ട്രംപിനോട് പോയി പണി നോക്കാൻ പറ! ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനു മധ്യസ്ഥശ്രമം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചുളള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാഗ്ദാനം ചൈന തള്ളി
ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനു മധ്യസ്ഥശ്രമം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചുളള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാഗ്ദാനം ചൈന തള്ളി . ചര്‍ച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും പ്രശ്നങ്ങള്‍ ശരിയായി പരിഹരിക്കാന്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും കഴിയുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു . ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനങ്ങളും ആശയവിനിമയ മാര്‍ഗങ്ങളും നിലവിലുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ വ്യക്തമാക്കി .
സൈനിക പ്രശ്‌നം പരിഹരിക്കുന്നതിന് മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനങ്ങളും ആശയവിനിമയ മാര്‍ഗങ്ങളും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ചര്‍ച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ശരിയായി പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ട്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല.'- ഷാവോ ലിജിയാന്‍ പറഞ്ഞു. നേരത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇതു തള്ളി ഇന്ത്യയും രംഗത്തെത്തിയിരുന്നു. നിയന്ത്രണരേഖയില്‍ നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. ന്യൂഡല്‍ഹിയും ബീജിംഗും നയതന്ത്രതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമം നടത്താന്‍ തയാറാണെന്നാണ് ട്രംപ് പറഞ്ഞത് . ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത വര്‍ധിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഇടപെടല്‍. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുളള ഭിന്നതകള്‍ പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്നു വ്യക്തമാക്കി ചൈന വാഗ്ദാനം തള്ളുകയായിരുന്നു . നേരത്തെ, ട്രംപിന്‍റെ വാഗ്ദാനം തള്ളി ഇന്ത്യയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha