ഏഴു മാസം ഗർഭിണിയായ ഭാര്യയെ ആളില്ലാത്ത മലമുകളിലേക്ക് കാറ്റുകൊള്ളാൻ കൊണ്ടുപോയി...പിന്നെ സ്നേഹത്തോടെ ചേർത്തുപിടിച്ച് സെൽഫി ...അടുത്ത നിമിഷം അഗാധമായ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി..നേരെ പോയത് ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് തുക കൈക്കലാക്കാൻ ....

ഏഴു മാസം ഗർഭിണിയായ ഭാര്യയെ ആളില്ലാത്ത മലമുകളിലേക്ക് കാറ്റുകൊള്ളാൻ കൊണ്ടുപോയി...പിന്നെ സ്നേഹത്തോടെ ചേർത്തുപിടിച്ച് സെൽഫി ...അടുത്ത നിമിഷം അഗാധമായ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി..നേരെ പോയത് ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് തുക കൈക്കലാക്കാൻ ....
ഈ ലോകത്തു ഏറ്റവും ഭയപ്പെടേണ്ടതും വിശ്വസിക്കാൻ കൊള്ളാത്തതുമായ ജീവി മനുഷ്യനാണ് എന്ന് ഓർമപ്പെടുത്തുന്ന ഒന്നാണ് അടുത്തിടെ നടന്ന ഈ സംഭവം .പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരായി മാറിയവർ നമുക്കും ചുറ്റുമുണ്ടെന്നുള്ള യാഥാർഥ്യം ഭയപ്പെടുത്തുന്നത് തന്നെയാണ്
തർക്കിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് ..
ഏഴുമാസം ഗർഭിണിയായ ഭാര്യയെ മലമുകളിൽ കാറ്റുകൊള്ളാൻ നിർബന്ധിച്ചു കൊണ്ടുപോയതിനു ശേഷം ചേർത്തു നിർത്തി സ്നേഹം അഭിനയിച്ചു സെൽഫി എടുത്തു.. . അടുത്ത നിമിഷം ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.
ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് 2018–ലാണ് . പക്ഷെ സത്യം ഏറെ കാലം മൂടിവെക്കാനാകില്ലല്ലോ
അന്നെടുത്ത സെൽഫി ഉൾപ്പടെയുള്ള ദൃശ്യങ്ങൾ സഹിതം ഞെട്ടിക്കുന്ന സത്യം പുറത്തുവരുന്നത് ഇപ്പോഴാണ്. 40–കാരനായ ഹകൻ അയ്സലാണ് 32–കാരിയായ ഭാര്യ സെമ്ര അയ്സലിനെ നിഷ്ക്കരുണം കൊലപ്പെടുത്തിയത്. ഭാര്യയുമൊത്ത് അയ്സൽ എടുത്ത സെൽഫി ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പ്രമുഖ അന്തർദേശീയ പത്രങ്ങളിലൊക്കെ പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഭാര്യയുടെ പേരിലെടുത്തിരിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കാൻ വേണ്ടിയാണ് അയ്സൽ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രോസിക്യൂട്ടർമാർ വാദിച്ചത്. 1000 അടി മുകളിൽ നിന്നാണ് 7 മാസം ഗർഭിണിയായിരുന്ന സെമ്രയെ ഭർത്താവ് തള്ളിയിട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ സെമ്രയും ഗർഭസ്ഥശിശുവും മരിച്ചു.
കരുതിക്കൂട്ടി, കൃത്യമായി ആവിഷ്ക്കരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂട്ടർമാർ വാദിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസാണ് ഭാര്യ അപകടത്തിൽപ്പെട്ട് മരിക്കുകയാണെങ്കിൽ ഭർത്താവിന് ലഭിക്കുക.
ആളില്ലാത്ത മലമുകളിലേക്ക് ഭാര്യയെ കൊണ്ടുപോയി സന്തോഷത്തോടെ സെൽഫി എടുത്തു. അടുത്ത നിമിഷം തള്ളിയിട്ടത് മരണത്തിലേക്ക് . മരണശേഷം നേരെ ഇൻഷുറൻസ് കമ്പനിയിലെത്തി ക്ലൈം ഉന്നയിച്ചു . എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇൻഷുറൻസിനായുള്ള അപേക്ഷ നിരസിച്ചു.
അന്വേഷണത്തിനൊടുവിൽ ഫെതിയെ ഹൈ ക്രിമിനൽ കോടതി അയ്സലിനെ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടു. എന്നാൽ തനിക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ അയ്സൽ നിഷേധിക്കുകയാണ് . 'ഫോട്ടോ എടുത്ത ശേഷം ഭാര്യ ഫോൺ ബാഗിലേക്ക് ഇട്ടു. പിന്നീട് വീണ്ടും ഫോണെടുത്ത് കൊടുക്കാൻ എന്നോട് ആവശ്യപ്പെട്ടു. അതിനായി ഞാൻ പോയപ്പോൾ സമയത്ത് വലിയ അലർച്ച കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. ഞാൻ അവരെ തള്ളിയിട്ടതല്ല'. ചോദ്യം ചെയ്തപ്പോൾ അയ്സൽ പറഞ്ഞ വാദമാണിത്.
എന്നാൽ അയ്സലിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് കോടതിക്ക് ബോധ്യമായി. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിനെതിരെ സെമ്രയുടെ സഹോദരനും രംഗത്തെത്തി. നിലവിൽ ജയിലിൽ കഴിയുകയാണ് അയ്സൽ. ഈ സാഹചര്യത്തിലാണ് സംഭവം നടന്ന സമയത്തെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്
https://www.facebook.com/Malayalivartha



























