Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ആകാഷയോടെ ഉറ്റു നോക്കുന്ന ഒരു തിരഞ്ഞെടുപ്പ്; നവംബർ മൂന്നിന് നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വരാൻ പോകുന്ന അമേരിക്കൻ പ്രെസിഡന്റിന്റെ നയങ്ങൾക്ക് അതീവ പ്രാധാന്യം ഉള്ള സ്ഥിതി!

02 NOVEMBER 2020 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

നവംബർ മൂന്നിന് നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പോലെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ഒരു തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഇത്ര മാത്രം ആകാഷയോടെ ഉറ്റു നോക്കുന്ന ഒരു തിരഞ്ഞെടുപ്പ് അപൂർവമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ. കാരണം ലോകത്തിന്റെ മുഴുവൻ തന്ത്രപരമായ നിയന്ത്രണം വലിയ ഒരളവോളം സ്വാധീനിക്കുന്ന ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. മാത്രമല്ല ഇന്ന് വരെയുള്ള പാരമ്പര്യ രീതികൾ അങ്ങേയറ്റം മാറ്റി മറിച്ച ഒരു വ്യക്തിയാണ് ട്രംപ് എന്നിരിക്കെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതും തിരഞ്ഞെടുക്കപ്പെടാത്തതും തമ്മിൽ വലിയ അന്തരം തന്നെയായിരിക്കും അമേരിക്കൻ നയങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വരാൻ പോകുന്ന അമേരിക്കൻ പ്രെസിഡന്റിന്റെ നയങ്ങൾക്ക് അതീവ പ്രാധാന്യം ഉള്ള സ്ഥിതിക്ക്, ഇത് ഒരു വിദേശ കാര്യം എന്നതിലപ്പുറം പല രാജ്യങ്ങളുടെയും ആഭ്യന്തര വിഷയം എന്ന തലത്തിലേക്ക് പ്രാധാന്യം അർഹിക്കുന്നതാകുന്നു.

നിലവിലുള്ള അമേരിക്കൻ പ്രെസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ആയ ഡൊണാൾഡ് ട്രംപിനെതിരേ മത്സരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടി നോമിനി ജോ ബിഡൻ ആണ് , അദ്ദേഹം ബരാക് ഒബാമയുടെ വൈസ് പ്രസിഡൻറ് എന്ന പേരിലാണ് കൂടുതൽ പ്രശസ്തൻ എങ്കിലും 1970 മുതൽ അമേരിക്കയുടെ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു വരുന്ന ആളാണ്. തിരഞ്ഞെടുപ്പ് ദിവസം തൊട്ടടുത്ത് എത്തിയ ഈ സമയത് പോളിംഗ് കമ്പനികൾ ഏത് സ്ഥാനാർത്ഥിയെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് വോട്ടർമാരോട് ചോദിച്ച് രാജ്യത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തി കഴിഞ്ഞു. ഇത്തരം എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥി ജോ ബൈഡൻ നിലവിലെ അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ വ്യക്തമായ മാർജിനിൽ മുന്നിലാണ്.

രാജ്യമെമ്പാടും ഒരു സ്ഥാനാർത്ഥി എത്രത്തോളം ജനപ്രീതിയാർജ്ജിക്കുന്നു എന്നതിന്റെ ഒരു നല്ല വഴികാട്ടിയാണ് ദേശീയ അഭിപ്രായ സർവ്വേ , എന്നാൽ പക്ഷേ അവ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനുള്ള ഒരു നല്ല മാർഗ്ഗമായിരിക്കണമെന്നില്ല പ്രേത്യേകിച്ചും അമേരിക്കയുടെ സവിശേഷമായ " ഇലക്ടറൽ കോളേജ് " തിരഞ്ഞെടുപ്പ് രീതി കണക്കിലെടുക്കുമ്പോൾ പ്രസിഡന്റ് തിരഞ്ഞെടുക്കുന്നതിന് യുഎസ് ഉപയോഗിക്കുന്ന ഇലക്ടറൽ കോളേജ് സമ്പ്രദായത്തിൽ, ഓരോ സംസ്ഥാനവും എത്ര അംഗങ്ങളെ കോൺഗ്രസ് ഹൌസ് , സെനറ്റ് എന്നിവയിലേക്ക് അയയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഒരു നിശ്ചിത എണ്ണം വോട്ടുകൾ നൽകുന്നു. ആകെ 538 ഇലക്ടറൽ കോളേജ് വോട്ടുകൾ ആണുള്ളത് , അതിനാൽ വിജയിക്കാൻ ഒരു സ്ഥാനാർത്ഥി 270 എന്ന മിനിമം എണ്ണം തികയ്ക്കണം.സാധാരണഗതിയിൽ, സംസ്ഥാനങ്ങളിലെ സാധാരണ വോട്ടർമാരുടെ വോട്ടെടുപ്പിൽ വിജയിച്ചവർക്ക് സംസ്ഥാനങ്ങൾ അവരുടെ എല്ലാ ഇലക്ടറൽ കോളേജ് വോട്ടുകളും നൽകുന്നു.

ഉദാഹരണത്തിന്, ടെക്സാസ് സംസ്ഥാനത്തിൽ ഒരു സ്ഥാനാർത്ഥി 50.1% വോട്ട് നേടിയാൽ, അവർക്ക് സംസ്ഥാനത്തെ 38 തിരഞ്ഞെടുപ്പ് വോട്ടുകൾക്കും അർഹതയുണ്ട്. മറ്റൊരു തരത്തിൽ, ഒരു സ്ഥാനാർത്ഥിക്ക് ഒരു സംസ്ഥാനത്തിൽ മൃഗീയ ഭൂരിപക്ഷം ലഭിച്ചാലും ഇതേ എണ്ണം തിരഞ്ഞെടുപ്പ് വോട്ടുകൾ നേടാൻ മാത്രമേ കഴിയൂ. ഉദാഹരണത്തിന്, 2016 ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് മത്സരത്തിൽ ഹിലരി ക്ലിന്റൺ ആയിരിന്നു അഭിപ്രായ സർവേയിൽ മുന്നിട്ടു നിന്നിരുന്നത് മാത്രമല്ല തിരഞ്ഞെടുപ്പ് നടന്നപ്പോൾ അവർ ഡൊണാൾഡ് ട്രംപിനേക്കാൾ മൂന്ന് ദശലക്ഷം കൂടുതൽ വോട്ടുകൾ നേടുകയും ചെയ്തു , പക്ഷേ അവർ അപ്പോഴും പരാജയപ്പെട്ടു - കാരണം അമേരിക്ക ഒരു ഇലക്ടറൽ കോളേജ് സമ്പ്രദായം ആണ് ഉപയോഗിക്കുന്നത്, അതിനാൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്നത് എല്ലായ്പ്പോഴും ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണം എന്നില്ല

അതിനാൽ തന്നെ അതിനാൽ രാജ്യത്തുടനീളം കുറവ് വോട്ടുകൾ ഉണ്ടായിരുന്നിട്ടും ചില പ്രേത്യേക സംസ്ഥാനങ്ങളിൽ നിരവധി കടുത്ത മൽസരങ്ങളിൽ വിജയിക്കുകയാണെങ്കിൽ ഒരു സ്ഥാനാർത്ഥിക്ക് പ്രസിഡന്റ ആകാൻ കഴിയും. സമാനമായ രീതിയിൽ ആണ് കഴിഞ്ഞ തവണ അമേരിക്കൻ പ്രെസിഡന്റ് തിരഞ്ഞെടുപ്പിൽ നടന്നതും ട്രംപ് വിജയിച്ചതും. ഈ മുന്നറിയിപ്പ് മാറ്റിവെച്ചാൽ, ഈ വർഷം തുടക്കം മുതൽ മിക്ക ദേശീയ അഭിപ്രായ സർവേകളിലും ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നിലാണ്. അടുത്ത മാസങ്ങളിൽ 50 ശതമാനത്തോളം നേട്ടമുണ്ടാക്കിയ അദ്ദേഹം ചില അവസരങ്ങളിൽ 10 പോയിന്റ് ലീഡ് വരെ നേടിയിട്ടുണ്ട്. പക്ഷെ അമേരിക്കൻ പ്രെസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി എത്ര വോട്ട് നേടുന്നു എന്നതിനേക്കാൾ പ്രാധാന്യം സത്യത്തിൽ അവർ എവിടെ വോട്ട് നേടുന്നു എന്നതിനാണ്.

അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളും മിക്കവാറും ഒരേ രീതിയിൽ ആണ് വോട്ടുചെയ്യുന്നത് , അതായതു ചില സംസ്ഥാനങ്ങൾ പാരമ്പര്യം ആയി റിപ്പബ്ലിക്കൻ മാർക്ക് വോട്ട് ചെയ്യുമ്പോൾ ചില സംസ്ഥാനങ്ങൾ പാരമ്പര്യം ആയി ഡെമോക്രറ്റുകൾക്ക് തുടർച്ചയായി വോട്ട് ചെയ്യുന്നു. അതായത് വാസ്തവത്തിൽ രണ്ട് സ്ഥാനാർത്ഥികളും വിജയിക്കാൻ തുല്യ അവസരമുള്ള ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് വിജയിക്കുകയും തോൽക്കുകയും ചെയ്യുന്ന ഇത്തരം സംസ്ഥാനങ്ങളെയാണ് സ്ഥലങ്ങളാണ് ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ് എന്നറിയപ്പെടുന്നത്.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളിലെ സ്ഥിതി അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ജോ ബൈഡന് അനുകൂലമാണ്. അതായത് മിഷിഗൺ, പെൻ‌സിൽ‌വാനിയ, വിസ്കോൺ‌സിൻ എന്നിവിടങ്ങളിൽ ബിഡന് ശക്തമായ ലീഡ് ഉണ്ടെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം . ഈ മൂന്ന് വ്യവസായ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി വെറും ഒരു ശതമാനത്തിൽ താഴെ മാത്രം വ്യത്യാസത്തിൽ ആണ് വിജയിച്ചത്.

എന്നാൽ നിലവിലെ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തരത്തിലുള്ള അഭിപ്രായ സർവെകൾക്ക് ഒരു വിലയും കൊടുക്കുന്നില്ല. അട്ടിമറികൾ നടത്തിയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചും ആണ് ട്രംപിന് പണ്ട് മുതലേ ശീലം. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ ആണ് അഭിപ്രായ സർവേകൾ പുറത്തു വന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അതിനാൽ തന്നെ ഇത്തവണയും താൻ തന്നെ വിജയിച്ചു വരും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കോവിഡ് മഹാമാരി , ചൈനയുമായുള്ള സാമ്പത്തിക യുദ്ധം , കാലാവസ്ഥാ മാറ്റത്തിൽ എടുത്തിരിക്കുന്ന നടപടികൾ, മാറിയ ലോക സാഹചര്യം എന്നിവയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ ജനത ആരെ തിരഞ്ഞെടുക്കും എന്നത് ആർക്കും പ്രവചിക്കാൻ പറ്റാത്ത സാഹചര്യം തന്നെയാണ്. ജോ ബൈഡനു ആണ് മാധ്യമങ്ങളുടെയും അഭിപ്രായ സർവേയുടെയും പിന്തുണ എങ്കിലും , ട്രംപിനെ ശത്രുക്കൾ പോലും അത്ര പെട്ടെന്ന് എഴുതി തള്ളില്ല എന്നത് തീർച്ചയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (6 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (6 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (7 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (7 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (7 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (7 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (7 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (8 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (8 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (8 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (8 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (9 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (9 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (9 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (9 hours ago)

Malayali Vartha Recommends