സാമൂഹിക മാധ്യമങ്ങളുടെ വായടപ്പിച്ച് ട്രംപ്
സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വച്ചു. ‘ഫാക്ട് ചെക് ‘വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ചുള്ള നീക്കത്തിന്റെ ഭാഗമാണിത്.
റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം.
ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയത് അതിനു പിന്നാലെയാണ്.
ട്രംപിന്റെ രണ്ട് ട്വീറ്റുകളിലേത് വ്യാജ വിവരമാണ് എന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.മെയിൽ ഇൻ ബാലറ്റുകൾ (പോസ്റ്റൽ വോട്ട്) വഞ്ചനയാണെന്നും അതിൽ കൃത്രിമത്തിനു സാധ്യതയുണ്ടെന്നും ആരോപിക്കുന്ന ട്രംപിന്റെ ട്വീറ്റുകളാണ് ട്വിറ്റർ വസ്തുതാ പരിശോധന മുന്നറിയിപ്പുനൽകിയത് .ഇതേത്തുടർന്ന് സാമൂഹികമാധ്യമങ്ങൾ പൂട്ടിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു
ട്വിറ്റർ 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുകയാണെന്നും സി.എൻ.എന്നിന്റെയും വാഷിങ്ടൺ പോസ്റ്റിന്റെയും ‘വ്യാജവാർത്തകളെ’ അടിസ്ഥാനമാക്കിയാണ് അവർ തന്റെ ട്വീറ്റിന് വസ്തുതാപരിശോധന മുന്നറിയിപ്പുനൽകിയതെന്നും ആരോപിച്ച ട്രംപ്, താൻ പ്രസിഡന്റായിരിക്കുമ്പോൾ ഇതനുവദിക്കില്ലെന്നും ഭീഷണി മുഴക്കി
തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ല്‍ ഇങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നുമാണ് ട്രംപ് പ്രതികരിച്ചത്. അതിന്റെ പുതിയ പതിപ്പുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. മെയിൽ ഇൻ ബാലറ്റുകൾ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവർത്തിക്കുകയും ചെയ്തു. വോട്ട് ബൈ മെയിൽ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നത്
അതേ സമയം ട്രംപിന്റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിനു മറുപടിയുമായി എത്തിയ ട്വിറ്റർ സി.ഇ.ഒ. ജാക്ക് ഡോർസി വിവാദത്തിൽനിന്ന് ട്വിറ്റർ ജീവനക്കാരെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ടു......
ട്രംപിന്റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ലോകത്തെ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട തെറ്റായതും അബദ്ധവുമായ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നതു തുടരും. ഞങ്ങൾക്ക് തെറ്റുസംഭവിച്ചാൽ അത് അംഗീകരിക്കുകയുംചെയ്യുമെന്നു ജാക്ക് ഡോർസി പറഞ്ഞു
അതേ സമയം ട്രംപ് ട്വിറ്ററിനെതിരെ നീങ്ങിയതോടെ ട്വിറ്ററിന്റെ ഓഹരി വില 2.6 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് ഓഹരികളുടെയും ഓഹരി വില താഴ്ന്നു. ഫേസ്ബുക്ക് ഓഹരി 1.3 ശതമാനമാണ് ഇടിഞ്ഞത്
https://www.facebook.com/Malayalivartha