ഏതു രാജ്യം തന്നെ ആയിരുന്നാലും ഭീകരവാദം ഉൾപ്പടെ ലോകസമാധാനത്തിനും പുരോഗതിക്കും വിലങ്ങുതടിയായി നിൽക്കുന്ന ഭീകര സംഘടനകളെ കെട്ടുകെട്ടിക്കുക എന്ന പ്രഖ്യാപിത നയമാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നോട്ട് വയ്ക്കുന്നത് .ഇന്ത്യയുടെ ശക്തമായ സ്വാധീനം ഏഷ്യൻ രാജ്യങ്ങളിൽ നിർണായക നീക്കങ്ങൾ ഉണ്ടാക്കും എന്നുറപ്പുള്ളതിനാൽ തന്നെ ഇന്ത്യയുടെ ഇടപെടൽ കൂടി ഈ ചർച്ചയ്ക്ക് കരുത്ത് പകരും
ബൈഡന്റെ കരുത്ത് എന്താണ് എന്ന് വ്യക്തമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ മുന്നോട്ട് പോകുകയാണ് .ആദ്യം സിറിയ ഇപ്പോൾ അഫ്ഘാനിസ്ഥാൻ .ഏതു രാജ്യം തന്നെ ആയിരുന്നാലും ഭീകരവാദം ഉൾപ്പടെ ലോകസമാധാനത്തിനും പുരോഗതിക്കും വിലങ്ങുതടിയായി നിൽക്കുന്ന ഭീകര സംഘടനകളെ കെട്ടുകെട്ടിക്കുക എന്ന പ്രഖ്യാപിത നയമാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നോട്ട് വയ്ക്കുന്നത് .
ഇന്ത്യയുടെ ശക്തമായ സ്വാധീനം ഏഷ്യൻ രാജ്യങ്ങളിൽ നിർണായക നീക്കങ്ങൾ ഉണ്ടാക്കും എന്നുറപ്പുള്ളതിനാൽ തന്നെ ഇന്ത്യയുടെ ഇടപെടൽ കൂടി ഈ ചർച്ചയ്ക്ക് കരുത്ത് പകരും എന്ന് തന്നെയാണ് അമേരിക്ക കരുതുന്നത് .അഫ്ഘാൻ ജനതയുടെ വികസനത്തിന് വിലങ്ങുതടിയായി പ്രവർത്തിക്കുന്നത് ആരുതന്നെ ആയിരുന്നാലും അവർക്കെതിരെ പോരാട്ടം നടത്തും എന്നാണ് അഫ്ഘാൻ സൈന്യം പറഞ്ഞിട്ടുള്ളത് .
അത് പ്രാവർത്തികമാക്കാനും അവർ ശ്രമിച്ചിട്ടുണ്ട് .അത്തരത്തിലുള്ള നടപടിയെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചിട്ടുമുണ്ട് .ഇപ്പോഴിതാ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം അഫ്ഗാൻ പ്രശ്‌നത്തിൽ സജീവമായി ഇടപെടാൻ അമേരിക്ക ഒരുങ്ങുന്നു എന്ന് വ്യക്തമായിരിക്കുകയാണ് .
താലിബാനുമായുള്ള ചർച്ചകളാണ് പുന:രാരംഭിക്കുന്നത്. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ ചർച്ചയാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി താലിബാൻ അഫ്ഗാനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ അമേരിക്ക ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന കരാർ അവലോകന ചർച്ചകൾ പുന:രാരംഭിക്കുന്നത്.
മേഖലയിലെ രാജ്യങ്ങളുടെ പ്രാതിനിധ്യത്തിൽ ഇന്ത്യ നിർണ്ണായകമാണെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്ട്ട്‌മെന്റ് അറിയിക്കുന്നത്.ചർച്ചകൾ നടത്തുന്നതിനായി അഫ്ഗാനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാൽമായ് ഖാലിൽസാദാണ് കാബൂളി ലെത്തുന്നത്. തുടർന്ന് ദോഹയിൽ വെച്ച് താലിബാനും അഫ്ഗാൻ ഭരണകൂടവുമായി ചർച്ച നടത്തുമെന്നാണറിവ്.
ചർച്ചകളോടനുബന്ധിച്ച് സാൽമായ് ഇസ്ലാമാബാദും ന്യൂഡൽഹിയും സന്ദർശിക്കും.ഏഷ്യയിലെ ഭീകരവാദം തുടച്ചുനീക്കാനായി ഇന്ത്യ നിർണായക നടപടിയാണ് കൈക്കൊള്ളുന്നത് .പ്രത്യേക പ്രതിനിധിയും അഫ്ഗാനിലെ സമാധാന ശ്രമങ്ങളുടെ ചുമതലക്കാരനുമായ സാൽമായ് ഖാലിൽസാദും സംഘവും കാബൂളും ദോഹയും മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങളും സന്ദർശി ക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത് . താലിബാനുമായും
അഫ്ഗാൻ ഭരണകർത്താക്കളുമായും മുൻപ് നടന്ന ചർച്ചകളുടെ തുടർച്ചയാണ് നടക്കാൻ പോകുന്നത് എന്നും ഇവർക്കൊപ്പം മേഖലയിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടേയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.ചർച്ചകൾക്ക് ശേഷമാകും അമേരിക്ക സൈനിക വിന്യാസത്തെ പറ്റിയുള്ള നിർണായക തീരുമാനം എടുക്കുക എന്ന് വ്യക്തമായിരിക്കുകയാണ് .
https://www.facebook.com/Malayalivartha