Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..


അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..


കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

സര്‍ക്കാരിന് മേല്‍ സൈന്യം; പാകിസ്ഥാനില്‍ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്

10 JUNE 2020 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

പാകിസ്ഥാനില്‍ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണത്തില്‍ സ്വാധീനം കുറയുകയാണെന്നും ജനപ്രീതി ഇടിയുകയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന് മേല്‍ സൈന്യം പിടിമുറുക്കുകയാണ്. ജനാധിപത്യം അധികനാള്‍ വാഴാത്ത പാകിസ്ഥാന്‍ ഒരിക്കല്‍ക്കൂടി പട്ടാള ഭരണത്തിലേക്ക് പോകാനുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്. സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഇമ്രാന്‍ ഖാന്‍റെ ജനപ്രീതി കുറയാനിടയാക്കിയത്. ഇമ്രാന്‍റെ പാര്‍ട്ടിയില്‍ വര്‍ധിക്കുന്ന അഴിമതിയും സഖ്യകക്ഷികളെ ചൊടിപ്പിക്കുന്നുണ്ട്. പാര്‍ലമെന്‍റില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഇമ്രാന്‍ ഖാന് സഖ്യകക്ഷികളുടെ പിന്തുണയില്ലെങ്കില്‍ അധികാരം നഷ്‍ടമാകും.

പാകിസ്ഥാനെ സംബന്ധിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുകയെന്നത് പുതിയ കാര്യമല്ല. എല്ലാ കാലത്തും സൈന്യം തന്നെയാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ അധികാരകേന്ദ്രം. ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കൂടുതല്‍ കാലം ഭരിച്ചത് പട്ടാളം നേരിട്ട് തന്നെയാണ്. 2018-ല്‍ അധികാരത്തിലെത്തിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍, പുതിയ പാകിസ്ഥാനാണ് വാഗ്‍ദാനം ചെയ്‍തിരുന്നു. പട്ടാളത്തിന്‍റെ ഇടപെടലുകളില്ലാത്ത തികഞ്ഞ ജനാധിപത്യ ഭരണമായിരുന്നു ഖാന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇമ്രാന്‍ സര്‍ക്കാരിന് മേല്‍ സൈന്യത്തിന്‍റെ പിടി മുറുകിവരുന്നതാണ് ഇപ്പോള്‍ കാണാനാകുന്നത്. പ്രധാനപ്പെട്ട നിരവധി പദവികളില്‍ സൈന്യത്തിലെ ഉന്നതരാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാന്‍ സര്‍ക്കാരിലെ സുപ്രധാനമായ ഡസനിലേറെ പദവികളില്‍ നിലവില്‍ സൈന്യത്തിലെ ഉന്നതരാണുള്ളത്. രാജ്യത്തിന്‍റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയുടെയും ഊര്‍ജ വിഭാഗത്തിന്‍റെയും നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തലപ്പത്ത് സൈനിക ഉദ്യോഗസ്ഥരാണ്. ഈ മൂന്ന് നിയമനങ്ങളും നടന്നിരിക്കുന്നത് രണ്ട് മാസത്തിനിടെയാണ്. നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത്. റിട്ട. ലഫ്റ്റനന്‍റ് ജനറല്‍ അസിം സലീം ബ‍ജ്‍വയാണ് ഇമ്രാന്‍ ഖാന്‍റെ പുതിയ കമ്മ്യൂണിക്കേഷന്‍ ഉപദേഷ്‍ടാവ്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ബജ്‍വ തന്നെയാണ്.

2008-ല്‍ അവസാനിച്ച പര്‍വെസ് മുഷറഫിന്‍റെ ഏകാധിപത്യ ഭരണത്തിന്‍റെ ഭാഗമായിരുന്ന 12 പേരാണ് നിലവില്‍ പാക് സര്‍ക്കാരില്‍ ഉന്നത പദവികള്‍ വഹിക്കുന്നത്. ആഭ്യന്തര മന്ത്രി ഇജാസ് ഷാ, ഇമ്രാന്‍ ഖാന്‍റെ സാമ്പത്തിക ഉപദേഷ്‍ടാവ് അബ്‍ദുള്‍ ഹഫീസ് ഷെയ്ഖ് തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. സൈന്യത്തിന് പ്രാധാന്യം നല്‍കുന്നതിനെ പിന്തുണയ്ക്കുന്നവര്‍ പൊതുസമൂഹത്തിലുമുണ്ട്. സര്‍ക്കാരിന്‍റെ സിവിലിയന്‍ ഉപദേഷ്‍ടാവും നയാ പാകിസ്ഥാന്‍ ഹൗസിങ് പ്രോഗ്രാം അംഗവുമായ സയ്ഘാം റിസ്‍വി ഉള്‍പ്പെടെയുള്ളവര്‍ അങ്ങനെയുള്ളവരാണ്. സൈന്യത്തിന് മികച്ച സംവിധാനമുണ്ടെന്നും അവര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുമെന്നുള്ള തോന്നലാണ് പൊതുവെ ഉണ്ടാകുന്നതെന്ന് 10 വര്‍ഷം ലോക ബാങ്കില്‍ പ്രവര്‍ത്തിച്ച റിസ്‍വി പറയുന്നു.

കൊവിഡ് വ്യാപനം ഇമ്രാന്‍ ഖാന്‍ നേരിട്ട രീതിയില്‍ സൈന്യം അസംതൃപ്‍തി വ്യക്തമാക്കിയിട്ടുണ്ട്. ഈ അതൃപ്‍തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൈനിക ഓഫീസര്‍മാര്‍ നേരിട്ട ഏറ്റെടുക്കാന്‍ കാരണം. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, പഞ്ചാബിലെ ഭരണ പ്രതിസന്ധി തുടങ്ങിയവ ഇമ്രാന്‍ കൈകാര്യം ചെയ്‍ത രീതിയിലും സൈന്യത്തിന് അതൃപ്‍തിയുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാരിന്‍റെ നയരൂപീകരണത്തില്‍ സൈന്യം കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ തുടങ്ങിയിരുന്നു. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടി സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‍വ ഉന്നത വ്യവസായികളെ സ്വന്തം നിലയില്‍ കണ്ടിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ബജ്‍വയ്ക്ക് മുന്ന് വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാന്‍ പാക് പാര്‍ലമെന്‍റ് തീരുമാനിച്ചത്. 2019 നവംബറിലായിരുന്നു ബജ്‍വയുടെ കാലാവധി അവസാനിച്ചത്. കാലാവധി നീട്ടിയതിന് പുറമെ അദ്ദേഹത്തെ സര്‍ക്കാരിന്‍റെ സാമ്പത്തിക ബോര്‍ഡില്‍ അംഗമാക്കുകയും ചെയ്‍തു.

രാജ്യത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് സൈന്യത്തിലെ ഉന്നതരാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും സൈന്യത്തിന്‍റെ വക്താവാണ്. ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്‍തതിന്‍റെ അടുത്ത ദിവസമാണ് സൈനിക വക്താവ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പൊതുവെ എല്ലാ രാജ്യങ്ങളിലും രാഷ്ട്രത്തലവന്‍മാരാണ് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുകയും ചെയ്യുക. ഇവിടെ ആരുടെ കൈയിലാണ് അധികാരമെന്ന് മാര്‍ച്ച് 24-ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇമ്രാന്‍ ഖാന്‍ അസ്വസ്ഥനായി. സൈന്യത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെങ്കിലും ഇമ്രാന്‍ ഉത്തരം നല്‍കാതെ അതിവേഗം സ്ഥലംവിടുകയായിരുന്നു. മെയ് അവസാനം പാകിസ്ഥാന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്ന് 97 പേര്‍ മരിച്ച സംഭവത്തില്‍ സൈനിക നേതൃത്വത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് വ്യോമഗതാഗത മന്ത്രി ഘുലാം സര്‍വര്‍ ഖാന്‍ സ്വീകരിച്ചത്. സൈന്യത്തിലെ നിലവിലുള്ളവരും വിരമിച്ചവരുമായ ഓഫീസര്‍മാര്‍ ഉന്നത പദവികളിലെത്തുന്നതോടെ ഇമ്രാന്‍ ഖാന്‍റെ അധികാരം കുറഞ്ഞുവരികയാണ്. പാകിസ്ഥാന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ഇമ്രാന്‍ ഖാന്‍ കൂടുതല്‍ സമ്മര്‍ദത്തിലാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (15 minutes ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (25 minutes ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (32 minutes ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (1 hour ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (1 hour ago)

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം ; ലോക ഹൃദയ ദിനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

വ്യാജ പാകിസ്ഥാൻ ഫുട്ബോൾ ടീം  (1 hour ago)

റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്തു  (1 hour ago)

ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരം ; 'ആയുഷ് മേഖലയില്‍ നടപ്പിലാക്കിയ വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍' എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമാക്കിയതെന്ന് ആരോഗ്യ വകുപ്പ്  (1 hour ago)

കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് മീറ്റ് ദ് ലീഡര്‍ പദ്ധതികള്‍ പോലുള്ളവ ബിജെപി സംഘടിപ്പിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് മോ  (2 hours ago)

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേല  (2 hours ago)

ഭര്‍ത്താവിന്റെ ബന്ധുവിന്റെ കൂടോത്രം,ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി മോഹിനി..! രക്ഷിച്ചത് ജീസസിലുള്ള വിശ്വാസം  (3 hours ago)

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM  (3 hours ago)

Malayali Vartha Recommends