Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ചൈന നിർമ്മിക്കുന്ന ഡ്രോണുകൾ തകർന്ന് വീഴുന്നു; ഓരോ രാജ്യത്തിനും നിര്‍മിച്ചു നല്‍കിയ പതിപ്പുകള്‍ തമ്മില്‍ ചില വ്യത്യാസങ്ങൾ ; ഒറ്റ നോട്ടത്തില്‍ അവയെ വേര്‍തിരിച്ചറിയാൻ സാധിക്കില്ല; പാക്ക് ഉൾപ്പടെയുള്ള രാജ്യങ്ങളെ ചൈന ചതിച്ചു ?

18 AUGUST 2020 01:56 PM IST
മലയാളി വാര്‍ത്ത

കൂടെ നിൽക്കുന്ന പാക്ക് ഉൾപ്പടെയുള്ള രാജ്യങ്ങളെ ചൈന ചതിച്ചുവോ? ആരെയും സംശയിപ്പിക്കുന്ന ഈ ചോദ്യത്തിന് പിന്നിൽ കഴമ്പുണ്ട് ..... കാരണം ഡ്രോണുകള്‍ തകർന്നു വീഴുന്നുഎന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ചെന്ന് നിൽക്കുന്നത് ഈ കാര്യത്തിലാണ് ....പാക്ക് ഉൾപ്പടെയുള്ള രാജ്യങ്ങളെ ചൈന ചതിച്ചു എന്ന് തന്നെയാണ് ഡ്രോണുകള്‍ തകർന്നു വീഴുന്ന സത്യാവസ്ഥ വിരൽ ചൂണ്ടുന്നതും ..... ചൈനയുടെ പീപിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ ഫോഴ്‌സ് ആളില്ലാ വിമാനങ്ങളുടെയും (യുഎവി), ആളില്ലാ വ്യോമ യുദ്ധ വിമാനങ്ങളുടെയും (യുസിഎവി) കാര്യത്തില്‍ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത് എന്നാണ് പൊതുവെയുള്ള സംസാരം . എന്നാല്‍, ചൈനയില്‍ നിന്ന് യുഎവികളോ, യുസിഎവികളോ വാങ്ങിയിട്ടുള്ള പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങള്‍ക്കെല്ലാം ഒരു ലജ്ജിപ്പിക്കുന്ന പ്രശ്‌നമുണ്ട്- അവ പൊടുന്നനെ ആകാശത്തുനിന്നു താഴെവീഴും എന്നതാണ്.

ഈ മേഖലയില്‍ സാങ്കേതിവിദ്യപരമായി വന്‍ മുന്നേറ്റം നടന്നിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് ഹൈനാനില്‍ (Hainan) 2001ല്‍ നടന്ന സംഭവം. അമേരിക്കന്‍ നാവികസേനയുടെ ഇപി-3ഇ ഏറിയസ് 2 ഇന്റലിജന്‍സ് എയര്‍ക്രാഫ്റ്റിനെ, പിഎല്‍എഎഎഫ് ജെ8 വിമാനം ഹെയ്ാനന്‍ ദ്വീപിലെ ലിങ്ഷുയി എയര്‍പോര്‍ട്ടിലേക്ക് ബലമായി ഇറക്കി.ഈ വിമാനം ചൈന രണ്ടാഴ്ചക്കാലം വിട്ടുകൊടുത്തില്ല. സൈനികരെ വാഷിങ്ടണിലേക്ക് തിരിച്ചയച്ചു . ഈ സമയത്തിനുള്ളില്‍ ചൈനീസ് എൻജിനീയര്‍മാര്‍ അതിലെ സങ്കീര്‍ണ്ണമായ ഇലക്ട്രോണിക്‌സ് ഭാഗങ്ങളെക്കുറിച്ചെല്ലാം, അവരുടെ കുപ്രസിദ്ധമായ റിവേഴ്‌സ് എൻജിനീയറിങ് വിദ്യകള്‍ ഉപയോഗിച്ച് പഠിച്ചെടുത്തു . മാത്രമല്ല ഇറാന്‍ സേന അമേരിക്കയുടെ അതീവ രഹസ്യാത്മക സ്വഭാവമുള്ള ഡ്രോണായ യുഎസ്എഫ് ആര്‍ക്യൂ-170 സെന്റിനല്‍ തങ്ങളുടെ കാഷ്മാര്‍ നഗരിത്തിനു മുകളിലൂടെ പറന്ന് ആണവ മേഖലകള്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, ചൈന താഴെവീഴ്ത്തുകയുണ്ടായി. ഈ ഡ്രോണിന്റെ ഇലക്ട്രോണിക്‌സ് ഇറാന്‍ ചൈനയ്ക്കു വിറ്റതായും വാര്‍ത്തകൾ പരന്നിരുന്നു.

ഇതൊക്കെയാണെങ്കിലും, ചൈനയുടെ സിഎച്-4ബി യുസിഎവി സ്‌പെഷ്യല്‍ പതിപ്പ് പല രാജ്യങ്ങള്‍ക്കും നല്‍കുകയും ചെയ്തു. . പാക്കിസ്ഥാന്‍, ഇറാഖ്, ഈജിപ്ത്, സൗദി അറേബ്യ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇവ വാങ്ങിയത്. സിഎച്-4, ചൈന എയ്‌റോസ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷനാണ് നിര്‍മിക്കുന്നത്. ഇത് രാജ്യത്തിന്റെ റെയ്ന്‍ബോ സീരിസ് എയര്‍ക്രാഫ്റ്റ് ഗണത്തിലാണ് പെടുത്തുന്നത്. ഈ യുഎവിയും അമേരിക്കയുടെ എംക്യൂ-9 ഏതാണ്ട് സമാനമാണ്. എംക്യൂ-9ന് താഴെയുള്ള വെന്‍ട്രല്‍ ഫിനുകള്‍ സിഎച്-4ന് ഇല്ല. ഇതിന്റെ വ്യത്യസ്ത പകര്‍പ്പുകള്‍ ചൈന വിവിധ രാജ്യങ്ങള്‍ക്ക് വിറ്റുവരികയായിരുന്നു. ഓരോ രാജ്യത്തിന്റെയും ആവശ്യവും അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന പണവും അറിഞ്ഞാണ് ചൈന ഇതു നിര്‍മിച്ചു കൊടുത്തിരുന്നത്. ഓരോ രാജ്യത്തിനും നിര്‍മിച്ചു നല്‍കിയ പതിപ്പുകള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെങ്കിലും, ഒറ്റ നോട്ടത്തില്‍ അവയെ വേര്‍തിരിച്ചറിയാനൊന്നും സാധ്യവുമല്ല.
ഈ യുഎവിക്ക് 5,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 14 മുതല്‍ 30 മണിക്കൂര്‍ വരെ പറക്കാനുള്ള ശേഷിയും ഉണ്ട്. എത്ര ഭാരമാണ് (സ്‌ഫോടകവസ്തുക്കള്‍) കൊണ്ടുപോകുന്നതിനെ ആശ്രയിച്ചാണ് ഇവയുടെ പറക്കല്‍ ശേഷി ഉള്ളത് . ഇവയ്ക്ക് മുകളില്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ഡോം ഉള്ളതിനാല്‍, അവയെ റിമോട്ടായി നിയന്ത്രിക്കാം. നാലു ഹാര്‍ഡ് പോസ്റ്റുകളുള്ള യുഎസിവിക്ക്, ലഞ്ചിയന്‍-7,ബ്ലൂ ആരോ-7 ലേസര്‍ ഗൈഡഡ് ബോംബുകള്‍ തുടങ്ങിയവ വഹിക്കാനാകും. ജിപിഎസ് നാവിഗേഷനിലൂടെ കിറുകൃത്യമായി ആളുകളെ വധിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ


വിവിധ രാജ്യങ്ങളില്‍ ഇത്തരത്തില്‍ സംഭവിച്ച പല അപകടങ്ങളുടെയും ശരിയായ കാരണം ഈ രാജ്യങ്ങളുമായി ചൈന ഉണ്ടാക്കിയ കരാറിലെ സംശയാസ്പദമായ വ്യവസ്ഥകകളാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് ഒരു പ്രത്യേക വകഭേദത്തിനു വേണ്ടിയാണ് . പക്ഷെ അതിനേക്കാള്‍ കുറഞ്ഞ വകഭേദമായിരിക്കും ചൈന എത്തിക്കുന്നത് . വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അടിയന്തരമായി ഉപയോഗിക്കേണ്ടതിനാല്‍ അവര്‍ക്ക് കിട്ടുന്നതു വാങ്ങാനല്ലാതെ നിര്‍വാഹമില്ല. അള്‍ജിരിയയ്ക്ക് ലിബിയയിലും പാക്കിസ്ഥാനിലും മറ്റും സാഹചര്യങ്ങള്‍ വഷളാകുന്നതിനാല്‍ ഇതു കൂടിയേ തീരുമായിരുന്നുള്ളു എന്നതിനാലാണ് ചൈന അത് അവരുടെ തലയില്‍ കെട്ടിവച്ചതെന്നു കരുതപ്പെടുന്നു.

വിറ്റുകഴിഞ്ഞാല്‍ സ്‌പെയര്‍ പാര്‍ട്‌സ് നല്‍കുന്ന ശീലവും ചൈനയ്ക്കില്ല. പകരം ഇടനിലക്കാര്‍ ഈ രാജ്യങ്ങളിലെത്തി, പകരം കൂടുതല്‍ നല്ല ഒരെണ്ണം വാങ്ങുന്നതാണ് ഉചിതമെന്നു പറഞ്ഞുകൊണ്ടിരക്കും. ചൈന പല ആഫ്രിക്കന്‍ രാജ്യങ്ങളെയും ചൂഷണം ചെയ്യുകയായിരുന്നുവെന്നും അവര്‍ക്ക് യാതൊരു ധാര്‍മിക നിലപാടുകളും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ രണ്ടു കൂട്ടര്‍ക്കും ആയുധം വിറ്റു കാശുവാങ്ങാന്‍ യാതൊരു മടിയുമില്ലാത്ത രാജ്യമാണ് ചൈന എന്നാണ് ഉയരുന്ന മറ്റൊരു ആരോപണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (5 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (5 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (6 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (6 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (6 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (6 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (7 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (8 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (8 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (8 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (8 hours ago)

Malayali Vartha Recommends