ചൈനയെ നോക്കൂ എത്ര മലിനമാണിത്. റഷ്യയെ നോക്കൂ, ഇന്ത്യയെ നോക്കൂ... മലിനമാണ് അവിടത്തെ വായു; ട്രംപിന്റെ ഇരട്ടത്താപ്പ് ; ഹൗദി മോദി കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരെഞ്ഞെടുപ്പ് വേദിയിൽ ഇന്ത്യവിരുദ്ധ പരാമർശം നടത്തിയിരുന്നു. എന്നാൽ ട്രംപിന്റെ പരാമർശത്തിൽ ഇന്ത്യ പോലും അന്താളിചിരുന്നു. ഇന്ത്യന്‍ അന്തരീക്ഷം മലിനമാണെന്ന് പറഞ്ഞതിനു ട്രംപ് പറയുകയായിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിൽ ട്രൻഡിങ്ങായി ഹൗദി മോദി ഹാഷ്ടാഗ്. '' ചൈനയെ നോക്കൂ, എത്ര മലിനമാണിത്. റഷ്യയെ നോക്കൂ, ഇന്ത്യയെ നോക്കൂ... മലിനമാണ് അവിടത്തെ വായു. പാരീസ് ചര്‍ച്ചയില്‍ നിന്ന് ഞാനിറങ്ങിവന്നത് അതുകൊണ്ടാണ്. നമ്മള്‍ ലക്ഷക്കണക്കിന് കോടി ഡോളര്‍ ചെലവഴിക്കണം. പക്ഷേ, നമ്മളോടുള്ള പ്രതികരണം മോശമാണു താനും. പാരീസ് ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നെങ്കില്‍ രാജ്യത്ത് ഒട്ടേറെപ്പേരുടെ ജോലി പോകാനും കമ്പനികള്‍ പൂട്ടാനും ഇടയാക്കിയേനെ. നീതീകരിക്കാനാവാത്തതാണത്'' എന്നാണ് ട്രംപ് പറഞ്ഞത്.എന്നാൽ ഡെമോക്രാറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിനോടുള്ള രോഷവും ട്രംപിന്റെ ഇന്ത്യാവിരുദ്ധപരാമര്‍ശത്തില്‍ നിരീക്ഷകര്‍ വായിച്ചെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വ്യക്തിപരമായ അടുപ്പം ഇന്ത്യക്കാരുടെ വോട്ടിലേറെയും തനിക്ക് നേടിത്തരുമെന്നാണ് ട്രംപ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ look at India its Filthy എന്ന പരാമർശത്തിൽ കമലാഹാരിസിനെതിരായ ട്രംപിന്റെ വികാരവും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.' ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു FilthyIndia HowdyModi ഹാഷ്ടാഗ് ട്രന്‍ഡിങ്ങിലെത്തിയത്. ഹൗദി മോദി ചടങ്ങില്‍ വെച്ച് തന്നെ ട്രംപിനു ഇതു പറഞ്ഞുകൂടായിരുന്നോ എന്ന് ചിലര്‍ ചോദിച്ചു. അതേ സമയം ഡല്‍ഹിയിലെ വായു അതീവ മലിനമാണെന്നും അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. എന്നാൽ ഇത്തരത്തിൽ ഒരു പരാമർശം ഇന്ത്യക്കെതിരെ ട്രംപ് നടത്തുമ്പോൾ അത് ഇരട്ടത്താപ്പെന്ന് അല്ലാതെ മറ്റെന്ത് വിളിക്കാനാണ് എന്ന കാര്യം ശക്തമാകുകയാണ്.
കഴിഞ്ഞ മാസം സെപ്റ്റംബറിലായിരുന്നു ഹൗഡി മോദി നടന്നത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ഹൗഡി മോജി സംഗമവേദിയിലേക്ക് പ്രധാനമന്ത്രി നരേ ന്ദ്ര മോദിയെത്തിയത് . ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രധാനമന്ത്രി മോദിക്ക് അമേരിക്കൻ ഇന്ത്യക്കാർ ടെക്സാസിൽ നൽകിയത്.അരലക്ഷത്തിലേറെ ആളുകളായിരുന്നു ഹൗഡി മോദി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ് യു എസിൽ പങ്കെടുത്ത പരിപാടിക്ക് ശേഷം ഇത്രയധികം ആളുകൾ ഒരു രാഷ്ട്രനേതാവിനെ കാണാനെത്തുന്നത് ആദ്യമായിട്ടായിരുന്നു.
https://www.facebook.com/Malayalivartha