Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

ഹോങ്കോങ് ജനതയ്ക്ക് ഇരട്ടപ്രഹരം... അമേരിക്കയുമായുള്ള വ്യാപാരത്തില്‍ വന്‍ ഇടിവ് വന്നു സാമ്പത്തിക നഷ്ടം ഉണ്ടായാലും വേണ്ടില്ല ഒരുകാരണവശാലും ഹോങ്കോങ്ങിനെ കൈപ്പിടിയില്‍ നിന്നും വിട്ടുകളയരുതെന്ന ഉറച്ച തീരുമാനവുമായി ചൈനീസ് ഭരണകൂടം

29 MAY 2020 09:06 AM IST
മലയാളി വാര്‍ത്ത

യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രഖ്യാപനം ഒരു തരത്തിലും തങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസത്തെ ചൈനയുടെ പ്രതികരണം വന്നിരിക്കയുന്നത് ചൈനയുടെ കുടിലതന്ത്രങ്ങള്‍ അമേരിക്കയുടെ മുന്നില്‍ ചിലവാകില്ല എന്നത് പലകുറി വ്യക്തമായതാണ് . എന്നിട്ടും പുതിയ കുപ്പിയില്‍ പഴയ വീഞ്ഞൊഴിക്കുന്നതു മാതിരി പഴയ പദ്ധതികള്‍ വീണ്ടും തുടരാന്‍ തന്നെയാണ് ചൈനയുടെ പദ്ധതി .അമേരിക്കയുമായുള്ള വ്യാപാരത്തില്‍ വന്‍ ഇടിവ് വന്നു സാമ്പത്തിക നഷ്ടം ഉണ്ടായാലും വേണ്ടില്ല ഒരുകാരണവശാലും ഹോങ്കോങ്ങിനെ കൈപ്പിടിയില്‍ നിന്നും വിട്ടുകളയരുത്എന്ന ഉറച്ച തീരുമാനം തന്നെയാണ് ചൈനീസ് ഭരണകൂടം തുടരുന്നത് .

ഇതിന്റെ ഭാഗമായി ഏതു വിധേയനെയും ഹോങ്കോങ്ങിന്റെ സ്വാതന്ത്രപദവി നടപ്പിലാക്കാന്‍ അനുവദിക്കാതെ ചൈനീസ് സര്‍ക്കാരിന് കൂടുതല്‍ ആധിപത്യം ഉറപ്പുവരുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് .ഇതോടുകൂടി ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാര്‍ലമെന്റ് ആയ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. 2,878 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. 6 പേര്‍ വിട്ടുനിന്നു. ഓഗസ്റ്റോടെ പുതിയ നിയമം പ്രാബല്യത്തിലാവും.

ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ഇതോടെ ശക്തമാകും. മാത്രമല്ല ഹോങ്കോങ്ങിലെ ഭരണകാര്യങ്ങളില്‍ ചൈനീസ് പ്രസിഡന്റിന് കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ നീക്കുപോക്ക് .ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും കനത്ത ആഘാതമാകും പുതിയ സുരക്ഷാനിയമം എന്നു നിരീക്ഷകര്‍ കരുതുന്നു. ആഗോള വ്യാപാര കേന്ദ്രമെന്ന ഹോങ്കോങ്ങിന്റെ നിലയില്‍ മാറ്റമുണ്ടായേക്കും. ജനാധിപത്യത്തിനും കൂടുതല്‍ സ്വയംഭരണാവകാശത്തിനുമായി വര്‍ഷങ്ങളായി നടക്കുന്ന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തപ്പെടാനും സാധ്യതയുണ്ട്.അത് കൂടുതല്‍ പ്രതിസന്ധിയിലേക്കും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കും ഹോങ്കോങ്ങിലെ ജനങ്ങളെ കൊണ്ടെത്തിക്കുമെന്നത് ഉറപ്പായ കാര്യമാണ്

ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമത്തിന്റെ പേരില്‍ യുഎസും ചൈനയും നേരത്തെ തന്നെ യുഎന്നില്‍ ഏറ്റുമുട്ടിയിരുന്നു .ഇതിനു പിന്നാലെയാണ് ചൈനയ്ക്ക് ആഘാതം ഉണ്ടാക്കുന്ന തരത്തില്‍ പോംപിയോയുടെ നിലപാട് വന്നത് .എന്നിട്ടും ചൈനയ്ക്ക് ലവലേശം ഭാവവ്യത്യാസം ഇല്ല എന്നതാണ് അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത് . വിവാദ നിയമം ചര്‍ച്ചചെയ്യാന്‍ രക്ഷാസമിതി യോഗം വിളിക്കണമെന്ന യുഎസ് ആവശ്യത്തെ ചൈന ശക്തമായി നേരത്തെ എതിര്‍തിരുന്നു എന്നത് വാസ്തവമാണ് . ചൈനയെ പിന്തുണച്ച റഷ്യ യുഎസ് ആവശ്യം ന്യായമല്ലെന്ന് അന്ന് അറിയിക്കുകയും ചെയ്തിരുന്നു

വ്യാപാരബന്ധവും കോവിഡും മോശമാക്കിയ യുഎസ്‌ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയും ഒപ്പം തന്നെ ശീതയുദ്ധത്തിന്റെ തുടക്കവുമാണെന്ന പ്രതീതിയും ലോകത്തുടനീളം ഉണ്ട് . വ്യാപാരരംഗത്ത് ഹോങ്കോങ്ങിനു നല്‍കിയിരുന്ന പ്രത്യേക പദവി യുഎസ് എടുത്തുകളയും എന്ന് വ്യക്തമായതോടെ ഇരു രാജ്യങ്ങളും യുദ്ധമുന്നണിയിലേക്കിറങ്ങുമെന്ന് സൂചനയുണ്ട്. 1300ലേറെ യുഎസ് കമ്പനികള്‍ക്ക് ഹോങ്കോങ്ങില്‍ ഓഫിസുണ്ട്. യൂറോപ്യന്‍ യൂണിയനും ജപ്പാനും പൂതിയ നിയമത്തില്‍ ആശങ്ക അറിയിച്ചു. പുതിയ നിയമത്തിനെതിരെ ബുധനാഴ്ച ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി. ചൈനീസ് ദേശീയഗാന നിയമം ചര്‍ച്ചചെയ്യാന്‍ കൂടിയ ഹോങ്കോങ് ലെജിസ്ലേറ്റീവ് അസംബ്ലി കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞു. നഗരത്തില്‍ പലയിടത്തും പ്രതിഷേധക്കാര്‍ സുരക്ഷാസേനയുമായി സംഘര്‍ഷത്തിലായി.എന്നാല്‍ ഹോങ്കോങ് ജനങ്ങളെ നിയമം ഗുണം ചെയ്യുകയും കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യുമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വിചിത്രവാദം

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (25 minutes ago)

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് റിപ്പോര്‍ട്ട്  (29 minutes ago)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍  (36 minutes ago)

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ  (44 minutes ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശന തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികള്‍  (1 hour ago)

ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിച്ച് ട്രംപ്  (1 hour ago)

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (7 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (7 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (7 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (7 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (7 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (7 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (7 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (7 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (7 hours ago)

Malayali Vartha Recommends