Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ചൈന ഇന്ത്യയ്ക്ക് മുന്നില്‍ തോറ്റു; നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ്

10 JUNE 2020 10:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ്. ഇരുരാജ്യങ്ങളുടേയും സൈന്യങ്ങൾ ലഡാക്കിലെ ഗാൽവാൻ, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ക്രമേണ പിൻമാറി.

അതിർത്തിയിൽ നിന്ന് സൈന്യത്തെ പിരിച്ചുവിടുന്നുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും നിയന്ത്രണരേഖയിലെ സംഭവവികാസങ്ങൾ തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും, വരും ദിവസങ്ങളിൽ അവ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

എന്നാലിപ്പോഴിതാ ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു, അവസാനം പ്രതികരണവുമായി ചൈനീസ് വിദേശകാര്യ വക്താവ് . അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ. ചൈനീസ് പ്രസിദ്ധീകരണമായ ദപേപ്പറിലാണ് പ്രതിരോധ വിദഗ്ദ്ധനായ ഹുവാംഗ് ഗുവോഷി ലേഖനമെഴുതിയിരിക്കുന്നത്. ദുർഘടമായ മലനിരകളിലും പീഠഭൂമികളിലും യുദ്ധം ചെയ്ത് പരിചയമുള്ള ഏറ്റവും മികച്ച സൈന്യം ഇന്ത്യയുടേതാണെന്നാണ് ഗുവോഷി ലേഖനത്തിൽ പറയുന്നത്.

പീഠഭൂമികളിലും മലനിരകളിലും പരിചയമുള്ള ഏറ്റവും വലിയ സൈന്യം അമേരിക്കയുടേതോ റഷ്യയുടേതോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തിന്റേതോ അല്ല. ഇന്ത്യൻ സൈന്യമാണ് ഇക്കാര്യത്തിൽ ഏറ്റവും മികച്ചതും പരിശീലനം സിദ്ധിച്ചതും. ഇന്ത്യയുടെ മൗണ്ടൻ ബ്രിഗേഡിനെക്കുറിച്ചാണ് ഗുവോഷിയുടെ പരാമർശം.

വിദഗ്ദ്ധരായ പർവ്വതാരോഹകരെ ഇന്ത്യ സൈന്യത്തിൽ ചേർത്തിട്ടുണ്ട്. അൻപതിനായിരം വരുന്ന സ്ട്രൈക്ക് ഫോഴ്സുമുണ്ട് ഇന്ത്യക്ക്. ഗുവോഷി ചൂണ്ടിക്കാട്ടുന്നു.12 ഡിവിഷനുകളിലായി രണ്ട് ലക്ഷം സൈനികരുള്ള ഇന്ത്യയാണ് പർവ്വത യുദ്ധത്തിൽ ലോകത്തെ ഏറ്റവും വലുതും ശക്തവും. ഗുവോഷി പറയുന്നു.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധംഭൂമിയായ സിയാച്ചിനിൽ ഇന്ത്യൻ സൈന്യം കാവൽ നിൽക്കുന്നു. 6749 മീറ്റർ മുകളിലാണ് അതിലെ എറ്റവും ഉയർത്തിലുള്ള പോസ്റ്റ്. ഇത്തരം യുദ്ധഭൂമികളിൽ ഒരു സൈനികന് തണുപ്പിൽ നിന്ന് മാത്രമല്ല പൾമണറി എഡിമ പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷ തേടേണ്ടതുണ്ട്. ഇത്തരം പ്രതികൂല കാലാവസ്ഥകളെയെല്ലാം നേരിട്ട് പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യൻ സൈന്യമെന്ന് ഗുവോഷി പറയുന്നു. അമേരിക്കയിൽ നിന്ന് വാങ്ങിയ എം 77 ഹവിറ്റ്സറും അപ്പാഷെ ഹെലികോപ്ടറും ഇന്ത്യൻ കരസേനയ്ക്കുണ്ടെന്നത് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഗാല്‍വാന്‍ ഏരിയയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി പിന്നോട്ടു പോയിക്കൊണ്ടാണ് ചൈന ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത്. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യവും ഇതായിരുന്നു. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്നോട്ടു വലിച്ചു.

ചൈനയുമായുള്ള ഇന്ത്യയുടെ സൈനിക, നയതന്ത്ര തല ചർച്ചകൾ ഗുണകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നങ്ങളിൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും നരേന്ദ്രമോദി സർക്കാർ ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുമെന്ന് ഉറപ്പുതരുന്നുവെന്നും മഹാരാഷ്ട്രയിലെ ബിജെപി ജൻ സംവാദ് റാലിയെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യവേയാണ് രാജ്‌നാഥ് സിങ് പറഞ്ഞത്.

“ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വളരെക്കാലമായി തുടരുകയാണ്. എത്രയും വേഗം അത് പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചൈനയുമായുള്ള ചർച്ച സൈനിക, നയതന്ത്ര തലങ്ങളിലാണ്. ജൂൺ ആറിന് നടന്ന ചർ വളരെ ഗുണകരമായിരുന്നു. നിിലവിലെ സംഘർഷം പരിഹരിക്കുന്നതിനായി ചർച്ച തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്,” സിങ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (10 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (23 minutes ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (32 minutes ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (38 minutes ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (1 hour ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (3 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (4 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (4 hours ago)

അവസാന ഓഡിയോ സന്ദേശം..  (4 hours ago)

COURT പൊരിഞ്ഞ അടി  (5 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (5 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (5 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (5 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

Malayali Vartha Recommends