Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രാജ്യങ്ങൾക്കെതിരെയുള്ള ജൈവായുധമായി അമേരിക്ക കൊതുകുകളെ ഉപയോഗിക്കുന്നുണ്ടോ ?അങ്ങ്നെയൊരു യാഥാർഥ്യം ലോകത്തിനു മുന്നിൽ മറച്ചുവയ്ക്കപ്പെടുന്നതാണോ ? യുഎസ്–ക്യൂബ സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്ന 1980കളിൽ അത്തരമൊരു ജൈവായുധം യുഎസ് പ്രയോഗിച്ചുവെന്ന് ഇന്നും ക്യൂബ വിശ്വസിക്കുന്നു; തെളിവുകളുടെ പിൻബലത്തോടെ

20 AUGUST 2020 01:56 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..

മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ...

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:

പതിനാലാം വയസില്‍ കോഡിംഗിനോട് തോന്നിയ താല്‍പര്യം: ഇന്ന് ഇരുപത്തഞ്ചുകാരനെ കോടീശ്വരനാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി

രാജ്യങ്ങൾക്കെതിരെയുള്ള ജൈവായുധമായി അമേരിക്ക കൊതുകുകളെ ഉപയോഗിക്കുന്നുണ്ടോ ?അങ്ങ്നെയൊരു യാഥാർഥ്യം ലോകത്തിനു മുന്നിൽ മറച്ചുവയ്ക്കപ്പെടുന്നതാണോ ? യുഎസ്–ക്യൂബ സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്ന 1980കളിൽ അത്തരമൊരു ജൈവായുധം യുഎസ് പ്രയോഗിച്ചുവെന്ന് ഇന്നും ക്യൂബ വിശ്വസിക്കുന്നു; തെളിവുകളുടെ പിൻബലത്തോടെ . യുഎസിന്റെ മുൻകാല പ്രവർത്തനങ്ങളിൽ അത്തരമൊരു ആരോപണത്തിനു ശക്തിപകരുന്ന തെളിവുകൾ ശക്തമായി നിലനിൽക്കുന്നു. 


1981ലാണ് ക്യൂബയിൽ പ്രത്യേകതരം ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തത്. തലച്ചോറിനെ ഉൾപ്പെ‌ടെ ബാധിക്കുന്ന ഈ പനി കാരണം അന്നു ക്യൂബയ്ക്കു നഷ്ടമായത് 158 ജീവനുകൾ . അതിൽ 101 പേരും കുട്ടികൾ. അപ്രതീക്ഷിതമായി ഡെങ്കിപ്പനി അക്കാലത്ത് ക്യൂബ സംശയത്തോടെ കണ്ടു . ആരോഗ്യ മേഖലയിൽ രാജ്യം മുന്നിട്ടുനിൽക്കുന്ന സമയം കൂടിയായിരുന്നു അത്. ആരോഗ്യ രംഗത്തെ ജൈവസാങ്കേതികതയിലും ക്യൂബ ശ്രദ്ധയൂന്നിയ നാളുകൾ. തുടക്കം മുതൽ ക്യൂബയുടെ സംശയം അമേരിക്കയുടെ നേർക്കായിരുന്നു. എന്നാൽ ആരോഗ്യരംഗത്തെ വീഴ്ച മറയ്ക്കാൻ ക്യൂബ മനഃപൂർവം കെട്ടിച്ചമച്ചതാണിതെന്നായിരുന്നു അമേരിക്കയുടെ ആരോപണം. വാദം വിവാദത്തിലേക്കു വഴിമാറിയതോട‌െ സംഭവത്തെപ്പറ്റി ക്യൂബ അന്വേഷണത്തിനും ഉത്തരവിട്ടു.

 

1950കളിൽ യുഎസ് നടത്തിയ മൂന്നു പരീക്ഷണങ്ങളാണ് ഡെങ്കി പരത്തുന്ന കൊതുകുകളുടെ വിതരണം സംബന്ധിച്ച് ക്യൂബയിൽ സംശയം ഉണ്ടായത് . 1955ലെ ഓപറേഷൻ ബിഗ് ബസ്സ്, ഓപറേഷൻ ബിഗ് ഇച്ച്, ഓപറേഷൻ ഡ്രോപ് കിക്ക് എന്നിവയായിരുന്നു അത്. പേരുകൾ പോലെത്തന്നെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു മൂന്നു പരീക്ഷണങ്ങളും. മഞ്ഞപ്പനി പരത്തുന്ന കൊതുകുകളെ ആയുധങ്ങളിൽ ഉപയോഗിക്കാനാകുമോ എന്നു പരീക്ഷിക്കുന്നതായിരുന്നു ബിഗ് ബസ്സ്, ഡ്രോപ് കിക്ക് ഓപറേഷനുകൾ. എലിച്ചെള്ളിനെ ക്ലസ്റ്റർ ബോംബുകളിലൂടെ വിതരണം ചെയ്യാനാകുമോ എന്നു പരീക്ഷിക്കുന്നതായിരുന്നു ഓപറേഷൻ ബിഗ് ഇച്ച്.

1954ലും 1956ലും ജോർജിയയിലും ഫ്ലോറിഡയിലുമായിരുന്നു വിമാനങ്ങളിൽനിന്ന് ‘കറുത്ത മഴയായി’ കൊതുകിൻ കൂട്ടം പറന്നിറങ്ങിയത്. എന്നാൽ ഇവയിലൊന്നു പോലും രോഗം പരത്താൻ ശേഷിയുള്ളതായിരുന്നില്ല. കൊതുകുകളുടെ വിതരണം, എത്ര ദൂരേക്ക് അവയെത്തി, മനുഷ്യനെ കടിക്കുന്നുണ്ടോ, എത്ര നേരം വരെ ജീവിക്കാനാകുന്നു തുടങ്ങിയ കാര്യങ്ങളറിയുകയായിരുന്നു ലക്ഷ്യം. കൊതുകുകളിലെ ഏറ്റവും അപകടകാരികളിലൊന്നായ ഈഡിസ് ഈജിപ്തിയെയാണു പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇവയുടെ രോഗവാഹകശേഷി നശിപ്പിച്ച ശേഷമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.

 

 

ഇ14 ബോംബുകളിൽ നിറച്ചായിരുന്നു 3.3 ലക്ഷത്തിലേറെ കൊതുകുകളെ 300 അടി ഉയരത്തിൽനിന്ന് ഭൂമിയിലേക്ക് അയച്ചത്. വിയറ്റ്നാം യുദ്ധകാലത്ത് ജൈവായുധ പ്രയോഗത്തിന് അമേരിക്ക വികസിപ്പിച്ചതായിരുന്നു ഇത്തരം ബോംബുകൾ. ചെറുബോംബുകളായി താഴേക്കു പതിച്ച് പാരച്യൂട്ടുകളുടെ സഹായത്തോടെ വിശാലമായ പ്രദേശത്ത് പ്രാണികളെ ‘വിതയ്ക്കാൻ’ ശേഷിയുള്ളവയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ വിമാനത്തിൽനിന്ന് നേരിട്ട് താഴേക്കു വിട്ടാൽ എത്രമാത്രം കൊതുകുകൾ ജീവനോടെ നിലനിൽക്കും, കാറ്റിന്റെ സഹായത്താൽ എത്രമാത്രം ദൂരേക്ക് ഇവയെത്തും തുടങ്ങിയ കാര്യങ്ങളാണ് ഓപറേഷൻ ബിഗ് ബസ്സിലൂടെ പരിശോധിച്ചത്. 10 ലക്ഷത്തോളം കൊതുകുകളെ ഉൽപാദിപ്പിച്ചവയിൽ ശേഷിച്ചവയെ ബോംബുകളിൽ എങ്ങനെ ജീവൻ നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്ന പരീക്ഷണത്തിനു വേണ്ടിയാണ് ഉപയോഗിച്ചത്.


1956 ഏപ്രിൽ–നവംബർ സമയത്താണ് യുഎസ് ആർമിയിലെ കെമിക്കൽ കോറിന്റെ നേതൃത്വത്തിൽ ഓപറേഷൻ ഡ്രോപ് കിക്ക് നടത്തിയത്. ജൈവായുധമായി പ്രാണികളെ വിവിധ യുദ്ധകേന്ദ്രങ്ങളിൽ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുകയായിരുന്നു ലക്ഷ്യം. ജോർജിയയിലെ സാവന്നയിലെ ഒരു റെസിഡൻഷ്യൽ ഏര്യയിലേക്കായിരുന്നു കൊതുകുകളെ തുറന്നുവിട്ടത്. ഇവയിൽ എത്രമാത്രം കൊതുകുകൾ വീടിന് അകത്തെത്തി മനുഷ്യനെ കടിച്ചു എന്നും പരിശോധിച്ചു. ഒറ്റദിവസംതന്നെ ഒട്ടേറെ പേരെ കൊതുക് കടിച്ചതായും കണ്ടെത്തി.

ലബോറട്ടറി പരീക്ഷണത്തിനിടെ പുറത്തെത്തിയ വൈറസാണ് ക്യൂബയിൽ രോഗം വിതച്ചതെന്ന അമേരിക്കൻ വാദം അക്കാലത്തുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എല്ലാ വൈറസുകൾക്കും ഒരേ ജനിതകഘടനയാകേണ്ടതായിരുന്നു. ക്യൂബയിൽ കണ്ടെത്തിയവയിലെല്ലാം സ്വാഭാവിക ജനിതകമാറ്റമുണ്ടായിരുന്നു. അതിനാൽതന്നെ ആ വാദത്തിനു പ്രസക്തിയില്ലാതെയുമായി. ക്യൂബയുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന ഫിഡൽ കാസ്ട്രോയെയും അവിടുത്തെ ഭരണകൂടത്തെയും തകർക്കുകയെന്ന ലക്ഷ്യത്തോ‌ടെ അക്കാലത്ത് ഒമേഗ 7 എന്ന ഭീകരസംഘം യുഎസിലുണ്ടായിരുന്നു. ഇതിലെ പ്രധാനനേതാവായ എഡ്വേഡോ അരോസിനയുടെ യുഎസ് കോടതിയിലെ വിചാരണയ്ക്കിടെ പറഞ്ഞിട്ടുണ്ട്, 1980ൽ ക്യൂബയിൽ പ്രത്യേകതരം രോഗാണുവിനെ വിന്യസിക്കുന്ന അമേരിക്കൻ ഓപറേഷനില്‍ താനും പങ്കാളിയായിരുന്നെന്ന്. എന്നാൽ അയാൾക്കെതിരെ മറ്റു വിവാദ കേസുകള്‍ ഏറെയുണ്ടായിരുന്നതിനാൽ ഈ വെളിപ്പെടുത്തലിനു കാര്യമായ പ്രാധാന്യം ലഭിച്ചതുമില്ല. ഇപ്പോൾ ക്യൂബയിലെ ഡെങ്കിപ്പനി ദുരന്തം കഴിഞ്ഞ് നാലു പതിറ്റാണ്ടായിരിക്കുന്നു. പ്രതിസ്ഥാനത്ത് അമേരിക്കയാണെന്ന് ക്യൂബ ആവർത്തിക്കുമ്പോഴും യാഥാർഥ്യം ഇന്നും അജ്ഞാതമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (3 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends