Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ കോടതി വിധി ഇന്ന്...


നി‌ർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം... അതിന് വ്യക്തമായ ദിശാബോധം ആവശ്യം, സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം.... എ.ഐ സംയുക്ത പദ്ധതി തയ്യാറാക്കാനായി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...

രാജ്യങ്ങൾക്കെതിരെയുള്ള ജൈവായുധമായി അമേരിക്ക കൊതുകുകളെ ഉപയോഗിക്കുന്നുണ്ടോ ?അങ്ങ്നെയൊരു യാഥാർഥ്യം ലോകത്തിനു മുന്നിൽ മറച്ചുവയ്ക്കപ്പെടുന്നതാണോ ? യുഎസ്–ക്യൂബ സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്ന 1980കളിൽ അത്തരമൊരു ജൈവായുധം യുഎസ് പ്രയോഗിച്ചുവെന്ന് ഇന്നും ക്യൂബ വിശ്വസിക്കുന്നു; തെളിവുകളുടെ പിൻബലത്തോടെ

20 AUGUST 2020 01:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.. തങ്ങളുടെ പ്രധാന ആണവ നിലയങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാൻ ഇറാൻ..കൂടുതൽ പാറകളും മണ്ണും നിരത്തി സംരക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്...

റംസാൻ മാസത്തിൽ ഇറാനിൽ തീമഴ പെയ്യിക്കാൻ തന്നെ അമേരിക്ക..ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.. ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ്..

ആശങ്കയോടെ മിഡില്‍ ഈസ്റ്റ്... ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ വൻ സൈനിക വിന്യാസം, യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജം, സമ്പൂർണ യുദ്ധത്തിന് സർവ്വം സജ്ജമാക്കി ട്രംപ്; വൻ യുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ

ഇറാൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക

രാജ്യങ്ങൾക്കെതിരെയുള്ള ജൈവായുധമായി അമേരിക്ക കൊതുകുകളെ ഉപയോഗിക്കുന്നുണ്ടോ ?അങ്ങ്നെയൊരു യാഥാർഥ്യം ലോകത്തിനു മുന്നിൽ മറച്ചുവയ്ക്കപ്പെടുന്നതാണോ ? യുഎസ്–ക്യൂബ സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്ന 1980കളിൽ അത്തരമൊരു ജൈവായുധം യുഎസ് പ്രയോഗിച്ചുവെന്ന് ഇന്നും ക്യൂബ വിശ്വസിക്കുന്നു; തെളിവുകളുടെ പിൻബലത്തോടെ . യുഎസിന്റെ മുൻകാല പ്രവർത്തനങ്ങളിൽ അത്തരമൊരു ആരോപണത്തിനു ശക്തിപകരുന്ന തെളിവുകൾ ശക്തമായി നിലനിൽക്കുന്നു. 


1981ലാണ് ക്യൂബയിൽ പ്രത്യേകതരം ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തത്. തലച്ചോറിനെ ഉൾപ്പെ‌ടെ ബാധിക്കുന്ന ഈ പനി കാരണം അന്നു ക്യൂബയ്ക്കു നഷ്ടമായത് 158 ജീവനുകൾ . അതിൽ 101 പേരും കുട്ടികൾ. അപ്രതീക്ഷിതമായി ഡെങ്കിപ്പനി അക്കാലത്ത് ക്യൂബ സംശയത്തോടെ കണ്ടു . ആരോഗ്യ മേഖലയിൽ രാജ്യം മുന്നിട്ടുനിൽക്കുന്ന സമയം കൂടിയായിരുന്നു അത്. ആരോഗ്യ രംഗത്തെ ജൈവസാങ്കേതികതയിലും ക്യൂബ ശ്രദ്ധയൂന്നിയ നാളുകൾ. തുടക്കം മുതൽ ക്യൂബയുടെ സംശയം അമേരിക്കയുടെ നേർക്കായിരുന്നു. എന്നാൽ ആരോഗ്യരംഗത്തെ വീഴ്ച മറയ്ക്കാൻ ക്യൂബ മനഃപൂർവം കെട്ടിച്ചമച്ചതാണിതെന്നായിരുന്നു അമേരിക്കയുടെ ആരോപണം. വാദം വിവാദത്തിലേക്കു വഴിമാറിയതോട‌െ സംഭവത്തെപ്പറ്റി ക്യൂബ അന്വേഷണത്തിനും ഉത്തരവിട്ടു.

 

1950കളിൽ യുഎസ് നടത്തിയ മൂന്നു പരീക്ഷണങ്ങളാണ് ഡെങ്കി പരത്തുന്ന കൊതുകുകളുടെ വിതരണം സംബന്ധിച്ച് ക്യൂബയിൽ സംശയം ഉണ്ടായത് . 1955ലെ ഓപറേഷൻ ബിഗ് ബസ്സ്, ഓപറേഷൻ ബിഗ് ഇച്ച്, ഓപറേഷൻ ഡ്രോപ് കിക്ക് എന്നിവയായിരുന്നു അത്. പേരുകൾ പോലെത്തന്നെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു മൂന്നു പരീക്ഷണങ്ങളും. മഞ്ഞപ്പനി പരത്തുന്ന കൊതുകുകളെ ആയുധങ്ങളിൽ ഉപയോഗിക്കാനാകുമോ എന്നു പരീക്ഷിക്കുന്നതായിരുന്നു ബിഗ് ബസ്സ്, ഡ്രോപ് കിക്ക് ഓപറേഷനുകൾ. എലിച്ചെള്ളിനെ ക്ലസ്റ്റർ ബോംബുകളിലൂടെ വിതരണം ചെയ്യാനാകുമോ എന്നു പരീക്ഷിക്കുന്നതായിരുന്നു ഓപറേഷൻ ബിഗ് ഇച്ച്.

1954ലും 1956ലും ജോർജിയയിലും ഫ്ലോറിഡയിലുമായിരുന്നു വിമാനങ്ങളിൽനിന്ന് ‘കറുത്ത മഴയായി’ കൊതുകിൻ കൂട്ടം പറന്നിറങ്ങിയത്. എന്നാൽ ഇവയിലൊന്നു പോലും രോഗം പരത്താൻ ശേഷിയുള്ളതായിരുന്നില്ല. കൊതുകുകളുടെ വിതരണം, എത്ര ദൂരേക്ക് അവയെത്തി, മനുഷ്യനെ കടിക്കുന്നുണ്ടോ, എത്ര നേരം വരെ ജീവിക്കാനാകുന്നു തുടങ്ങിയ കാര്യങ്ങളറിയുകയായിരുന്നു ലക്ഷ്യം. കൊതുകുകളിലെ ഏറ്റവും അപകടകാരികളിലൊന്നായ ഈഡിസ് ഈജിപ്തിയെയാണു പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇവയുടെ രോഗവാഹകശേഷി നശിപ്പിച്ച ശേഷമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.

 

 

ഇ14 ബോംബുകളിൽ നിറച്ചായിരുന്നു 3.3 ലക്ഷത്തിലേറെ കൊതുകുകളെ 300 അടി ഉയരത്തിൽനിന്ന് ഭൂമിയിലേക്ക് അയച്ചത്. വിയറ്റ്നാം യുദ്ധകാലത്ത് ജൈവായുധ പ്രയോഗത്തിന് അമേരിക്ക വികസിപ്പിച്ചതായിരുന്നു ഇത്തരം ബോംബുകൾ. ചെറുബോംബുകളായി താഴേക്കു പതിച്ച് പാരച്യൂട്ടുകളുടെ സഹായത്തോടെ വിശാലമായ പ്രദേശത്ത് പ്രാണികളെ ‘വിതയ്ക്കാൻ’ ശേഷിയുള്ളവയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ വിമാനത്തിൽനിന്ന് നേരിട്ട് താഴേക്കു വിട്ടാൽ എത്രമാത്രം കൊതുകുകൾ ജീവനോടെ നിലനിൽക്കും, കാറ്റിന്റെ സഹായത്താൽ എത്രമാത്രം ദൂരേക്ക് ഇവയെത്തും തുടങ്ങിയ കാര്യങ്ങളാണ് ഓപറേഷൻ ബിഗ് ബസ്സിലൂടെ പരിശോധിച്ചത്. 10 ലക്ഷത്തോളം കൊതുകുകളെ ഉൽപാദിപ്പിച്ചവയിൽ ശേഷിച്ചവയെ ബോംബുകളിൽ എങ്ങനെ ജീവൻ നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്ന പരീക്ഷണത്തിനു വേണ്ടിയാണ് ഉപയോഗിച്ചത്.


1956 ഏപ്രിൽ–നവംബർ സമയത്താണ് യുഎസ് ആർമിയിലെ കെമിക്കൽ കോറിന്റെ നേതൃത്വത്തിൽ ഓപറേഷൻ ഡ്രോപ് കിക്ക് നടത്തിയത്. ജൈവായുധമായി പ്രാണികളെ വിവിധ യുദ്ധകേന്ദ്രങ്ങളിൽ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുകയായിരുന്നു ലക്ഷ്യം. ജോർജിയയിലെ സാവന്നയിലെ ഒരു റെസിഡൻഷ്യൽ ഏര്യയിലേക്കായിരുന്നു കൊതുകുകളെ തുറന്നുവിട്ടത്. ഇവയിൽ എത്രമാത്രം കൊതുകുകൾ വീടിന് അകത്തെത്തി മനുഷ്യനെ കടിച്ചു എന്നും പരിശോധിച്ചു. ഒറ്റദിവസംതന്നെ ഒട്ടേറെ പേരെ കൊതുക് കടിച്ചതായും കണ്ടെത്തി.

ലബോറട്ടറി പരീക്ഷണത്തിനിടെ പുറത്തെത്തിയ വൈറസാണ് ക്യൂബയിൽ രോഗം വിതച്ചതെന്ന അമേരിക്കൻ വാദം അക്കാലത്തുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എല്ലാ വൈറസുകൾക്കും ഒരേ ജനിതകഘടനയാകേണ്ടതായിരുന്നു. ക്യൂബയിൽ കണ്ടെത്തിയവയിലെല്ലാം സ്വാഭാവിക ജനിതകമാറ്റമുണ്ടായിരുന്നു. അതിനാൽതന്നെ ആ വാദത്തിനു പ്രസക്തിയില്ലാതെയുമായി. ക്യൂബയുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന ഫിഡൽ കാസ്ട്രോയെയും അവിടുത്തെ ഭരണകൂടത്തെയും തകർക്കുകയെന്ന ലക്ഷ്യത്തോ‌ടെ അക്കാലത്ത് ഒമേഗ 7 എന്ന ഭീകരസംഘം യുഎസിലുണ്ടായിരുന്നു. ഇതിലെ പ്രധാനനേതാവായ എഡ്വേഡോ അരോസിനയുടെ യുഎസ് കോടതിയിലെ വിചാരണയ്ക്കിടെ പറഞ്ഞിട്ടുണ്ട്, 1980ൽ ക്യൂബയിൽ പ്രത്യേകതരം രോഗാണുവിനെ വിന്യസിക്കുന്ന അമേരിക്കൻ ഓപറേഷനില്‍ താനും പങ്കാളിയായിരുന്നെന്ന്. എന്നാൽ അയാൾക്കെതിരെ മറ്റു വിവാദ കേസുകള്‍ ഏറെയുണ്ടായിരുന്നതിനാൽ ഈ വെളിപ്പെടുത്തലിനു കാര്യമായ പ്രാധാന്യം ലഭിച്ചതുമില്ല. ഇപ്പോൾ ക്യൂബയിലെ ഡെങ്കിപ്പനി ദുരന്തം കഴിഞ്ഞ് നാലു പതിറ്റാണ്ടായിരിക്കുന്നു. പ്രതിസ്ഥാനത്ത് അമേരിക്കയാണെന്ന് ക്യൂബ ആവർത്തിക്കുമ്പോഴും യാഥാർഥ്യം ഇന്നും അജ്ഞാതമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ കാര്യങ്ങളിൽ വിജയം, രാഷ്ട്രീയ നേട്ടം! മകരം രാശിക്കാർക്ക് ഇന്ന് ഉജ്ജ്വല സമയം!  (1 hour ago)

സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം.  (2 hours ago)

സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശം  (2 hours ago)

5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി...  (3 hours ago)

ശ്രീലങ്ക എ വനിതാ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യ എ വനിതാ ടീം വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടി20 പോരാട്ടത്തിന്റെ ഫൈനലിൽ..  (3 hours ago)

എടോ പിണറായി കൊടിവച്ച കാറിൽ കിടന്നേ മരിക്കത്തുള്ളോ.. ദേ ഇത് കണ്ട് പഠിക്ക് 42 മണിക്കൂറത്തെ കലിപ്പ് പലിശ സഹിതം തീർത്ത് രാഹുൽ  (3 hours ago)

വായുവിന്റെ ഗുണനിലവാരം 'മോശം' വിഭാഗത്തിലെത്തി...  (3 hours ago)

ഉ​ത്​പാ​ദ​ന​കു​റ​വി​ന് പു​റ​മെ ഡി​മാ​ൻ​ഡ് വർദ്ധിച്ചു... പൈ​നാ​പ്പി​ൾ വി​ല കു​തി​ക്കു​ന്നു  (3 hours ago)

തൃപ്പൂണിത്തറയിൽ ബാബു ചേട്ടന്റെ വിജയം സന്തോഷം നൽകിയത്; ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്; കെ ബാബുവിനെക്കുറിച്ച് ര  (4 hours ago)

സ്വർണവിലയിൽ ഇടിവ്... പവന് 800 രൂപയുടെ കുറവ്  (4 hours ago)

സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ടി ര​ണ്ടു പേ​ർ മ​രി​ച്ചു...  (4 hours ago)

ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും  (4 hours ago)

ഗൃഹനാഥന് ദാരുണാന്ത്യം...  (4 hours ago)

പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അമ്മയും മകളും മരിച്ചു...  (4 hours ago)

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....  (5 hours ago)

Malayali Vartha Recommends