തീരുമാനവുമായി ചൈനീസ് ഭരണകൂടം

29 MAY 2020 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രഖ്യാപനം ഒരു തരത്തിലും തങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസത്തെ ചൈനയുടെ പ്രതികരണം വന്നിരിക്കയുന്നത് ചൈനയുടെ കുടിലതന്ത്രങ്ങള്‍ അമേരിക്കയുടെ മുന്നില്‍ ചിലവാകില്ല എന്നത് പലകുറി വ്യക്തമായതാണ് . എന്നിട്ടും പുതിയ കുപ്പിയില്‍ പഴയ വീഞ്ഞൊഴിക്കുന്നതു മാതിരി പഴയ പദ്ധതികള്‍ വീണ്ടും തുടരാന്‍ തന്നെയാണ് ചൈനയുടെ പദ്ധതി .അമേരിക്കയുമായുള്ള വ്യാപാരത്തില്‍ വന്‍ ഇടിവ് വന്നു സാമ്പത്തിക നഷ്ടം ഉണ്ടായാലും വേണ്ടില്ല ഒരുകാരണവശാലും ഹോങ്കോങ്ങിനെ കൈപ്പിടിയില്‍ നിന്നും വിട്ടുകളയരുത്എന്ന ഉറച്ച തീരുമാനം തന്നെയാണ് ചൈനീസ് ഭരണകൂടം തുടരുന്നത് .

ഇതിന്റെ ഭാഗമായി ഏതു വിധേയനെയും ഹോങ്കോങ്ങിന്റെ സ്വാതന്ത്രപദവി നടപ്പിലാക്കാന്‍ അനുവദിക്കാതെ ചൈനീസ് സര്‍ക്കാരിന് കൂടുതല്‍ ആധിപത്യം ഉറപ്പുവരുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് .ഇതോടുകൂടി ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാര്‍ലമെന്റ് ആയ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. 2,878 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. 6 പേര്‍ വിട്ടുനിന്നു. ഓഗസ്റ്റോടെ പുതിയ നിയമം പ്രാബല്യത്തിലാവും.

ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ഇതോടെ ശക്തമാകും. മാത്രമല്ല ഹോങ്കോങ്ങിലെ ഭരണകാര്യങ്ങളില്‍ ചൈനീസ് പ്രസിഡന്റിന് കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ നീക്കുപോക്ക് .ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും കനത്ത ആഘാതമാകും പുതിയ സുരക്ഷാനിയമം എന്നു നിരീക്ഷകര്‍ കരുതുന്നു. ആഗോള വ്യാപാര കേന്ദ്രമെന്ന ഹോങ്കോങ്ങിന്റെ നിലയില്‍ മാറ്റമുണ്ടായേക്കും. ജനാധിപത്യത്തിനും കൂടുതല്‍ സ്വയംഭരണാവകാശത്തിനുമായി വര്‍ഷങ്ങളായി നടക്കുന്ന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തപ്പെടാനും സാധ്യതയുണ്ട്.അത് കൂടുതല്‍ പ്രതിസന്ധിയിലേക്കും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കും ഹോങ്കോങ്ങിലെ ജനങ്ങളെ കൊണ്ടെത്തിക്കുമെന്നത് ഉറപ്പായ കാര്യമാണ്

ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമത്തിന്റെ പേരില്‍ യുഎസും ചൈനയും നേരത്തെ തന്നെ യുഎന്നില്‍ ഏറ്റുമുട്ടിയിരുന്നു .ഇതിനു പിന്നാലെയാണ് ചൈനയ്ക്ക് ആഘാതം ഉണ്ടാക്കുന്ന തരത്തില്‍ പോംപിയോയുടെ നിലപാട് വന്നത് .എന്നിട്ടും ചൈനയ്ക്ക് ലവലേശം ഭാവവ്യത്യാസം ഇല്ല എന്നതാണ് അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത് . വിവാദ നിയമം ചര്‍ച്ചചെയ്യാന്‍ രക്ഷാസമിതി യോഗം വിളിക്കണമെന്ന യുഎസ് ആവശ്യത്തെ ചൈന ശക്തമായി നേരത്തെ എതിര്‍തിരുന്നു എന്നത് വാസ്തവമാണ് . ചൈനയെ പിന്തുണച്ച റഷ്യ യുഎസ് ആവശ്യം ന്യായമല്ലെന്ന് അന്ന് അറിയിക്കുകയും ചെയ്തിരുന്നു

വ്യാപാരബന്ധവും കോവിഡും മോശമാക്കിയ യുഎസ്‌ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയും ഒപ്പം തന്നെ ശീതയുദ്ധത്തിന്റെ തുടക്കവുമാണെന്ന പ്രതീതിയും ലോകത്തുടനീളം ഉണ്ട് . വ്യാപാരരംഗത്ത് ഹോങ്കോങ്ങിനു നല്‍കിയിരുന്ന പ്രത്യേക പദവി യുഎസ് എടുത്തുകളയും എന്ന് വ്യക്തമായതോടെ ഇരു രാജ്യങ്ങളും യുദ്ധമുന്നണിയിലേക്കിറങ്ങുമെന്ന് സൂചനയുണ്ട്. 1300ലേറെ യുഎസ് കമ്പനികള്‍ക്ക് ഹോങ്കോങ്ങില്‍ ഓഫിസുണ്ട്. യൂറോപ്യന്‍ യൂണിയനും ജപ്പാനും പൂതിയ നിയമത്തില്‍ ആശങ്ക അറിയിച്ചു. പുതിയ നിയമത്തിനെതിരെ ബുധനാഴ്ച ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി. ചൈനീസ് ദേശീയഗാന നിയമം ചര്‍ച്ചചെയ്യാന്‍ കൂടിയ ഹോങ്കോങ് ലെജിസ്ലേറ്റീവ് അസംബ്ലി കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞു. നഗരത്തില്‍ പലയിടത്തും പ്രതിഷേധക്കാര്‍ സുരക്ഷാസേനയുമായി സംഘര്‍ഷത്തിലായി.എന്നാല്‍ ഹോങ്കോങ് ജനങ്ങളെ നിയമം ഗുണം ചെയ്യുകയും കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യുമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വിചിത്രവാദം

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (1 hour ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (1 hour ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (1 hour ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (1 hour ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (2 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (2 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (3 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (3 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (3 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (3 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (4 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (4 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (4 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (4 hours ago)

Malayali Vartha Recommends