ശുചിമുറിയിൽ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; ദോഹ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി പരിശോധിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ അടക്കം അനുവാദം കൂടാതെ പരിശോധന, കാതറീനെഖത്തറിനെതിരെ ഗുരുതര ആരോപണവുമായി ഓസ്ട്രേലിയ
ഏറ്റവും കൂടുതൽയാത്രക്കാർ ഏറ്റവും കൊടുത്ത സർവീസുകൾ. മാത്രമല്ല ഏറ്റവും കൂടുതൽ ഫേസ്ബുക് ഫോള്ളോവെർസ് ഉള്ള ഖത്തര് എയർവേസിന് എന്തുപറ്റി. കടുത്ത ആരോപണമാണ് അധികൃതര്ക്കെതിരെ ഉയരുന്നത്. നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി പരിശോധിച്ചതായി റിപ്പോർട്ട്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള 13 വനിതാ യാത്രക്കാര്‍ക്ക് ഇത്തരത്തിൽ 'അപമാനകരമായ' നടപടി നേരിടേണ്ടി വന്നത് തന്നെ.
ഖത്തറില്‍ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനത്തിലുണ്ടായിരുന്ന വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം അനുവാദം കൂടാതെ പരിശോധന നടത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിനെ തുടർന്നാണ് വിവാദങ്ങൾ തുടങ്ങുന്നത്. എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ വ്യക്തമാക്കി.
എന്നാൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ സംഭവം നിഷേധിച്ചിട്ടില്ല. നവജാത ശിശുവിനെ വിമാനത്താവളത്തില്‍ കണ്ടെത്തിയതായും ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനാലാണ് അമ്മയ്ക്കുവേണ്ടി അന്വേഷണം നടത്തിയതെന്നും എച്ച്.ഐ.എ വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തി. എന്നാൽ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞിനെക്കുറിച്ച് അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്നും വിമാനത്താവളം അധികൃതര്‍ അറിയിപ്പ് നൽകി. യുആര്‍908 വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളെയാണ് അധികൃതര്‍ വിളിച്ചുകൊണ്ടുപോയത്.
അതേസമയം തിരികെ എത്തിയപ്പോള്‍ അവരെല്ലാവരും അസ്വസ്ഥരായിരുന്നുവെന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ സംഭവിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയ വാദിക്കുകയുണ്ടായി. വിമാനത്താവളത്തില്‍ സംഭവിച്ചത് അനുചിതവും കുറ്റകരവുമാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് പറയുകയുകയുണ്ടായി.
https://www.facebook.com/Malayalivartha