പ്രസിഡന്റിന്റെ ചുമതലയില്‍ ഇരിക്കുന്നതിന് ബൈഡന്‍ അയോഗ്യൻ; അധികാരമേറ്റ് രണ്ടാംദിവസം അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി
അധികാരമേറ്റ് രണ്ടാംദിവസം തന്നെ അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡനെതിരെ നിര്‍ണായക നീക്കവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ജോ ബൈഡനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം റിപ്പബ്ലിക്കന്‍ അംഗം മര്‍ജോരി ടെയ്ലര്‍ ഗ്രീന്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. അറ്റ്ലാന്റയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ് മര്‍ജോരി ടെയ്ലര്‍ ഗ്രീന്‍.
പ്രസിഡന്റിന്റെ ചുമതലയില്‍ ഇരിക്കുന്നതിന് ബൈഡന്‍ അയോഗ്യനാണെന്നും വൈസ് പ്രസിഡന്റായിരിക്കുമ്‌ബോള്‍ അദ്ദേഹം നടത്തിയ അഴിമതികള്‍ വളരെ ഗുരുതരമാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. വിദേശ ഏജന്‍സികളില്‍ നിന്ന് തോതില്‍ പണം സ്വീകരിച്ച് സ്വന്തം സമ്ബത്ത് വര്‍ദ്ധിപ്പിക്കാന്‍ ബൈഡന്‍ ശ്രമിച്ചുവെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. കൂടാതെ തന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഉക്രെയ്ന്‍ ഭരണകൂടത്തിനുള്ള 100 കോടി ഡോളറിന്റെ സഹായം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തി. ബൈഡന്‍ വൈറ്റ് ഹൗസില്‍ താമസിക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ പറയുന്നു.
നേരത്തെ, യു.എസ് ഭരണസിരാ കേന്ദ്രമായ കാപിറ്റല്‍ ഹില്‍ സമുച്ചയത്തില്‍ നടന്ന ആക്രമണത്തിന് പിന്തുണ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഡൊണള്‍ഡ് ട്രംപിനെ യു.എസ് പ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ 10 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും പിന്തുണച്ചിരുന്നു. ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് പരിഗണനക്കാനിരിക്കെയാണ് ബൈഡനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുതിയ നീക്കം നടത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha