വിളിച്ചത് വാക്‌സിൻ ചോദിക്കാനല്ല ;‘ജനാധിപത്യ മൂല്യങ്ങള്‍’ ഓർമ്മപ്പെടുത്താൻ; പ്രധാനമന്ത്രിയുടെ ട്വീറ്റിനെ പൊളിച്ചടുക്കി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഇന്ത്യയോട് വാക്‌സിൻ ചോദിച്ചെന്നും കാനഡക്ക് ആവശ്യമായ കോവിഡ് വാക്സിന് നല്‍കാന്‍ വേണ്ട നടപടികള്‍ ഇന്ത്യ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു . എന്നാൽ പ്രധാനമന്ത്രിയുടെ ട്വീറ്റ് കള്ളത്തരമാണെന്ന് പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ രംഗത്ത്. മഹാമാരിയെ തുടന്നുള്ള ആഗോള സാമ്ബത്തിക പ്രതിസന്ധി, കാലാവസ്ഥാ മാറ്റം തുടങ്ങിയ പ്രശ്നങ്ങളില്‍ സഹകരണം തുടരുമെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റിലുണ്ടായിരുന്നു. മാത്രമല്ല വാക്സിന് നിര്‍മാണത്തിലെ ഇന്ത്യയുടെ നേട്ടത്തെ വാഴ്ത്തുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനപുറത്തു വന്നപ്പോഴാണ് യാഥാര്‍ഥ്യം അറിയുന്നത് . രാജ്യ തലസ്ഥാനത്ത് രണ്ടു മാസത്തിലേറെയായി അരങ്ങേറുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ‘ജനാധിപത്യ മൂല്യങ്ങള്‍’ ഓര്‍മപ്പെടുത്താനായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചത്. ഇക്കാര്യമാണ് കോവിഡ് വാക്സിന് ചോദിച്ചുള്ള വിളിയായി പ്രധാനമന്ത്രി ട്വീറ്റ് മുഖേന അവതരിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത, സമീപകാല പ്രക്ഷോഭങ്ങള്‍, സംവാദങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്‍റെ പ്രാധാന്യം എന്നിവ ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്തുവെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ വിശദീകരിച്ചത്.ട്രുഡോയുടെ പ്രസ്താവന പുറത്തു വന്നതോടെ മോദിക്കെതിരായ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. നമ്മുടെ ‘പ്രധാനമന്ത്രിക്ക് നുണ’ പറയുന്നതിന് ഒരു പരിധിയുമില്ലേ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























