അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശബ്ദമുയര്‍ത്തണം ; സഹായം അഭ്യർത്ഥിച്ച് ഇസ്രായേൽ;പ്രതികരിക്കാതെ ഇന്ത്യ

അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ഇസ്രായേൽ . എന്നാൽ പ്രതികരിക്കാതെ മൗനം പാലിച്ചിരിക്കുക്കയാണ് കേന്ദ്രം... ഫലസ്തീന്‍ പ്രദേശങ്ങളുടെ അധികാരം ഏറ്റെടുക്കുമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വിധിക്ക് എതിരെ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേല്‍ രംഗത്ത് വന്നത് . എന്നാല്‍ ഈ ആവശ്യത്തോട് പ്രതികരിക്കാന്‍ താല്പര്യം കാണിക്കാതിരിക്കുകയാണ് ഇന്ത്യ.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശബ്ദമുയര്‍ത്തണമെന്നും ഐസിസിക്ക് വ്യക്തമായ സന്ദേശം അയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് അന്താരാഷ്ട്ര കോടതിയുടെ വിധി വന്ന് രണ്ട് ദിവസത്തിനകമാണ് നെതന്യാഹു മോദിക്ക് കത്തയച്ചത്. കത്തിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല.
ഐസിസിയുടെ സ്ഥാപക ഉടമ്ബടിയായ റോം സ്റ്റാറ്റിയൂട്ടില്‍ ഇന്ത്യ അംഗമല്ലാത്തതിനാല്‍, കോടതിയുടെ ഏതെങ്കിലും തീരുമാനങ്ങളോ വിധികളോ സംബന്ധിച്ച് അഭിപ്രായം പറയാനോ നിലപാട് സ്വീകരിക്കാനോ കഴിയില്ലെന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇക്കാര്യം നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി ഇന്ത്യ അറിയിച്ചിട്ടുണ്ട്.
റോം സ്റ്റാറ്റിയൂട്ടില്‍ ഇസ്രായേലം അംഗമല്ല. എന്നാല്‍ ഇസ്രയേല്‍ ഐസിസി വിധിയെ പ്രകോപനപരമാണെന്ന് അപലപിക്കുകയും തീരുമാനം കോടതിയെ "ഒരു രാഷ്ട്രീയ സംഘടന" ആക്കി മാറ്റിയെന്ന് വിമര്‍ശിക്കുകയും ചെയ്തു. കോടതിയുടെ അധികാരപരിധി ഇസ്രായേല്‍ അംഗീകരിക്കുന്നില്ലെന്നും ഫലസ്തീന്‍ അതോറിറ്റി ഒരു പരമാധികാര രാജ്യമല്ലെന്നും ഐസിസിക്ക് "അത്തരമൊരു തീരുമാനം എടുക്കാന്‍ അധികാരമില്ല" എന്നും ഇസ്രായേല്‍ പറഞ്ഞു. നെതന്യാഹു ഈ വിധിയെ "ആന്റിസെമിറ്റിസം"(യഹൂദവിരോധം) എന്ന് വിളിച്ചു.
https://www.facebook.com/Malayalivartha



























