Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സര്‍ക്കാരിന് മേല്‍ സൈന്യം; പാകിസ്ഥാനില്‍ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്

10 JUNE 2020 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

പാകിസ്ഥാനില്‍ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണത്തില്‍ സ്വാധീനം കുറയുകയാണെന്നും ജനപ്രീതി ഇടിയുകയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന് മേല്‍ സൈന്യം പിടിമുറുക്കുകയാണ്. ജനാധിപത്യം അധികനാള്‍ വാഴാത്ത പാകിസ്ഥാന്‍ ഒരിക്കല്‍ക്കൂടി പട്ടാള ഭരണത്തിലേക്ക് പോകാനുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്. സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഇമ്രാന്‍ ഖാന്‍റെ ജനപ്രീതി കുറയാനിടയാക്കിയത്. ഇമ്രാന്‍റെ പാര്‍ട്ടിയില്‍ വര്‍ധിക്കുന്ന അഴിമതിയും സഖ്യകക്ഷികളെ ചൊടിപ്പിക്കുന്നുണ്ട്. പാര്‍ലമെന്‍റില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഇമ്രാന്‍ ഖാന് സഖ്യകക്ഷികളുടെ പിന്തുണയില്ലെങ്കില്‍ അധികാരം നഷ്‍ടമാകും.

പാകിസ്ഥാനെ സംബന്ധിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുകയെന്നത് പുതിയ കാര്യമല്ല. എല്ലാ കാലത്തും സൈന്യം തന്നെയാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ അധികാരകേന്ദ്രം. ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കൂടുതല്‍ കാലം ഭരിച്ചത് പട്ടാളം നേരിട്ട് തന്നെയാണ്. 2018-ല്‍ അധികാരത്തിലെത്തിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍, പുതിയ പാകിസ്ഥാനാണ് വാഗ്‍ദാനം ചെയ്‍തിരുന്നു. പട്ടാളത്തിന്‍റെ ഇടപെടലുകളില്ലാത്ത തികഞ്ഞ ജനാധിപത്യ ഭരണമായിരുന്നു ഖാന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇമ്രാന്‍ സര്‍ക്കാരിന് മേല്‍ സൈന്യത്തിന്‍റെ പിടി മുറുകിവരുന്നതാണ് ഇപ്പോള്‍ കാണാനാകുന്നത്. പ്രധാനപ്പെട്ട നിരവധി പദവികളില്‍ സൈന്യത്തിലെ ഉന്നതരാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാന്‍ സര്‍ക്കാരിലെ സുപ്രധാനമായ ഡസനിലേറെ പദവികളില്‍ നിലവില്‍ സൈന്യത്തിലെ ഉന്നതരാണുള്ളത്. രാജ്യത്തിന്‍റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയുടെയും ഊര്‍ജ വിഭാഗത്തിന്‍റെയും നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തലപ്പത്ത് സൈനിക ഉദ്യോഗസ്ഥരാണ്. ഈ മൂന്ന് നിയമനങ്ങളും നടന്നിരിക്കുന്നത് രണ്ട് മാസത്തിനിടെയാണ്. നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത്. റിട്ട. ലഫ്റ്റനന്‍റ് ജനറല്‍ അസിം സലീം ബ‍ജ്‍വയാണ് ഇമ്രാന്‍ ഖാന്‍റെ പുതിയ കമ്മ്യൂണിക്കേഷന്‍ ഉപദേഷ്‍ടാവ്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ബജ്‍വ തന്നെയാണ്.

2008-ല്‍ അവസാനിച്ച പര്‍വെസ് മുഷറഫിന്‍റെ ഏകാധിപത്യ ഭരണത്തിന്‍റെ ഭാഗമായിരുന്ന 12 പേരാണ് നിലവില്‍ പാക് സര്‍ക്കാരില്‍ ഉന്നത പദവികള്‍ വഹിക്കുന്നത്. ആഭ്യന്തര മന്ത്രി ഇജാസ് ഷാ, ഇമ്രാന്‍ ഖാന്‍റെ സാമ്പത്തിക ഉപദേഷ്‍ടാവ് അബ്‍ദുള്‍ ഹഫീസ് ഷെയ്ഖ് തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. സൈന്യത്തിന് പ്രാധാന്യം നല്‍കുന്നതിനെ പിന്തുണയ്ക്കുന്നവര്‍ പൊതുസമൂഹത്തിലുമുണ്ട്. സര്‍ക്കാരിന്‍റെ സിവിലിയന്‍ ഉപദേഷ്‍ടാവും നയാ പാകിസ്ഥാന്‍ ഹൗസിങ് പ്രോഗ്രാം അംഗവുമായ സയ്ഘാം റിസ്‍വി ഉള്‍പ്പെടെയുള്ളവര്‍ അങ്ങനെയുള്ളവരാണ്. സൈന്യത്തിന് മികച്ച സംവിധാനമുണ്ടെന്നും അവര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുമെന്നുള്ള തോന്നലാണ് പൊതുവെ ഉണ്ടാകുന്നതെന്ന് 10 വര്‍ഷം ലോക ബാങ്കില്‍ പ്രവര്‍ത്തിച്ച റിസ്‍വി പറയുന്നു.

കൊവിഡ് വ്യാപനം ഇമ്രാന്‍ ഖാന്‍ നേരിട്ട രീതിയില്‍ സൈന്യം അസംതൃപ്‍തി വ്യക്തമാക്കിയിട്ടുണ്ട്. ഈ അതൃപ്‍തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൈനിക ഓഫീസര്‍മാര്‍ നേരിട്ട ഏറ്റെടുക്കാന്‍ കാരണം. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, പഞ്ചാബിലെ ഭരണ പ്രതിസന്ധി തുടങ്ങിയവ ഇമ്രാന്‍ കൈകാര്യം ചെയ്‍ത രീതിയിലും സൈന്യത്തിന് അതൃപ്‍തിയുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാരിന്‍റെ നയരൂപീകരണത്തില്‍ സൈന്യം കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ തുടങ്ങിയിരുന്നു. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടി സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‍വ ഉന്നത വ്യവസായികളെ സ്വന്തം നിലയില്‍ കണ്ടിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ബജ്‍വയ്ക്ക് മുന്ന് വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാന്‍ പാക് പാര്‍ലമെന്‍റ് തീരുമാനിച്ചത്. 2019 നവംബറിലായിരുന്നു ബജ്‍വയുടെ കാലാവധി അവസാനിച്ചത്. കാലാവധി നീട്ടിയതിന് പുറമെ അദ്ദേഹത്തെ സര്‍ക്കാരിന്‍റെ സാമ്പത്തിക ബോര്‍ഡില്‍ അംഗമാക്കുകയും ചെയ്‍തു.

രാജ്യത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് സൈന്യത്തിലെ ഉന്നതരാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും സൈന്യത്തിന്‍റെ വക്താവാണ്. ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്‍തതിന്‍റെ അടുത്ത ദിവസമാണ് സൈനിക വക്താവ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പൊതുവെ എല്ലാ രാജ്യങ്ങളിലും രാഷ്ട്രത്തലവന്‍മാരാണ് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുകയും ചെയ്യുക. ഇവിടെ ആരുടെ കൈയിലാണ് അധികാരമെന്ന് മാര്‍ച്ച് 24-ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇമ്രാന്‍ ഖാന്‍ അസ്വസ്ഥനായി. സൈന്യത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെങ്കിലും ഇമ്രാന്‍ ഉത്തരം നല്‍കാതെ അതിവേഗം സ്ഥലംവിടുകയായിരുന്നു. മെയ് അവസാനം പാകിസ്ഥാന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്ന് 97 പേര്‍ മരിച്ച സംഭവത്തില്‍ സൈനിക നേതൃത്വത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് വ്യോമഗതാഗത മന്ത്രി ഘുലാം സര്‍വര്‍ ഖാന്‍ സ്വീകരിച്ചത്. സൈന്യത്തിലെ നിലവിലുള്ളവരും വിരമിച്ചവരുമായ ഓഫീസര്‍മാര്‍ ഉന്നത പദവികളിലെത്തുന്നതോടെ ഇമ്രാന്‍ ഖാന്‍റെ അധികാരം കുറഞ്ഞുവരികയാണ്. പാകിസ്ഥാന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ഇമ്രാന്‍ ഖാന്‍ കൂടുതല്‍ സമ്മര്‍ദത്തിലാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (7 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (20 minutes ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (29 minutes ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (35 minutes ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (1 hour ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (3 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (4 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (4 hours ago)

അവസാന ഓഡിയോ സന്ദേശം..  (4 hours ago)

COURT പൊരിഞ്ഞ അടി  (5 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (5 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (5 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (5 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

Malayali Vartha Recommends